ആധുനിക ഫ്ലഷ് ടാങ്കുകളിൽ രണ്ട് ഫ്ലഷ് ബട്ടണുകൾ പിടിപ്പിച്ചിരിക്കുന്നത് എന്തിന്? ചെറിയ കാര്യമല്ല, ഒരു വർഷം പതിനായിരക്കണക്കിന് ലിറ്റർ വെള്ളം ലാഭിക്കാം

പരമ്ബരാഗത ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ നമ്മുടെ നാട്ടിലെ നഗരപ്രദേശങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകാണ്. എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ പരമ്ബരാഗത ശൈലിയിലുള്ള ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിച്ച്‌ വരുന്നുണ്ട്. പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റ് അവതരിപ്പിച്ചതിന് ശേഷം നാളിതുവരെ ചില മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ടോയ്‌ലറ്റിന്റെ ഭാഗമായ ലിവര്‍ സ്‌റ്റൈല്‍ ഫ്‌ളഷ് സംവിധാനം ഇപ്പോള്‍ രണ്ടു ബട്ടണുകളോട് കൂടിയ സംവിധാനമായി രൂപാന്തരപ്പെട്ടിട്ടുണ്ട്.

ഈ ഫ്‌ളഷില്‍ രണ്ട് ബട്ടണുകളാണ് ഉള്ളത്. അതില്‍ ഒന്ന് വലുതും ഒന്ന് ചെറുതമാണ്. രണ്ട് ബട്ടണുകളും ഒരേ കാര്യമാണ് ചെയ്യുന്നതെങ്കിലും ഒരു വ്യത്യാസമുണ്ട്. ആധുനിക രീതിയിലുള്ള ഡബിള്‍ ഫ്‌ളഷ് ടോയ്‌ലറ്റുകള്‍ക്ക് രണ്ട് വ്യത്യസ്ത ലിവറുകളോ ബട്ടണുകളോ ഉണ്ട്. അതില്‍ ഒന്ന് വലുതും രണ്ടാമത്തേത് ചെറുതുമായിരിക്കും. ഓരോ ബട്ടണുകളും പുറത്തേക്കുള്ള വാല്‍വുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. രണ്ടു ബട്ടണുകളിലെയും വ്യത്യാസം കമോഡില്‍ നിന്ന് പുറത്തേക്ക് ഒഴുകാന്‍ ആവശ്യമായ വെള്ളത്തിന്റെ അളവിനെയാണ് സൂചിപ്പിച്ചിരിക്കുന്നത്.

വലിയ ലിവര്‍ ആറ് മുതല്‍ ഒന്‍പത് ലിറ്റര്‍വെള്ളമായിരിക്കും ഫ്‌ളഷ് ചെയ്യുക. അതേസമയം, ചെറിയ ലിവറാകട്ടെ മൂന്ന് മുതല്‍ 4.5 ലിറ്റര്‍ വെള്ളമായിരിക്കും ഫ്‌ളഷ് ചെയ്യുക. വലിയ ലിവര്‍ ഖരരൂപത്തിലുള്ള മാലിന്യം നീക്കുന്നതിന് ചെറിയ ലിവര്‍ ദ്രാവകരൂപത്തിലുള്ള മാലിന്യം നീക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ മൂത്രമൊഴിക്കുകയാണെങ്കില്‍ ചെറിയ ബട്ടണ്‍ ആണ് അമര്‍ത്തേണ്ടത്. അതേസമയം, മലവിസര്‍ജനമാണെങ്കില്‍ വലിയ ബട്ടണ്‍ അമര്‍ത്തുകയും വേണം.

രണ്ട് ബട്ടണുകളും അമര്‍ത്തുമ്ബോള്‍ ഫ്‌ളഷ് ടാങ്ക് ശൂന്യമാകും. എന്നാല്‍, ഫ്‌ളഷ് ടാങ്കിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് വരുമെന്ന് അതിന് അര്‍ത്ഥമില്ല. ബട്ടണുകള്‍ക്ക് കേടുവരരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു സമയം ഒരു ബട്ടണ്‍ മാത്രം അമര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് കൃത്യമായി അറിയാതെ ഫ്‌ളഷ് ടാങ്ക് പ്രവര്‍ത്തിപ്പിക്കുന്നത് വെള്ളം പാഴാക്കുന്നതിന് കാരണമാകും. സിംഗിള്‍ ഫ്‌ളഷ് സംവിധാനങ്ങളെ അപേക്ഷിച്ച്‌ വീടുകളില്‍ ഡ്യുവല്‍ ഫ്‌ളഷിംഗ് സംവിധാനം നടപ്പിലാക്കിയതിലൂടെ പ്രതിവര്‍ഷം 20,000 ലിറ്റര്‍ വെള്ളം വരെ ലാഭിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

രണ്ട് ബട്ടണുകളുള്ള ഫ്‌ളഷ് സംവിധാനമുള്ള ടോയ്‌ലറ്റുകള്‍ വാങ്ങുന്നതിനും ഘടിപ്പിക്കുന്നതിനും അല്‍പം ചെലവേറുമെങ്കിലും അവ പരിസ്ഥിതി സൗഹൃദവും കാലക്രമേണ വെള്ളത്തിന്റെ ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. 1976-ല്‍ തന്റെ ഡിസൈനര്‍ ഫോര്‍ ദ റിയല്‍ വേള്‍ഡ് എന്ന പുസ്തകത്തില്‍ അമേരിക്കന്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായ വിക്ടര്‍ പാപനെക് ആണ് ഡ്യുവര്‍ ഫ്‌ളഷ് ടോയ്‌ലറ്റ് എന്ന ആശയം വിഭാവനം ചെയ്തത്. 1980-കളില്‍ ഈ ആശയം നടപ്പിലാക്കുന്നതില്‍ ഓസ്‌ട്രേലിയ മുന്നിലെത്തി.

പശു പരിപാലന പരിശീലനം

ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി. കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.സി/എസ്.ടി/ഒ.ബി.സി (എച്ച്)/ഒ.ഇ.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് www.ihrdadmission.org ലോ,

നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെ

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.