സഞ്ജുവിന്റെ ത്രോ ശരീരം കൊണ്ട് തടഞ്ഞ് രവീന്ദ്ര ജഡേജ; ഫീൽഡ് തടസ്സപ്പെടുത്തിയതിന് പുറത്താക്കി അമ്പയർ; പ്രതിഷേധം ഉയർത്തി ജഡേജ

ഐപിഎല്ലില്‍ ഫീല്‍ഡ് തടസപ്പെടുത്തിയതിന് (Obstructing The Field) പുറത്തായി ചെന്നൈ സൂപ്പർ കിങ്സ് താരം രവീന്ദ്ര ജഡേജ. ഞായറാഴ്ച രാജസ്ഥാൻ റോയല്‍സിനെതിരേ നടന്ന മത്സരത്തിലായിരുന്നു സംഭവം. രാജസ്ഥാൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ വിക്കറ്റിലേക്കുള്ള ത്രോ തടഞ്ഞതിനാണ് ജഡേജയെ ടിവി അമ്ബയർ പുറത്താക്കിയത്.

https://x.com/mufaddal_vohra/status/1789655348715880626
ആവേശ് ഖാൻ എറിഞ്ഞ 16-ാം ഓവറില്‍ അഞ്ചാം പന്തിലായിരുന്നു നാടകീയമായ പുറത്താകല്‍. തേർഡ്മാൻ ഭാഗത്തേക്ക് ഷോട്ട് കളിച്ച ജഡേജ സിംഗിള്‍ ഓടിയെടുത്തു. എന്നാല്‍ സ്ട്രൈക്കിലേക്കെത്താൻ ഇല്ലാത്ത രണ്ടാം റണ്ണിനായി ഓടിയ ജഡേജയെ അപ്പുറത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് തിരിച്ചയച്ചു. ഇതിനിടെ പന്ത് സഞ്ജുവിന്റെ കൈയിലെത്തിയിരുന്നു.

ജഡേജ പിച്ചിന് പകുതിയോളമെത്തിയതു കണ്ട സഞ്ജു പന്ത് നോണ്‍ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റമ്ബ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ ഇത് പിച്ചിന് നടുവിലൂടെ തിരികെ ഓടുകയായിരുന്ന ജഡേജയുടെ ദേഹത്ത് തട്ടി. ദേഷ്യത്തോടെ സഞ്ജു ഫീല്‍ഡ് തടസപ്പെടുത്തിയതിന് അപ്പീല്‍ ചെയ്തു.

ഇതോടെ ഫീല്‍ഡ് അമ്ബയർമാർ തീരുമാനം ടിവി അമ്ബയർക്ക് വിട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പന്ത് സഞ്ജുവിന്റെ കൈയിലേക്കെത്തുന്നത് കൃത്യമായി ജഡേജ കണ്ടിട്ടുണ്ടെന്നും ഇതിനു ശേഷം ദിശമാറ്റി പിച്ചിന് നടുവിലൂടെ സ്റ്റമ്ബുകള്‍ പൂർണമായും മറച്ച്‌ മനഃപൂർവം ഓടുകയായിരുന്നുവെന്നും വ്യക്തമായി. ഓടിയതാകട്ടെ പിച്ചിന്റെ സംരക്ഷിത ഭാഗത്തുകൂടിയും. റണ്ണൗട്ടാകുന്നത് ഒഴിവാക്കാൻ മനഃപൂർവം നടത്തിയ പ്രവൃത്തിയാണെന്ന് വ്യക്തമായതോടെ ടിവി അമ്ബയർ താരത്തെ പുറത്താക്കുകയായിരുന്നു.

എന്നാല്‍ ഇതിനെതിരേ പ്രതിഷേധിച്ചാണ് ജഡേജ ക്രീസ് വിട്ടത്. എങ്കിലും മത്സരം ജയിച്ച ചെന്നൈ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിർത്തി. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഫീല്‍ഡ് തടസപ്പെടുത്തിയതിന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ താരമായി ജഡേജ മാറി. 2013-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു യൂസുഫ് പത്താനാണ് ഈ രീതിയില്‍ ആദ്യം പുറത്തായത്. അതേ സീസണില്‍ തന്നെ ഡല്‍ഹി താരം അമിത് മിശ്രയും ഇത്തരത്തില്‍ പുറത്തായിരുന്നു.

പശു പരിപാലന പരിശീലനം

ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി. കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.സി/എസ്.ടി/ഒ.ബി.സി (എച്ച്)/ഒ.ഇ.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് www.ihrdadmission.org ലോ,

നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെ

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.