തദ്ദേശ അദാലത്ത്;ഒരു കുടക്കീഴിൽ പരാതി പരിഹാരം

നാടിൻ്റെ പരാതി പരിഹരിക്കാൻ ഒരു വകുപ്പ് ഒന്നാകെ ഇറങ്ങി വന്ന തദ്ദേശീയ അദാലത്ത് ശ്രദ്ധേയമായി. സംസ്ഥാന തലത്തിൽ 13 ജില്ലകളും മൂന്ന് കോർപ്പറേഷനും പിന്നിട്ട് ഏറ്റവും ഒടുവിലാണ് തദ്ദേശ അദാലത്തിന് ജില്ല വേദിയായത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നാണ് അദാലത്ത് പുനക്രമീകരണം നടത്തിയത്. സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന അദാലത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എത്തിയത്. മുൻകൂട്ടി ഓൺലൈൻ പോർട്ടൽ വഴിയാണ് അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ സ്വീകരിച്ചത്. പരാതികൾ തരം തിരിച്ച് പഞ്ചായത്ത് തലം, ജില്ലാതലം, സംസ്ഥാന തലം എന്നിങ്ങനെ തരം തിരിച്ചാണ് പരിഗണിച്ചത്. അതത് പഞ്ചായത്ത് തലങ്ങളിൽ മാത്രം തീരുമാനമെടുക്കേണ്ട പരാതികൾ അദാലത്തിൽ ക്രമീകരിച്ച ഡെസ്കുകളിൽ തീർപ്പാക്കി. ഇവിടെ നിന്നും ജില്ലാതലത്തിൽ പരിഗണിക്കേണ്ട പരാതികൾ ജില്ലാ തലത്തിലും പരിഹരിക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ഇവിടെ നിന്നും സംസ്ഥാന തലത്തിൽ നിർദ്ദേശം ആവശ്യമായ പരാതികൾ സംസ്ഥാന തല ടീം പരിശോധിച്ചു തീർപ്പാക്കുന്ന രീതിയാണ് പിന്തുടർന്നത്. നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി ആവശ്യമായ പരാതികൾ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് നേരിട്ട് കേൾക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. സർക്കാരിൻ്റെ പുതിയ ഉത്തരവിറങ്ങുന്നതോടെ ഇത്തരത്തിലുള്ള പരാതികൾ ഒന്നടങ്കം പരിഹരിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, ചീഫ് ടൗൺ പ്ലാനർ ഷിജി ഇ.ചന്ദ്രൻ, ചീഫ് എഞ്ചിനീയർ കെ. വി സന്ദീപ് തുടങ്ങിയവർ നേരിട്ടുള്ള പരാതി പരിഹാരത്തിനായി തദ്ദേശ അദാലത്തിൽ എത്തിയിരുന്നു.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.

ഹൃദ്രോഗം പിടികൂടിയിട്ടുണ്ടോ; ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അടയാളങ്ങള്‍ ശ്രദ്ധിക്കണം

നമുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം നിങ്ങള്‍ക്ക്

ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന്

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; 10 ദിവസത്തേക്കെന്ന് സൂചന; പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആർക്കും

കായികധ്യാപക നിയമനം.

വയനാട് , മാഹി ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ കരാറടിസ്ഥാനത്തില്‍ കായികധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമാണ് (ബി.പി.എഡ്) യോഗ്യത. പ്രായപരിധി 50 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.