മുകേഷ് അംബാനിയുടെ മൂന്നു മക്കളിൽ ഏറ്റവും ധനികൻ ആര്? റിപ്പോർട്ടുകൾ ഇങ്ങനെ…

ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി.റിലയൻസ് ഗ്രൂപ്പിന്റെ നട്ടെല്ല് തന്നെയാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയെ പോലെ തന്നെ റിലയൻസ് ഗ്രൂപ്പിന്റെ നെടുംതൂണ്‍ തന്നെയാണ് ഭാര്യ നിത അംബാനിയും. കമ്ബനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍, വിദ്യഭ്യാസപരമായ സംരംഭങ്ങള്‍, മുംബൈ ഐപിഎല്‍ ടീമിനെ പോലെ റിലയൻസ് ഗ്രൂപ്പിന്റെ കായിക സാംസ്‌കാരിക സംരംഭങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിത അംബാനിയാണ്.

മുകേഷിനേയും നിതയെയും പോലെ തന്നെ അവരുടെ മൂന്ന് മക്കളും റിലയൻസ് ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നതില്‍ നിർണായക പങ്കു വഹിക്കുന്നുണ്ട്. ആകാശ് അംബാനിയും ഇഷ അംബാനിയും ഇരട്ട സഹോദരങ്ങളാണ്. ഇളയ മകനാണ് അനന്ദ് അംബാനി. മൂന്ന് പേരും അമേരിക്കയില്‍ നിന്നും പഠനം പൂർത്തിയക്കിയ ശേഷം അംബാനി കുടംബത്തിന്റെ ബിസിനസിന്റെ അവിഭാജ്യ ഘടകമായി മുന്നോട്ട് പോവുകയാണ്.

ഇപ്പോഴിതാ, ബ്ലുംബെർഗ് ബില്യണയർ സൂചിക പ്രകാരം, ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മക്കളില്‍ ഏറ്റവും സമ്ബന്നൻ ആരാണെന്ന ചോദ്യമാണ് ചർച്ചയാകുന്നത്. അംബാനി കുടംബത്തിലെ ഇളയ വാരിസ് ആയ, അനന്ദ് അംബാനി റിലയൻസ് ഗ്രൂപ്പിന്റെ ഊർജ, ഹരിത സംരഭംങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിലയൻസിന്റെ എനർജി ഡിവിഷൻ ഡയറക്ടർ എന്ന നിലയില്‍, 2035ഓടെ, കാർബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള കമ്ബനിയുടെ ലക്ഷ്യത്തില്‍ അനന്ദിന് വലിയ പങ്കുണ്ട്.

റിപ്പോർട്ടുകള്‍ പ്രകാരം, മുകേഷിന്റെയും നിതയുടെയും മക്കളില്‍ ഏറ്റവും സമ്ബന്നൻ ഇളയവനായ അനന്ദ് അംബാനിയാണ്. അനന്ദ് അംബാനി ഡയറക്ടറായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ നിലവിലെ മൂല്യം 107 ബില്യണ്‍ ഡോളർ ആണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബെ ഇന്ത്യൻസിലും അനന്ദിന് വലിയ ഓഹരി പങ്കാളിത്തമുണ്ട്. അനന്ദിന്റെ ഭാര്യയായ രാധിക മെർച്ചന്റിന്റെ കുടുംബത്തിന് 90 മില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.

റിലയൻസ് ഗ്രൂപ്പിന്റെ ടെലികോം ബിസിനസ് കൈകാര്യം ചെയ്യുന്നത് ആകാശ് അംബാനിയാണ്. റീടെയില്‍ ഡിവിഷൻ കൈകാര്യം ചെയ്യുന്നത് മുകേഷ് നിത ദമ്ബതികളുടെ ഏക മകളായ ഇഷ അംബാനിയാണ്.

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.