രാജ്യത്തെ ഏറ്റവും വലിയ കരാര്‍ ഒപ്പുവെച്ച്‌ നാഷണല്‍ ഹൈ സ്പീഡ് റെയ്ല്‍ കോര്‍പ്പറേഷൻ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കരാര്‍ ഒപ്പുവെച്ച്‌ നാഷണല്‍ ഹൈ സ്പീഡ് റെയ്ല്‍ കോര്‍പ്പറേഷന്‍ (എന്‍എച്ച്‌ആര്‍എസ് സി എല്‍). വ്യാഴാഴ്ച അഹമ്മദാബാദ് – മുംബൈ ബുള്ള് ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 24,000 കോടി രൂപയ്ക്കുള്ള കരാറിലാണ് ഒപ്പു വെച്ചത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ രാജ്യത്തെ വമ്ബന്മാരായ ലാര്‍സന്‍ ആന്റ് ടര്‍ബോയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കരാറാണ് ഇത്.

ഗുജറാത്തിലെ വ്യാപി മുതല്‍ വഡോദര വരെയുള്ള ജോലികളാണ് എല്‍ ആന്റ് ടി ചെയ്യുക. 325 കിലോ മീറ്ററില്‍ സൂറത്ത്, ഭറുച്ച്‌, സൂറത്ത് വ്യാപാരശാല, വാപി, ബില്ലിമോറ എന്നിങ്ങനെ നാലു സ്‌റ്റേഷനുകള്‍, 14 പാലങ്ങള്‍, 42 റോഡ് ക്രോസിംഗുകള്‍, ആറ് റെയില്‍വേ ക്രോസിംഗ്, ഒരു ടണല്‍ എന്നിവ ഇതിലുണ്ടാകും.ഗുജറാത്തിനെയും മഹാരാഷ്ട്രയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 508 കിലോ മീറ്റര്‍ ദൂരത്തിലാണ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ വരുന്നതെന്ന കമ്ബനിയുടെ പ്രസ്താവനയില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ കാലതാമസം വരുന്നതിനാല്‍ ഗുജറാത്തിലെ ജോലികളുമായി മുമ്ബോട്ട് കൊണ്ടുപോകാനാകുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി എന്‍എച്ച്‌ആര്‍എസ് സി എല്ലിനോട് ആരാഞ്ഞിരുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മഹാരാഷ്ട്രയില്‍ പണി താമസിപ്പിക്കുന്നത്. ഇത്തരം ഒരു വമ്ബന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതി സമയത്ത് നടക്കാന്‍ സാമ്ബത്തീക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് നേരത്തേ ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുക്കി പറഞ്ഞിരുന്നു.

ജാപ്പനീസ് സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക് എത്തപ്പെടും എന്നത് മാത്രമല്ല ഇടനാഴികള്‍ ഉള്‍പ്പെടെയുള്ള വികസനങ്ങള്‍ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കുമെന്നും പറഞ്ഞു. ആദ്യത്തെ സംരംഭം വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ മറ്റ് ഏഴു റൂട്ടുകളില്‍ കൂടി സര്‍ക്കാര്‍ ഇത്തരം ട്രെയിനുകളുടെ കാര്യം പരിഗണിക്കുമെന്നാണ് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ തങ്ങളുടെ ആള്‍ക്കാരെ സ്ഥലത്തേക്ക് അയച്ച്‌ ജോലി ആരംഭിക്കുമെന്ന് കണ്‍സ്ട്രക്ഷന്‍ കമ്ബനി വ്യക്തമാക്കി. നാലു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കണമെന്നാണ് കരാറില്‍ പറയുന്നത്.

എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

സർവകലാശാലകളിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ വിദ്യാർഥി മാർച്ച്‌. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്കും നടത്തിയ മാർച്ച്‌ സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ

കൂടൽകടവിൽ പഴശ്ശി ഗ്രന്ഥാലയത്തിന്റെ മഡ് ഫുട്ബോൾ മത്സരം

മഴക്കാല മാമാങ്കത്തിൽ പഴശ്ശിഗ്രന്ഥാലയം പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് മഡ് ഫുട്ബോൾ മത്സരം നടത്തി. അഞ്ചു പേരായുള്ള നാല് ടീമായിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ടീം എം എം എഫ് സി, തണ്ടു ഗുണ്ടാസ്, ക്ലേ സ്ട്രൈക്കേഴ്സ്,

ജല അതോറിറ്റി കുടിശ്ശിക അടയ്ക്കണം

സുൽത്താൻ ബത്തേരി പിഎച്ച് സബ് ഡിവിഷന് കീഴിൽ ഒരു ബില്ലിൽ കൂടുതൽ വാട്ടർ ചാർജ് കുടിശ്ശികയും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ കണക്ഷനുകളും ഇനിയൊരറിയിപ്പില്ലാതെ വിച്‌ഛേദിക്കുമെന്നും വൃത്തിഹീനമായ മീറ്ററുകൾ അനുയോജ്യമായ സ്ഥലത്ത് ഓഫീസ് അനുമതിയോടെ ജൂലൈ

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.