ഹാര്‍ദിക്കിനെ വിറ്റ കാശുണ്ട് ഗുജറാത്തിന്! മുംബൈക്ക് ഗ്രീനിനെ കൊടുത്ത തുകയും; കൂടുതല്‍ പണം ആര്‍സിബിക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങളെ ഒഴിവാക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. താരലേലം നടക്കാനിരിക്കെ ആര്‍സിബിയുടെ അക്കൗണില്‍ 40.75 കോടി ബാക്കിയുണ്ട്. എന്നാല്‍ കാമറൂണ്‍ ഗ്രീനിനെ ട്രേഡിംഗിലൂടെ എടുത്തപ്പോഴുള്ള തുക കുറയും. ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക, ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നീ പ്രമുഖരെ ആര്‍സിബി ഒഴിവാക്കിയിരുന്നു. ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, വെയ്ന്‍ പാര്‍നെല്‍ തുടങ്ങിയവര്‍ക്കും ആര്‍സിബി ഇടം കൊടുത്തില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 34 കോടി ബാക്കിയുണ്ട്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കാണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖന്‍. അകെയ്ല്‍ ഹുസൈന്‍, ആദില്‍ റഷീദ്, കാര്‍ത്തിക് ത്യാഗി തുടങ്ങിയവര്‍ക്കും സ്ഥാനം നഷ്ടമായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 32.7 കോടി അക്കൗണ്ടിലുണ്ട്. 12 താരങ്ങളെയാണ് കൊല്‍ക്കത്ത മടക്കിയത്. ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ്, ടിം സൗത്തി, ഷാര്‍ദുല്‍ ഠാക്കൂര്‍, ലോക്കി ഫെര്‍ഗൂസണ്‍ തുടങ്ങിയ താരങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 31.4 കോടി ബാക്കിയുണ്ട്. ബെന്‍ സ്‌റ്റോക്‌സ് ഉള്‍പ്പെടെയുള്ള താരങ്ങളെ ചെന്നൈ ഒഴിവാക്കിയിരുന്നു. സിസാന്‍ഡ മഗാല, കെയ്ല്‍ ജെയ്മിസണ്‍ തുടങ്ങിയവരൊക്കെയാണ് സിഎസ്‌ക്കെ ഒഴിവാക്കിയത്. പഞ്ചാബ് കിംഗ്‌സിന് 29.1 കോടി ഇനിയും മുടക്കാന്‍ ബാക്കിയുണ്ട്. ഭാനുക രജപക്‌സ, ഷാരുഖ് ഖാന്‍ തുടങ്ങിയവരെ പഞ്ചാബ് ഒഴിവാക്കിയിരുന്നു. ഡല്‍ഹി കാപിറ്റല്‍സിന്റെ അക്കൗണ്ടില്‍ 28.95 കോടിയാണുള്ളത്. മനീഷ് പാണ്ഡെ, റിലീ റൂസ്സോ എന്നിവരെയൊക്കെ ഡല്‍ഹി മടക്കിവിട്ടിരുന്നു.

മുബൈ ഇന്ത്യസിന്റെ അക്കൗണ്ടില്‍ നിലവില്‍ 15.25 കോടിയുണ്ട്. എന്നാല്‍ ഹാര്‍ദിക്കിനെ എടുത്തപ്പോള്‍ തുകയില്‍ മാറ്റം വന്നുകാണും. എന്നാല്‍ അതിനൊപ്പം കാമറൂണ്‍ ഗ്രീനിനെ ആര്‍സിക്ക് നല്‍കിയ തുകയും ലഭിക്കും. രാജസ്ഥാന്‍ റോയല്‍സിന് 14.5 കോടിയാണുള്ളത്. ലഖ്‌നൗവിന് 13.9 കോടിയുണ്ട്. ഗുജറാത്തിന്റെ പോക്കറ്റില്‍ 13.85 കോടിയുണ്ട്. കൂടാതെ ഹാര്‍ദിക്കിനെ കൊടുത്തപ്പോഴുള്ള പണവും ലഭിക്കും.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.