ഇതെന്താ പച്ച നിറത്തിൽ! പന്ത്രണ്ട് കോഴിമുട്ടയ്ക്കു സമമാണ് ഈ മുട്ട

മുട്ടയുടെ രുചിയെ കുറിച്ച് കൂടുതലൊന്നും വിവരിക്കേണ്ട കാര്യമില്ല. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനും അത്യുത്തമവുമാണ്. കോഴിയുടെയോ താറാവിന്റെയോ മുട്ടയാണ് നാം സാധാരണയായി ഉപയോഗിക്കാറ്. എന്നാൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചത് ഒരു എമു മുട്ടയാണ്.

മൂന്നോ നാലോ അംഗങ്ങളുള്ള വീട്ടിൽ എല്ലാവർക്കും കഴിക്കാൻ പാകത്തിന് വലുപ്പമുണ്ട് ആ മുട്ടയ്ക്ക്. പന്ത്രണ്ട് കോഴിമുട്ടയ്ക്കു സമമാണ് ഒരു എമു മുട്ട എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. മുട്ടയുടെ വലുപ്പവും തോടിന്റെ നിറവുമൊക്കെ സോഷ്യൽ ലോകത്തിനു ആശ്ചര്യം സമ്മാനിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സമൂഹമാധ്യമമായ എക്സിലാണ് എമു മുട്ടയുടെ പാചകമടക്കമുള്ള വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. പച്ചനിറത്തിലുള്ള വലിയ മുട്ട കാണിച്ചു കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ആദ്യകാഴ്ചയിൽ ഒരു അവക്കാഡോയോട് സാദൃശ്യം തോന്നാനിടയുണ്ട്. കോഴിയുടെയോ താറാവിന്റെ മുട്ടയുടെയോ പോലെ കട്ടികുറഞ്ഞ പുറം തോടല്ല എമു മുട്ടയുടേത്. അതുകൊണ്ടു തന്നെ ഒന്നിൽ കൂടുതൽ തവണത്തെ പരിശ്രമത്തിന്റെ ഫലമായാണ് മുട്ട പൊട്ടുന്നത്. എണ്ണയൊഴിച്ചു ചൂടാക്കാനായി വച്ചിരിക്കുന്ന പാനിലേക്കാണ് മുട്ട പൊട്ടിച്ചു ഒഴിക്കുന്നത്. ആരുമൊന്നു അതിശയിച്ചു പോകുന്നത്രയും വലുപ്പമേറിയതാണ് മഞ്ഞക്കരു. മുട്ടയും സാധാരണ കാണുന്നതിൽ നിന്നും വിഭിന്നമായി വലുപ്പമേറിയതാണ്.

”എപ്പോഴെങ്കിലും എമു മുട്ട കഴിച്ചിട്ടുണ്ടോ? പന്ത്രണ്ട് കോഴിമുട്ടയ്ക്ക് സമമാണിത്. അതിന്റെ മഞ്ഞക്കരു നോക്കൂ… എന്റെ സഹോദരി തന്നതാണ് ഈ എമു മുട്ട. ആദ്യമായാണ് പാചകം ചെയ്തു കഴിക്കാൻ പോകുന്നത്.” എന്നിങ്ങനെയാണ് മുട്ടയുടെ വിഡിയോയ്ക്കു ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിന്നും ധാരാളം പ്രതികരണങ്ങളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. അതിൽ കൂടുതൽ പേർക്കും അറിയേണ്ടിയിരുന്നത് കോഴി മുട്ടയുടെ രുചിയോട് സമാനമായിരിക്കുമോ ഈ മുട്ടയുടേതും എന്നായിരുന്നു. മുട്ടയുടെ പച്ച നിറത്തെക്കുറിച്ചും വിഡിയോയുടെ താഴെ കമെന്റുകളുണ്ട്. കൂടുതൽ പേരും മുട്ട തോടിന്റെ കട്ടിയെക്കുറിച്ചും ആകർഷകമായ പച്ചനിറത്തെക്കുറിച്ചും സ്വാദിനെക്കുറിച്ചുമൊക്കെയാണ് വിഡിയോയ്ക്കു താഴെ പരാമർശിച്ചിട്ടുള്ളത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.