ഇനി ഇൻഷുറൻസ് ഇല്ലാതെ വണ്ടിയുമായി ഇറങ്ങിയാൽ പണികിട്ടും

ഇൻഷുറൻസ് ഇല്ലാത്ത ഇനി വണ്ടി നിരത്തിൽ ഇറക്കുമ്പോള്‍ സൂക്ഷിക്കുക. അപകടത്തില്‍ പെട്ടാൻ പിന്നെ വണ്ടി തിരികെ കിട്ടില്ല. ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനം എടുത്തതിന്റെ ഭാഗമായാണ് തീരുമാനം. നിയമ ലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയിരിക്കുകയാണ്. 1988-ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമ ലംഘനമാണ് എന്ന് പറയുന്നു. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണ് ഇത്. അപകടത്തില്‍ പെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കില്‍ പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെ അറിയിക്കണം. തുടർന്ന് ആ കുറ്റത്തിനുള്ള ചാർജ് കൂടി ചാർജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിർദ്ദേശിക്കാനും ചട്ടം പറയുന്നു. ഇതിനായി രേഖാമൂലം തന്നെ ആർടിഒ നടപടികള്‍ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണർ സി.എച്ച്‌ നാഗരാജു സർക്കുലറില്‍ പറയുന്നുണ്ട്. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ-ഡാർ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്നും സർക്കുലറില്‍ പ്രത്യേകം പരാമർശിക്കുന്നു. ഇൻഷുറൻസ് ഇല്ലാതെ അപകടത്തില്‍ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിർദേശവും നിലവിലുണ്ട്. ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടമസ്ഥന് വാഹനം നഷ്ടമാകുന്ന നിയമം പണ്ടേ ഉണ്ടായിരുന്നു. നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വാഹനം ഏറ്റെടുത്ത് മൂന്ന് മാസത്തിനകം ലേലം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്തി സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത് 2018-ലാണ്. അപകടത്തില്‍ പെടുന്ന ഭൂരിഭാഗം വാഹനങ്ങളും ഇൻഷുറൻസ് പുതുക്കാത്തവയാണെന്ന വിവരം ആ സമയത്ത് പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമം കൂടുതല്‍ കർശനമാക്കിയത്.

നിയമം ഇങ്ങനെ…

മോട്ടോർ വാഹന നിയമം അനുസരിച്ച്‌, റോഡുകളില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും വാഹന ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. പോളിസി ഉടമക്ക് അടിസ്ഥാന തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും ഉണ്ടായിരിക്കണം. റോഡപകടങ്ങളും അശ്രദ്ധമായി വാഹനമോടിക്കുന്നതും കുറയ്ക്കുന്നതിന്, സർക്കാർ 2019-ല്‍ മോട്ടോർ വാഹന നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. വാഹനം സ്വന്തമായുള്ള എല്ലാവരും മോട്ടോർ ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ് കരുതണം. പോളിസി ഡോക്യുമെന്റ് ഇല്ലാത്ത വ്യക്തിക്ക് 2,000 രൂപ വരെ പിഴ ചുമത്താം.

ഇൻഷുറൻസ് ഇല്ലാത്തതിന് പോലീസ് പിടിച്ചാല്‍…

നിർദ്ദിഷ്ട ബൂത്തുകളില്‍ വാഹനം നിർത്തണം.

വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും കാണിക്കണം.

ഈ ഡോക്യുമെൻറുകള്‍ കാണിക്കാൻ കഴിഞ്ഞില്ലെങ്കില്‍ അധിക പിഴ നല്‍കേണ്ടി വരും.

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴയില്‍ ഉടൻ തന്നെ ചലാൻ നല്‍കുന്നതാണ്. ചലാൻ തുക ഓണ്‍ലൈനിലും ഓഫ്‌ലൈനിലും അടയ്ക്കാം

പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ

മുഖത്തും കഴുത്തിലും കാണപ്പെടുന്ന വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍*

വൃക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രക്തം ശരിയായി ഫില്‍റ്റര്‍ ചെയയ്യാന്‍ കഴിയാതെ വരികയും ശരീരത്തില്‍ മാലിന്യങ്ങളും ദ്രാവകവും അടിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥയിലാണ് വൃക്കകള്‍ തകരാറിലായി എന്ന് മനസിലാക്കുന്നത്. വിട്ടുമാറാതെ വരുന്ന വൃക്കരോഗം പല വൃക്ക തകരാറിലേക്കും

പരിക്കുപറ്റിയാൽ മൈൻഡ് ചെയ്യില്ല; സഹൽ അടക്കമുള്ള താരങ്ങളെ ഇന്ത്യൻ ക്യാംപിലേക്ക് അയക്കില്ലെന്ന് മോഹൻ ബഗാൻ

ഇന്ത്യന്‍ ക്യാംപിലേക്ക് താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് ഐഎസ്എല്‍ ക്ലബ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് അടക്കമുള്ള താരങ്ങളെയാണ് ടീം വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത്. പുതിയ പരിശീലകന് കീഴിൽ കഴിഞ്ഞ

ശക്തികൂടിയ ന്യൂനമര്‍ദ്ദം, കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തി കൂടിയ ന്യൂനമർദ്ദം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡീഷ തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്നു. അടുത്ത

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *