ന്യൂഡൽഹി: നാല്പതുകഴിഞ്ഞ എല്ലാ ജീവനക്കാർക്കും തൊഴിലാളികൾക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാൻ ചട്ടംവരുന്നു. ഓരോവർഷവും ആദ്യത്തെ മൂന്നുമാസത്തിനുള്ളിൽ തൊഴിലുടമ അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണം. തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് പാർലമെന്റ് കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കിയ നിയമത്തിന്റെ (ഒ.എസ്.എച്ച്. കോഡ്) കരടുചട്ടത്തിലാണ് ഈ വ്യവസ്ഥ കൊണ്ടുവരുന്നത്. ഇപ്പോൾ പല സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലുടമ ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും സൗജന്യ വൈദ്യപരിശോധന നടത്തുന്നില്ല.
നിയമത്തിന്റെ കരട്ചട്ടം ഉടനെ വിജ്ഞാപനം ചെയ്യും. അതിൻമേൽ അഭിപ്രായം അറിയിക്കാൻ പൊതുജനങ്ങൾക്ക് ഒരുമാസത്തെ സമയം അനുവദിക്കും. എല്ലാ മേഖലയിലേയും തൊഴിൽ സ്ഥാപനങ്ങൾക്ക് നിയമം ബാധകമാണ്. ഏപ്രിൽ ഒന്നിന് നാലു പുതിയ തൊഴിൽ കോഡുകളും പ്രാബല്യത്തിലാക്കാനാണ് ആലോചന.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.