വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ; ലക്ഷ്യമിടുന്നത് ഇക്കാര്യം

യുഎഇയില്‍ വിവാഹം കഴിക്കുന്ന പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. വിവാഹത്തിന് മുന്‍പുളള ആരോഗ്യപരിശോധന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും ജനിതക പരിശോധന നിലവില്‍ സ്വദേശി പൗരന്മാർക്ക് മാത്രമാണ് നിർബന്ധം. എമിറേറ്റ്സ് ജെനോം കൗണ്‍സിലിന്‍റെ തീരുമാനത്തിന് യുഎഇ സർക്കാരിന്‍റെ വാർഷിക യോഗത്തില്‍ അംഗീകാരമായി.

വിവാഹത്തിന് മുമ്ബ് പകർച്ചവ്യാധികളും പാരമ്ബര്യരോഗങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഇത് നടപ്പിലാക്കുന്നത്. കാർഡിയോമയോപ്പതി, ജനിതക അപസ്മാരം, സ്‌പൈനല്‍ മസ്‌കുലാർ അട്രോഫി, ശ്രവണ നഷ്ടം, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ പാരമ്ബര്യ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന 570-ലധികം ജനിതകമാറ്റങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്താനാകും. ജനിതക രോഗങ്ങളെ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന സംയോജിത ദേശീയ ജനിതക വിവരശൃംഖലയുണ്ടാക്കുകയെന്നുളളതും പരിശോധനയിലൂടെ ലക്ഷ്യമിടുന്നു.

വിവാഹത്തിന് മുന്‍പ് എച്ച്‌ ഐ വി, ഹെപ്പറ്റൈറ്റിസ് ബി ആന്‍ഡ് സി, സിഫിലിസ് തുടങ്ങിയ പകർച്ചാവ്യാധികള്‍ക്കുളള പരിശോധനകള്‍നിർബന്ധമായും ചെയ്തിരിക്കണം. ബീറ്റാ-തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ രോഗങ്ങള്‍ക്കുളള പരിശോധനയും നടത്തണം. കൂടാതെ ജർമൻ മീസില്‍സ് (റുബെല്ല) പരിശോധനയും രക്ത ഗ്രൂപ്പ് അനുയോജ്യമാണോയെന്ന പരിശോധനയും നടത്തണം. 840 ലധികം രോഗങ്ങള്‍തിരിച്ചറിയാന്‍കഴിയുന്ന ജനിതക പരിശോധന ആവശ്യമെങ്കില്‍ നടത്താമെന്നും അബുദബി ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍കുറയ്ക്കുന്നതിനും രോഗങ്ങള്‍പകരുന്നത് തടയാനും ഇത്തരം പരിശോധനകളിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. ജനിതക രോഗങ്ങളുളളവർക്ക് അത് മുന്‍കൂട്ടി അറിഞ്ഞ് പരിഹരിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും ഈ പരിശോധനകള്‍സഹായകരമാകും. അബുദബി ആരോഗ്യവകുപ്പ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി, എമിറേറ്റ്സ് ഹെല്‍ത്ത് സർവീസസ്, ദുബായ് ഹെല്‍ത്ത് തുടങ്ങിയ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് ജനിതക പരിശോധന നടപ്പിലാക്കുന്നത്.

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.