ന്യൂഡൽഹി: ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ നാല് കോടി ഡോസ് ഉൽപ്പാദിപ്പിച്ചതായി ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്. ഡിസംബറോടെ 10 കോടി ഡോസ് തയ്യാറാകുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാല പറഞ്ഞു. ബ്രിട്ടീഷ് മരുന്നുനിർമാതാക്കളായ അസ്‌ട്രസെനേക്കയുമായി ചേർന്നാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് കോവിഡ് വാക്‌സിൻ തയ്യാറാക്കുന്നത്.
ഓക്‌സ്‌ഫഡ് സർവകലാശാല വാക്‌സിൻ ഇന്ത്യയിൽ നിലവിൽ അന്തിമഘട്ട പരീക്ഷണത്തിലാണ്. ഡിസംബറോടെ സർക്കാർ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൂനാവാല പറഞ്ഞു. വാക്‌സിനുകൾ ആദ്യം ഇന്ത്യയിൽ വിതരണംചെയ്യും. അടുത്ത വർഷം അമ്പതുശതമാനം ദരിദ്രരാജ്യങ്ങളിലെ വിതരണത്തിനായി കൈമാറും.

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ
കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്