കൽപ്പറ്റ: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം
കഠിനതടവും 20,000 രൂപ പിഴയും. തൈലമ്പാടി അപ്പാട് പാഠക്കൽ വിട്ടിൽ മനോജ് (52) നെയാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് (എൻ.ഡി.പി.എസ് സ്പെഷ്യൽ) കോടതി ശിക്ഷിച്ചത്.നാർകോട്ടിക് സ് പെഷ്യൽ ജഡ്ജ് എസ്.കെ. അനിൽകുമാറാണ് വിധി പ്രഖ്യാപിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. 1.387 കി.ഗ്രാം കഞ്ചാ വുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയിൽ വച്ച് പ്രതിയെ മീനങ്ങാടി പോലിസ് പിടികൂടുകയായിരുന്നു. അന്നത്തെ സബ് ഇൻ സ്പെക്ടറായിരുന്ന എ.യു ജയപ്രകാശാണ് കുറ്റകൃത്യം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ സുധാകരനായിരു ന്നു കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് ക്യൂട്ടർ അഡ്വ.എ.യു. സുരേഷ്കുമാർ ഹാജരായി.

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തിട്ടുണ്ടോ..?
ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കില്‍ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി