ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ വ്യാപകം; ഗെയിമുകള്‍ക്ക് അടിമകളായ കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് തലവേദനയാകുന്നു

കുമ്പള: ഓണ്‍ലൈന്‍ ഗെയിം സെന്ററുകളുടെ പ്രവര്‍ത്തനം മൂലം കുട്ടികള്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്നു. കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബന്തിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ദിവസവും നിരവധി കുട്ടികളാണ് ഗെയിം കളിക്കാനെത്തുന്നത്.

സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് പോലും കുട്ടികള്‍ ഗെയിം കളിക്കാനെത്തുന്നു.
ഓണ്‍ലൈന്‍ ഗെയിം സെന്ററുകളില്‍ ഒരുക്കിയ കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്നാണ് കുട്ടികള്‍ ഗെയിം കളിക്കുന്നത്. ഓരോ കമ്പ്യൂട്ടറിന് മുന്നിലും രണ്ടുവീതം കുട്ടികളാണ് ഇരിക്കുന്നത്. രാവിലെ 11 മണി മുതല്‍ രാത്രി 12 മണി വരെ ഗെയിം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. അരമണിക്കൂര്‍ കളിക്ക് 40 രൂപയും ഒരു മണിക്കൂര്‍ കളിക്ക് 80 രൂപയുമാണ് ഈടാക്കുന്നത്. 10 വയസു മുതല്‍ 17 വയസു വരെ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഗെയിം കളിക്കാനെത്തുന്നത്. പല കുട്ടികളും സ്‌കൂള്‍ വിട്ട് കഴിഞ്ഞാല്‍ നേരെ ഗെയിം കേന്ദ്രങ്ങളില്‍ എത്തുന്നു. മറ്റു ചില കുട്ടികളാകട്ടെ സ്‌കൂളില്‍ പോലും പോകാതെ കളിയില്‍ മുഴകുന്നു. രണ്ടും മൂന്നും മണിക്കൂര്‍ നേരം പോലും കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളുമുണ്ട്.

ഗെയിം കളിക്കുന്നതിനെ വീട്ടുകാര്‍ ചോദ്യം ചെയ്താല്‍ കുട്ടികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പരാക്രമം കാണിക്കുകയും ചെയ്യുന്നു. മണിക്കൂറുകളോളം കളിക്കുമ്പോള്‍ കുട്ടികള്‍ക്ക് വന്‍തുക തന്നെയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഗെയിം കളിക്കാനുള്ള പണത്തിന് വേണ്ടി കുട്ടികള്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത് രക്ഷിതാക്കള്‍ക്ക് കടുത്ത തലവേദനയായി മാറുന്നു.

കുട്ടികളെ ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി ഗെയിം കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ സാമ്മാനങ്ങളും നല്‍കുന്നു. ഗെയിം മത്സരം സംഘടിപ്പിക്കുകയും വിജയികളായ കുട്ടികള്‍ക്ക് ഗ്ലാസോ പ്ലേറ്റോ സമ്മാനമായി നല്‍കുകയാണ് ചെയ്യുന്നത്. ഗെയിമിനോട് താല്‍പര്യമില്ലാത്ത കുട്ടികളെ പോലും കൂട്ടത്തോടെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്താന്‍ പ്രേരിപ്പിക്കുന്നു.

ഗെയിമിന് അടിമയായ കുട്ടികള്‍ പഠനത്തോട് താല്‍പര്യം കാണിക്കാത്തതും രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് തന്നെ ദോഷകരമായി മാറുന്ന ഇത്തരം ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.