പാർട്ടികളും രാഷ്ട്രീയവും ഏതുമാകട്ടെ, തെരഞ്ഞെടുപ്പ് പ്രചാരണം ഇനി കൊഴുക്കും; സ്റ്റിക്കർ ഹണ്ട് ആപ്പ് ഇനി സോഷ്യൽമീഡിയ ഭരിക്കും.

പുതിയ കാലത്ത് ആഘോഷങ്ങളെല്ലാം സോഷ്യൽമീഡിയയിലേക്ക് ചേക്കേറിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. കോവിഡ് കാലത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ തന്നെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രചാരണത്തിൽ വാട്‌സ്ആപ്പിനുള്ള പങ്കും ചെറുതല്ല. സോഷ്യൽലോകത്ത് ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ ഇപ്പോഴിതാ അവസരം ഒരുങ്ങിയിരിക്കുകയാണ്. ‘സ്റ്റിക്കർഹണ്ട്’ മൊബൈൽ ആപ്പ് ആണ് ഉപഭോക്താക്കളുടെ ഇഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് അനുസൃതമായ സ്റ്റിക്കറുകൾ സമ്മാനിക്കുക. ഇതുവഴി തെരഞ്ഞെടുപ്പ് പ്രചാരണവും വ്യത്യസ്തവും ന്യൂജെനും ആക്കാമെന്നതാണ് സവിശേഷത.

മൊബൈൽഫോൺ ആപ്പായ സ്റ്റിക്കർഹണ്ട് വഴി വാട്‌സ്ആപ്പിലേക്ക് ചേർക്കുന്ന സ്റ്റിക്കറുകൾ ഇനി നിങ്ങളുടെ രാഷ്ട്രീയം സംസാരിക്കും. വാട്‌സ്ആപ്പ് സ്റ്റിക്കറുകൾ ലഭിക്കുന്ന മൊബൈൽ ആപ്പായ ‘സ്റ്റിക്കർഹണ്ട്’ പ്ലേസ്‌റ്റോറിൽ ഇതിനോടകം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്.

പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ മൊബൈൽ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബിഗ്‌സോഫ്റ്റ് ടെക്‌നോളജീസ് എൽഎൽപി ആണ് ‘സ്റ്റിക്കർ ഹണ്ട്’ എന്ന വാട്‌സ് ആപ്പ് സ്റ്റിക്കേഴ്‌സ് എന്ന മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

സൗജന്യമായി പ്ലേസ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് സ്വന്തം വാട്‌സ്ആപ്പിലേക്ക് സ്റ്റിക്കറുകൾ ആഡ് ചെയ്ത് വളരെ എളുപ്പത്തിൽ സ്റ്റിക്കറുകൾ ആർക്കും അയക്കാൻ സാധിക്കും. കസ്റ്റമൈസ് ചെയ്ത് ഈ മൊബൈൽ ആപ്പിലൂടെ ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് സ്റ്റിക്കറുകൾ ഉണ്ടാക്കാൻ കഴിയുന്ന ഓപ്ഷനും ഉണ്ട്.

തെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല എല്ലാ ആഘോഷ വേളകളിലും സ്റ്റിക്കർഹണ്ട് ആപ്പ് ഉപയോഗിക്കാവുന്നതാണ്. ജനുവരി ഒന്ന് മുതൽ ചലച്ചിത്ര അഭിനേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റിക്കറുകളും, ബർത്‌ഡേ, വിവാഹം, ആനിവേഴ്‌സറി, സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾ, ഇവന്റുകൾ തുടങ്ങിയ എല്ലാ സന്ദർഭങ്ങൾക്കും ഉള്ള സ്റ്റിക്കറുകൾ ലഭ്യമാകും.

കസ്റ്റമൈസ്ഡ് സ്റ്റിക്കറുകൾ ലഭ്യമാകാൻ bigmakers2020@gmail.com എന്ന ഈമെയിൽ വിലാസത്തിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ്.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സ്റ്റിക്കർ ഹണ്ട് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം :
http://play.google.com/store/apps/details?id=com.bigmakr.sticker_hunt

പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി രൂപീകരിച്ചു.

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ പടിഞ്ഞാറത്തറ കുടുംബരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പുതുതായി പാലിയേറ്റീവ് കമ്മിറ്റിക്ക് രൂപം നൽകി. ഇതോടെ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ രണ്ട് പാലിയറ്റീവ് യൂണിറ്റുകൾ നിലവിൽ വന്നു. ബാങ്ക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന

വനിതാ ലീഗ് ‘മടിത്തട്ട് ക്യാമ്പയിൻ പൂർത്തീകരിച്ചു.

പടിഞ്ഞാറത്തറ: വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു ക്യാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ ശഖാകളിലും പൂർത്തിയാക്കി. ക്യാമ്പയിൻ്റെ പഞ്ചായത്ത് തല സമാപനം നടത്തി. ബാഫഖി സൗദത്തിൽ നടന്ന

കരളിലെ ട്യൂമര്‍ ; ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരൾ ദഹനത്തെ സഹായിക്കുന്നതിലും ഊർജ്ജ നില നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. കരളിൽ ട്യൂമർ പിടിപെടുന്നത് വളരെ വെെകിയാണ് പലരും കണ്ടെത്തുന്നത്. ലക്ഷണങ്ങൾ ഗുരുതരമാകുന്നതുവരെ പല രോഗികളും തങ്ങൾ

വിസ്മയ കേസ്: പ്രതി കിരൺകുമാറിൻ്റെ ശിക്ഷാവിധി മരവിപ്പിച്ചു; ജാമ്യം നുവദിച്ച് സുപ്രീം കോടതി.

ന്യൂഡൽഹ: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനത്തിന്

വ്യത്യസ്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ട!; ഇനി മുതൽ എല്ലാത്തിനും ‘റെയിൽ വൺ’ ആപ്പ് മതി

രാജ്യത്തെ ഏറ്റവും വലിയ ഗതാഗത മാർഗം ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ നമുക്കൂള്ളൂ, ഇന്ത്യൻ റെയിൽവേ. 67,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, 13,000 ത്തിലധികം പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്ന, ഏറ്റവും കൂടുതൽ ആളുകൾ യാത്രയ്ക്ക്

യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും: കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും കോവിഡ് വാക്സിനുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്‌ (ഐസിഎംആർ) ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസുമായി (എയിംസ്)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.