ആഗോള ഭീതിപരത്തി ബ്ലീഡിംഗ് ഐ വൈറസ്

ആഗോള ഭീതിപരത്തി മാർബർഗ് അഥവാ ബ്ലീഡിങ് ഐ വൈറസ് നിലവില്‍ 17 രാജ്യങ്ങളില്‍ ബ്ലീഡിംഗ് ഐ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെതുടർന്ന് കൂടുതല്‍ ജാഗ്രത പാലിക്കാൻ യാത്രക്കാർക്ക് അധികൃതർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. 17 രാജ്യങ്ങളിലും എംപോക്‌സ്, ഒറോപൗഷെ വൈറസ് ഫീവർ എന്നിവയ്ക്കൊപ്പമാണ് ബ്ലീഡിങ് ഐ പടർന്നുപിടിക്കുന്നത്. റുവാണ്ടയില്‍ ഇതിനകം 15-ലധികം പേർ ഈ രോഗം ബാധിച്ച്‌ മരിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായും കരുതപ്പെടുന്നു. ലോകാരോഗ്യ സംഘടന (WHO) രോഗം മാരകമാണെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മനുഷ്യരില്‍ മാരകമായ രോഗാവസ്ഥയിലേക്ക് ഈ വൈറസ് ബാധ കാരണമാകുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ശരാശരി വൈറസ് ബാധ മൂലമുള്ള മരണനിരക്ക് ഏകദേശം 50 ശതമാനം ആണ്. മുമ്പും ആഫ്രിക്കയില്‍ ഈ രോഗം മാരകമായി പടർന്നുപിടിച്ചിരുന്നു.

എന്താണ് ബ്ലീഡിംഗ് ഐ വൈറസ്..?

വൈറല്‍ ഹെമറാജിക് പനി ഉണ്ടാക്കുകയും ചിലപ്പോള്‍ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അതിലൂടെ രക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് മാർബർഗ് വൈറസ് അഥവാ ബ്ലീഡിങ് ഐ. എബോള കുടുംബത്തില്‍ പെടുന്നതാണ് ഈ വൈറസ്. രോഗബാധിതനായ വ്യക്തിയുടെ രക്തം, ഉമിനീർ, മൂത്രം എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് പടരുന്നു. ക്രിമിയൻ കോങ്ഗോ ഹെമറാജിക് ഫീവർ എന്നാണ് ബ്ലീഡിംഗ് ഐ ഫീവറിന്റെ ശാസ്ത്ര നാമം.

ബ്ലീഡിങ് ഐ വൈറസിൻ്റെ രോഗലക്ഷണം

കടുത്ത പനിക്കൊപ്പം കണ്ണില്‍ നിന്നും മറ്റ് സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വാർന്നുപോകുന്നതാണ് ഇതിൻ്റെ രോഗലക്ഷണം. അതുകൊണ്ടുതന്നെയാണ് ബ്ലീഡിംഗ് ഐ ഫീവർ എന്ന പേരും ഈ രോഗത്തിനുള്ളത്. കൊതുകുകള്‍ അല്ല ചെള്ളില്‍ നിന്നാണ് രോഗം പടരുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സാധാരണ പനിക്കൊപ്പം ശരീര വേദന, തലവേദന, ഛർദി, വയറിളക്കം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ മലേറിയക്കും എബോളയ്ക്കും സമാനമായ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തില്‍ പ്രകടമാകുക.

ചികിത്സ

മാർബർഗ് വൈറസിന് പ്രത്യേക ആന്റിവൈറല്‍ ചികിത്സയോ വാക്‌സിനോ നിലവില്‍ കണ്ടുപിടിച്ചിട്ടില്ല. റീഹൈഡ്രേഷൻ, രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ ജാഗ്രതാ നിർദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമെ രോഗത്തെ നിയന്ത്രിക്കാൻ കഴിയു. പരീക്ഷണാത്മക വാക്‌സിനുകള്‍ ഇപ്പോഴും ക്ലിനിക്കല്‍ പഠനങ്ങളുടെ പ്രാരംഭ ഘട്ടത്തിലാണ്. ഈ രോഗത്തിനെതിരെ ഫലപ്രദമായ ചികിത്സകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടക്കുന്നുണ്ട്.

സ്‌പോട്ട് അഡ്മിഷൻ

കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്‌സ് ഫീ 18,000 രൂപ. ഫോണ്‍- 9495999669.

ബത്തേരി ഉപജില്ലയിലെ സ്കൂൾ ഉച്ച ഭക്ഷണ പാചകതൊഴിലാളികൾക്ക് പരിശീലനം നൽകി.

സുൽത്താൻ ബത്തേരി ഉപജില്ലയിലെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്കുള്ള പരിശീലനം എ.ഇ.ഒ ഷിജിത ബി.ജെ ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം ഉപജില്ലാ ട്രഷറർ ബിജു.എം ടി അധ്യക്ഷത വഹിച്ചു.ചെതലയം പി.എച്ച്.സി യിലെ

ആസ്പിരേഷണൽ ജില്ലാ പദ്ധതി; പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു

നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയുടെ കീഴിൽ ജില്ലയിൽ നടത്തിവരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ പദ്ധതിക്ക് കീഴിൽ വിവിധ

കലാകാര സംഗമവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു

കൽപ്പറ്റ:ഇഫ്റ്റാ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാര സംഗമം സംഘടിപ്പിക്കുകയും, ജില്ലയിലെ പ്രമുഖ കലാകാരന്മാരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഐ. എൻ. ടി. യൂ. സി ജില്ലാ പ്രസിഡന്റ് പി.പി. ആലി

താമസത്തിനായി സ്ത്രീകൾ പ്രയാസപ്പെടേണ്ട; ദ്വാരകയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു

ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി എന്നീ സൗകര്യങ്ങളുള്ള ഷീ ലോഡ്ജ് അടുത്ത മാസം തുറക്കും ഇന്റർവ്യൂവിനോ മറ്റോ വന്ന് ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കിൽ തങ്ങണോ….? കയ്യിൽ കുഞ്ഞുള്ള അവസ്ഥയിൽ സുരക്ഷിതമായി ഏതാനും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.