ഭൂമിക്കടിയില്‍ മുത്തുകള്‍; കുഴിച്ചെടുക്കാന്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ: മുത്തുകളുടെ കലവറയായി മധ്യപ്രദേശിലെ ഗ്രാമം

ദാമോ: മുത്തുകളും മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങളും ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. പക്ഷെ വിലയല്‍പം കൂടുതലായതുകൊണ്ട് ആ ഇഷ്ടം മനസില്‍ തന്നെ സൂക്ഷിക്കാറാണ് പലരുടെയും പതിവ്. എന്നാല്‍ വീടിനടത്തു നിന്നും കുറച്ചു മുത്തുകള്‍ കിട്ടിയാലോ? മധ്യപ്രദേശിലെ ദാമോ ജില്ലയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഖിർക്കയിലെ ബാലാകോട്ട് ഗ്രാമത്തിന് സമീപമുള്ള പ്രദേശത്തു നിന്നും പ്രദേശവാസികള്‍ മുത്തുകള്‍ കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ്.

ദാമോ ജില്ലയിലെ രണ്ടിടങ്ങളില്‍ നിന്നും ഇതിനു മുന്‍പ് മുത്തുകള്‍ കണ്ടെടുത്ത സംഭവമുണ്ടായിട്ടുണ്ട്. ബോറിയ, ടെണ്ടുഖേഡ ബ്ലോക്കുകളില്‍ നിന്നാണ് മുത്തുകള്‍ കുഴിച്ചെടുത്തത്. ഈ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും കറുത്ത മുത്തുകളാണ് കണ്ടെത്തിയത്. ഈയിടെയാണ് ബാലാകോട്ടില്‍ മുത്തുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതറിഞ്ഞയുടൻ ഗ്രാമവാസികൾ സ്ഥലം സന്ദർശിച്ച് പുലർച്ചെ തന്നെ മണ്ണ് കുഴിക്കാൻ തുടങ്ങി.കുട്ടികൾ മുതൽ പ്രായമായവർ വരെ മുത്തുകള്‍ക്കായി തിരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചിലര്‍ക്ക് വിലപിടിപ്പുള്ള മുത്തുകള്‍ ലഭിക്കുകയും ചെയ്തു. 200 ഓളം ഗ്രാമീണർ ഓരോ ദിവസവും അതിരാവിലെ മുത്തുകൾ തേടി ഇവിടെയെത്തുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 1 കിലോ കറുത്ത മുത്ത് വേർതിരിച്ചെടുത്തതായി ഗ്രാമവാസികൾ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഈ മുത്തുകള്‍ വിറ്റ് ചിലർ ഏകദേശം 10,000 മുതൽ 15,000 രൂപ വരെ സമ്പാദിച്ചിട്ടുണ്ട്. തൂക്കത്തിലും വലിപ്പത്തിലും വ്യത്യാസമുണ്ടെങ്കില്‍ 5000 മുതൽ 7000 രൂപ വരെ ലഭിക്കും. കഴിഞ്ഞ ഒരു മാസമായി ഗ്രാമവാസികൾ കുഴിയെടുക്കുകയാണെന്നും മിക്കവാറും എല്ലാവരും ഇവിടെയെത്താറുണ്ടെന്നും ബാലകോട്ട് നിവാസിയായ ജഗദീഷ് പറഞ്ഞു.കുറച്ച് ആളുകൾ കറുത്ത മുത്തുകളും മറ്റ് ചില മുത്തുകളും ശേഖരിച്ചിട്ടുണ്ട്. മാല അല്ലെങ്കില്‍ മറ്റ് അലങ്കാര വസ്തുക്കള്‍ നിര്‍മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന മുത്തുകളാണിവയെന്ന് പുരാവസ്തു ഗവേഷകൻ സുരേന്ദ്ര ചൗരസ്യ പറഞ്ഞു. ഗ്രാമവാസികള്‍ ശേഖരിക്കുന്ന മുത്തുകൾ മനോഹരവും മാലകളിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.