ധാരാളിത്തം കൂടുന്നു? ഗൂഗിൾ പേയും, ഫോൺ പേയും ഉപേക്ഷിക്കേണ്ടി വരുമോ?

ഒരു ചായ കുടിച്ചാല്‍പ്പോലും ഇപ്പോള്‍ യുപിഐ വഴിയാണ് സാധാരണക്കാരന്‍ പണം നല്‍കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും തെരുവ് കച്ചവടക്കാര്‍ക്കും പോലും പണം നല്‍കുന്നത് യുപിഐ ഉപയോഗിച്ച്‌ തന്നെ. ഡിജിറ്റല്‍ ഇന്ത്യ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ സംവിധാനം പക്ഷേ അധികം വൈകാതെ സാധാരണക്കാരന്‍ ഉപേക്ഷിക്കേണ്ടി വരും. പണമായി ചെലവാക്കുന്നതില്‍ കൂടുതല്‍ തുക ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ വഴി ഉപയോഗിക്കപ്പെടുന്നത് തന്നെയാണ് ഇതിന് കാരണം.

പണം ചിലവാക്കാനുള്ള മനോഭാവം യുപിഐ പണമിടപാടുകളില്‍ നേരിട്ട് പണം ചെലവാക്കുന്നതിലും കൂടുതലാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കയ്യിലുള്ള കറന്‍സി നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി കടകളിലും മറ്റ് ആവശ്യങ്ങള്‍ക്കും നല്‍കുമ്ബോഴുള്ള വിഷമം യുപിഐ പണമിടപാട് നടത്തുമ്ബോള്‍ ഉണ്ടാകുന്നില്ല. ഇതുകാരണം പണം ചിലവഴിക്കാനുള്ള ത്വര കൂടുതലുമാണ്.ഇന്ത്യയില്‍ 74 ശതമാനം പേരും ഇങ്ങനെ യുപിഐ വഴി അമിത ചെലവ് നടത്തുന്നുണ്ടെന്നാണ് ഐ ഐ ടി ഡല്‍ഹി നടത്തിയ ഒരു പഠനം പറയുന്നത്.

അതായത് അറിയാതെ ചെലവ് ചെയ്യാനുള്ള പ്രവണത കൂട്ടാന്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കാരണമാകുന്നുണ്ട്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഉടനടി പണം നമ്മുടെ അക്കൗണ്ടില്‍ നിന്ന് പോകുന്നതും ഒടിപിയോ, ഇന്റര്‍നെറ്റോ വേണ്ടാത്ത പണമിടപാടുകള്‍ കൂടുന്നതും സൗകര്യം കൂട്ടുന്നതോടൊപ്പം പോക്കറ്റും കാലിയാക്കും എന്ന് ചുരുക്കം. അതോടൊപ്പം തന്നെ ഓണ്‍ലൈന്‍ വഴി വായ്പയെടുക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുമ്ബ് വായ്പയെടുക്കാന്‍ ബാങ്കുകളില്‍ നേരിട്ട് പോകണമായിരുന്നെങ്കില്‍ ഇന്ന് ഓണ്‍ലൈന്‍ വഴി എല്ലാം വളരെ എളുപ്പത്തില്‍ നടക്കുന്നുണ്ട്. ബാങ്കില്‍ പോകുന്ന സമയം, അപേക്ഷ സമര്‍പ്പിക്കല്‍ മറ്റ് നൂലാമാലകള്‍ തുടങ്ങിയവ ഒഴിവായിക്കിട്ടുമെന്നതിനാലും ഉടനടി പണം അക്കൗണ്ടില്‍ എത്തുമെന്നതിനാലും ഉയര്‍ന്ന പലിശ നല്‍കിയും പ്രൊസസിംഗ് ഫീസായി വലിയ തുക നല്‍കാന്‍ പോലും തയ്യാറായും ആളുകള്‍ ഓണ്‍ലൈന്‍ ലോണുകളിലേക്ക് തിരിയുന്നു. ഇടയ്ക്ക് ലഭിക്കുന്ന ക്യാഷ്ബാക്ക് ഓഫറുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകമാണ്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *