കൽപ്പറ്റ: കാക്കവയൽ സ്വദേശിനി അജിത വിജയൻ കുവൈത്തിൽ തൂങ്ങി മരിക്കാനിടയായ സാഹചര്യത്തിൻ്റെ വസ്തുനിഷ്ഠമായ അന്വേഷണം നടത്താൻ ഇന്ത്യൻ എംബസി സമ്മർദ്ദം ചെലുത്തണമെന്നും, സ്പോൺസറുടെ നിരന്തരമായ മാനസീകവും – ശാരീരികവുമായ പീഢനവും, ഭക്ഷണം പോലും നൽകാതെ മാസങ്ങളോളം വീട്ടുതടങ്കലിലിട്ട് പീഢിപ്പിച്ചതും, മൊബൈൽ ഫോൺ സ്പോൺസർ കൈവശപ്പെടുത്തി വീട്ടിലേക്കുള്ള ഫോൺ വിളിക്കുവാനുള്ള അവസരം നിഷേധിച്ചതും ഇവരെ മാനസീകമായി തളർത്തുകയും അതുവഴി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് കുടുംബം വെളിപ്പടുത്തുന്ന സാഹചര്യത്തിൽ സ്പോൺസറെ നിയമത്തിനു മുന്നിൽ കൊണ്ടുവരുവാനും, സ്പോൺസറിൽ നിന്ന് അർഹമായ നഷ്ട പരിഹാരം നേടിയെടുത്ത് സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബത്തിന് ആശ്വാസം നൽകാനും ഇന്ത്യൻ എംബസിയിൽ നോർക്ക റൂട്ട്സ് സമ്മർദ്ദം ചെലുത്തണമെന്നും പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രഡണ്ട് പി.ഇ.ഷംസുദ്ദീൻ, ജന:സെക്രട്ടറി സജി മണ്ടലത്തിൽ എന്നിവർ മരണപ്പെട്ട അജിതയുടെ കുടുംബാംഗങ്ങളോടൊപ്പം ആവശ്യപ്പെട്ടു.

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ
കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.