മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു സംസ്കരിച്ചെടുക്കുന്ന കാപ്പിപ്പൊടി; ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കാപ്പി ഉണ്ടാക്കുന്ന രീതി ഇങ്ങനെ…

കാപ്പി പ്രേമികളാണ് നമ്മളില്‍ പലരും. ചൂടോടെ ഒരുകപ്പ് കാപ്പി കുടിച്ച്‌ ദിവസം ആരംഭിക്കുന്നത് പലർക്കും വലിയ ഊർജം നല്‍കുന്നു. അമേരിക്കാനോ, കാപ്പിച്ചീനോ, ലാറ്റെ തുടങ്ങി പല വിധത്തിലെ കോഫികള്‍ കേട്ടിട്ടും രുചിച്ചിട്ടും ഉള്ളവരായിരിക്കും കൂടുതല്‍ പേരും. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി ഏതാണെന്ന് അറിയാമോ? ഒരു ജീവിയുടെ കാഷ്ഠത്തില്‍ നിന്നാണ് അത് ഉണ്ടാക്കുന്നതെന്ന് എത്രപേർക്കറിയാം?

കോപ്പി ലുവാക് എന്നാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിയുടെ പേര്. ഒരു കപ്പ് കാപ്പിക്ക് 35 ഡോളർ (ഏകദേശം 3000 രൂപ) മുതല്‍ 80 ഡോളർ (ഏകദേശം 7000 രൂപ) വരെയാണ് വില. കാപ്പിക്കുരു വാങ്ങണമെങ്കില്‍ കിലോയ്ക്ക് 100 മുതല്‍ 1300 ഡോളർ വരെ നല്‍കേണ്ടി വരും. കാപ്പിക്കുരുവിന്റെ ഉത്പാദന രീതിയും ഡിമാൻഡുമാണ് കോപ്പി ലുവാക്കിനെ ഇത്രയേറിയ വിലയേറിയതാക്കുന്നത്.

ഇന്തോനേഷ്യയിലാണ് കോപ്പി ലുവാക് ആദ്യമായി ഉത്‌പാദിപ്പിച്ചത്. സിവെറ്റ് കോഫി എന്നും ഇത് അറിയപ്പെടുന്നു. സിവെറ്റ് കാറ്റ് (ഏഷ്യൻ പാം സിവെറ്റ്) എന്ന ഒരിനം മരപ്പട്ടിയുടെ കാഷ്ഠത്തില്‍ നിന്നാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത് എന്നതിനാലാണ് ഈ പേര് ലഭിച്ചത്.

സിവെറ്റ് കാറ്റുകളുടെ പ്രധാന ഭക്ഷണം കാപ്പിക്കുരു ആണ്. ലുവാക് കോപ്പി തയ്യാറാക്കാനായി നല്ല പഴുത്ത കാപ്പിക്കുരുക്കളാണ് മരപ്പട്ടികള്‍ക്ക് ഭക്ഷണമായി നല്‍കുന്നത്. ശേഷം ഇവയുടെ കാഷ്ഠത്തില്‍ നിന്ന് പകുതി ദഹിച്ച കാപ്പിക്കുരു കൈകൊണ്ടുതന്നെ വേർതിരിച്ചെടുക്കുകയും കഴുകി വൃത്തിയാക്കി ഉണക്കി റോസ്റ്റ് ചെയ്തെടുക്കുകയും ചെയ്യുന്നു.

ഇന്തോനേഷ്യയിലെ സുമാത്ര, ബാലി തുടങ്ങിയ സ്ഥലങ്ങളില്‍ കോപ്പി ലുവാക് ഉത്‌പാദനം വലിയ വ്യവസായമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ നമ്മുടെ കൊച്ചി നഗരത്തിലും കോപ്പി ലുവാക് ഷോപ്പുകളുണ്ട്. രുചിയിലും കടുപ്പത്തിലുമുള്ള പ്രത്യേകതകള്‍ കോപ്പി ലുവാക്കിനെ മറ്റ് കാപ്പികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.