സഞ്ജുവിന്റെ ത്രോ ശരീരം കൊണ്ട് തടഞ്ഞ് രവീന്ദ്ര ജഡേജ; ഫീൽഡ് തടസ്സപ്പെടുത്തിയതിന് പുറത്താക്കി അമ്പയർ; പ്രതിഷേധം ഉയർത്തി ജഡേജ

ഐപിഎല്ലില്‍ ഫീല്‍ഡ് തടസപ്പെടുത്തിയതിന് (Obstructing The Field) പുറത്തായി ചെന്നൈ സൂപ്പർ കിങ്സ് താരം രവീന്ദ്ര ജഡേജ. ഞായറാഴ്ച രാജസ്ഥാൻ റോയല്‍സിനെതിരേ നടന്ന മത്സരത്തിലായിരുന്നു സംഭവം. രാജസ്ഥാൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ വിക്കറ്റിലേക്കുള്ള ത്രോ തടഞ്ഞതിനാണ് ജഡേജയെ ടിവി അമ്ബയർ പുറത്താക്കിയത്.

https://x.com/mufaddal_vohra/status/1789655348715880626
ആവേശ് ഖാൻ എറിഞ്ഞ 16-ാം ഓവറില്‍ അഞ്ചാം പന്തിലായിരുന്നു നാടകീയമായ പുറത്താകല്‍. തേർഡ്മാൻ ഭാഗത്തേക്ക് ഷോട്ട് കളിച്ച ജഡേജ സിംഗിള്‍ ഓടിയെടുത്തു. എന്നാല്‍ സ്ട്രൈക്കിലേക്കെത്താൻ ഇല്ലാത്ത രണ്ടാം റണ്ണിനായി ഓടിയ ജഡേജയെ അപ്പുറത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് തിരിച്ചയച്ചു. ഇതിനിടെ പന്ത് സഞ്ജുവിന്റെ കൈയിലെത്തിയിരുന്നു.

ജഡേജ പിച്ചിന് പകുതിയോളമെത്തിയതു കണ്ട സഞ്ജു പന്ത് നോണ്‍ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റമ്ബ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ ഇത് പിച്ചിന് നടുവിലൂടെ തിരികെ ഓടുകയായിരുന്ന ജഡേജയുടെ ദേഹത്ത് തട്ടി. ദേഷ്യത്തോടെ സഞ്ജു ഫീല്‍ഡ് തടസപ്പെടുത്തിയതിന് അപ്പീല്‍ ചെയ്തു.

ഇതോടെ ഫീല്‍ഡ് അമ്ബയർമാർ തീരുമാനം ടിവി അമ്ബയർക്ക് വിട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പന്ത് സഞ്ജുവിന്റെ കൈയിലേക്കെത്തുന്നത് കൃത്യമായി ജഡേജ കണ്ടിട്ടുണ്ടെന്നും ഇതിനു ശേഷം ദിശമാറ്റി പിച്ചിന് നടുവിലൂടെ സ്റ്റമ്ബുകള്‍ പൂർണമായും മറച്ച്‌ മനഃപൂർവം ഓടുകയായിരുന്നുവെന്നും വ്യക്തമായി. ഓടിയതാകട്ടെ പിച്ചിന്റെ സംരക്ഷിത ഭാഗത്തുകൂടിയും. റണ്ണൗട്ടാകുന്നത് ഒഴിവാക്കാൻ മനഃപൂർവം നടത്തിയ പ്രവൃത്തിയാണെന്ന് വ്യക്തമായതോടെ ടിവി അമ്ബയർ താരത്തെ പുറത്താക്കുകയായിരുന്നു.

എന്നാല്‍ ഇതിനെതിരേ പ്രതിഷേധിച്ചാണ് ജഡേജ ക്രീസ് വിട്ടത്. എങ്കിലും മത്സരം ജയിച്ച ചെന്നൈ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിർത്തി. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഫീല്‍ഡ് തടസപ്പെടുത്തിയതിന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ താരമായി ജഡേജ മാറി. 2013-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു യൂസുഫ് പത്താനാണ് ഈ രീതിയില്‍ ആദ്യം പുറത്തായത്. അതേ സീസണില്‍ തന്നെ ഡല്‍ഹി താരം അമിത് മിശ്രയും ഇത്തരത്തില്‍ പുറത്തായിരുന്നു.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.