മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു സംസ്കരിച്ചെടുക്കുന്ന കാപ്പിപ്പൊടി; ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കാപ്പി ഉണ്ടാക്കുന്ന രീതി ഇങ്ങനെ…

കാപ്പി പ്രേമികളാണ് നമ്മളില്‍ പലരും. ചൂടോടെ ഒരുകപ്പ് കാപ്പി കുടിച്ച്‌ ദിവസം ആരംഭിക്കുന്നത് പലർക്കും വലിയ ഊർജം നല്‍കുന്നു. അമേരിക്കാനോ, കാപ്പിച്ചീനോ, ലാറ്റെ തുടങ്ങി പല വിധത്തിലെ കോഫികള്‍ കേട്ടിട്ടും രുചിച്ചിട്ടും ഉള്ളവരായിരിക്കും കൂടുതല്‍ പേരും. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി ഏതാണെന്ന് അറിയാമോ? ഒരു ജീവിയുടെ കാഷ്ഠത്തില്‍ നിന്നാണ് അത് ഉണ്ടാക്കുന്നതെന്ന് എത്രപേർക്കറിയാം?

കോപ്പി ലുവാക് എന്നാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിയുടെ പേര്. ഒരു കപ്പ് കാപ്പിക്ക് 35 ഡോളർ (ഏകദേശം 3000 രൂപ) മുതല്‍ 80 ഡോളർ (ഏകദേശം 7000 രൂപ) വരെയാണ് വില. കാപ്പിക്കുരു വാങ്ങണമെങ്കില്‍ കിലോയ്ക്ക് 100 മുതല്‍ 1300 ഡോളർ വരെ നല്‍കേണ്ടി വരും. കാപ്പിക്കുരുവിന്റെ ഉത്പാദന രീതിയും ഡിമാൻഡുമാണ് കോപ്പി ലുവാക്കിനെ ഇത്രയേറിയ വിലയേറിയതാക്കുന്നത്.

ഇന്തോനേഷ്യയിലാണ് കോപ്പി ലുവാക് ആദ്യമായി ഉത്‌പാദിപ്പിച്ചത്. സിവെറ്റ് കോഫി എന്നും ഇത് അറിയപ്പെടുന്നു. സിവെറ്റ് കാറ്റ് (ഏഷ്യൻ പാം സിവെറ്റ്) എന്ന ഒരിനം മരപ്പട്ടിയുടെ കാഷ്ഠത്തില്‍ നിന്നാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത് എന്നതിനാലാണ് ഈ പേര് ലഭിച്ചത്.

സിവെറ്റ് കാറ്റുകളുടെ പ്രധാന ഭക്ഷണം കാപ്പിക്കുരു ആണ്. ലുവാക് കോപ്പി തയ്യാറാക്കാനായി നല്ല പഴുത്ത കാപ്പിക്കുരുക്കളാണ് മരപ്പട്ടികള്‍ക്ക് ഭക്ഷണമായി നല്‍കുന്നത്. ശേഷം ഇവയുടെ കാഷ്ഠത്തില്‍ നിന്ന് പകുതി ദഹിച്ച കാപ്പിക്കുരു കൈകൊണ്ടുതന്നെ വേർതിരിച്ചെടുക്കുകയും കഴുകി വൃത്തിയാക്കി ഉണക്കി റോസ്റ്റ് ചെയ്തെടുക്കുകയും ചെയ്യുന്നു.

ഇന്തോനേഷ്യയിലെ സുമാത്ര, ബാലി തുടങ്ങിയ സ്ഥലങ്ങളില്‍ കോപ്പി ലുവാക് ഉത്‌പാദനം വലിയ വ്യവസായമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ നമ്മുടെ കൊച്ചി നഗരത്തിലും കോപ്പി ലുവാക് ഷോപ്പുകളുണ്ട്. രുചിയിലും കടുപ്പത്തിലുമുള്ള പ്രത്യേകതകള്‍ കോപ്പി ലുവാക്കിനെ മറ്റ് കാപ്പികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.