മുകേഷ് അംബാനിയുടെ മൂന്നു മക്കളിൽ ഏറ്റവും ധനികൻ ആര്? റിപ്പോർട്ടുകൾ ഇങ്ങനെ…

ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി.റിലയൻസ് ഗ്രൂപ്പിന്റെ നട്ടെല്ല് തന്നെയാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയെ പോലെ തന്നെ റിലയൻസ് ഗ്രൂപ്പിന്റെ നെടുംതൂണ്‍ തന്നെയാണ് ഭാര്യ നിത അംബാനിയും. കമ്ബനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍, വിദ്യഭ്യാസപരമായ സംരംഭങ്ങള്‍, മുംബൈ ഐപിഎല്‍ ടീമിനെ പോലെ റിലയൻസ് ഗ്രൂപ്പിന്റെ കായിക സാംസ്‌കാരിക സംരംഭങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിത അംബാനിയാണ്.

മുകേഷിനേയും നിതയെയും പോലെ തന്നെ അവരുടെ മൂന്ന് മക്കളും റിലയൻസ് ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നതില്‍ നിർണായക പങ്കു വഹിക്കുന്നുണ്ട്. ആകാശ് അംബാനിയും ഇഷ അംബാനിയും ഇരട്ട സഹോദരങ്ങളാണ്. ഇളയ മകനാണ് അനന്ദ് അംബാനി. മൂന്ന് പേരും അമേരിക്കയില്‍ നിന്നും പഠനം പൂർത്തിയക്കിയ ശേഷം അംബാനി കുടംബത്തിന്റെ ബിസിനസിന്റെ അവിഭാജ്യ ഘടകമായി മുന്നോട്ട് പോവുകയാണ്.

ഇപ്പോഴിതാ, ബ്ലുംബെർഗ് ബില്യണയർ സൂചിക പ്രകാരം, ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മക്കളില്‍ ഏറ്റവും സമ്ബന്നൻ ആരാണെന്ന ചോദ്യമാണ് ചർച്ചയാകുന്നത്. അംബാനി കുടംബത്തിലെ ഇളയ വാരിസ് ആയ, അനന്ദ് അംബാനി റിലയൻസ് ഗ്രൂപ്പിന്റെ ഊർജ, ഹരിത സംരഭംങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിലയൻസിന്റെ എനർജി ഡിവിഷൻ ഡയറക്ടർ എന്ന നിലയില്‍, 2035ഓടെ, കാർബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള കമ്ബനിയുടെ ലക്ഷ്യത്തില്‍ അനന്ദിന് വലിയ പങ്കുണ്ട്.

റിപ്പോർട്ടുകള്‍ പ്രകാരം, മുകേഷിന്റെയും നിതയുടെയും മക്കളില്‍ ഏറ്റവും സമ്ബന്നൻ ഇളയവനായ അനന്ദ് അംബാനിയാണ്. അനന്ദ് അംബാനി ഡയറക്ടറായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ നിലവിലെ മൂല്യം 107 ബില്യണ്‍ ഡോളർ ആണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബെ ഇന്ത്യൻസിലും അനന്ദിന് വലിയ ഓഹരി പങ്കാളിത്തമുണ്ട്. അനന്ദിന്റെ ഭാര്യയായ രാധിക മെർച്ചന്റിന്റെ കുടുംബത്തിന് 90 മില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.

റിലയൻസ് ഗ്രൂപ്പിന്റെ ടെലികോം ബിസിനസ് കൈകാര്യം ചെയ്യുന്നത് ആകാശ് അംബാനിയാണ്. റീടെയില്‍ ഡിവിഷൻ കൈകാര്യം ചെയ്യുന്നത് മുകേഷ് നിത ദമ്ബതികളുടെ ഏക മകളായ ഇഷ അംബാനിയാണ്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.