സ്ലീപ്പര്‍ കോച്ചുകളില്‍ ഉറങ്ങുന്നവർ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സീറ്റ് റിസർവ് ചെയ്‌തുള്ള ട്രെയിൻ യാത്രകളാണ് സൗകര്യപ്രദമെന്ന് പലരും പറയാറുണ്ട്. എന്നാല്‍, നേരത്തേ റിസർവ് ചെയ്‌ത് പോകുന്നവർക്കും പല തരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അപ്പർ ബർത്ത് റിസർവ് ചെയ്‌ത ഒരാളെ താഴത്തെ സീറ്റില്‍ ഇരിക്കാൻ അനുവദിക്കാത്തതാണ് സംഭവം. താഴത്തെ സീറ്റ് തന്റേതാണെന്നാണ് സഹയാത്രികൻ അവകാശപ്പെട്ടത്. സ്ലീപ്പറില്‍ അപ്പർ ബർത്തും മിഡില്‍ ബർത്തും ബുക്ക് ചെയ്‌തവർക്ക് താഴത്തെ സീറ്റില്‍ ഇരിക്കാമോ..? അങ്ങനെയെങ്കില്‍ എത്ര സമയം ഇരിക്കാം..? എന്ന ചോദ്യങ്ങളും ഈ പോസ്റ്റിട്ടയാള്‍ ചോദിക്കുന്നുണ്ട്. പോസ്റ്റിന് താഴെ ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. ഇന്ത്യൻ റെയില്‍വേയുടെ നിയമങ്ങള്‍ മനസിലാക്കിയാല്‍ ഇതുപോലുള്ള പല പ്രശ്‌നങ്ങളും ഉണ്ടാകാതെ നിങ്ങള്‍ക്ക് സമാധാനമായി യാത്ര ചെയ്യാം. ഇന്ത്യൻ റെയില്‍വേ കൊമേഴ്‌സ്യല്‍ വോള്യം ഒന്നിലെ 652-ാം പാരഗ്രാഫില്‍ റിസർവേഷൻ ക്ലാസിലെ ബുക്ക് ചെയ്‌ത യാത്രക്കാരെക്കുറിച്ച്‌ പറയുന്നതറിയാം. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് റിസർവ് ചെയ്‌ത യാത്രക്കാർക്ക് ബർത്തുകളില്‍ ഉറങ്ങാനുള്ള സമയം. ബാക്കിയുള്ള സമയങ്ങളിലെല്ലാം അപ്പർ, മിഡില്‍ ബർത്തുകള്‍ ബുക്ക് ചെയ്‌തവർക്കും താഴെയുള്ള സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാം. ശാരീരിക പരിമിധികളോ അസുഖങ്ങളോ ഉള്ളവർ, ഗർഭിണികള്‍ എന്നിവരുണ്ടെങ്കില്‍ കൂടുതല്‍ സമയം വിശ്രമിക്കാൻ അനുവദിക്കണമെന്നും റെയില്‍വേ നിർദേശിക്കുന്നുണ്ട്. മാത്രമല്ല, രാത്രി പത്ത് മണിക്ക് ശേഷം സമാധാനമായി ഉറങ്ങാൻ ലൈറ്റ് ഓഫ് ചെയ്യണമെന്നും സംഘമായി വന്ന യാത്രക്കാർ മറ്റ് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറാൻ പാടില്ലെന്നും നിയമത്തില്‍ പറഞ്ഞിട്ടുണ്ട്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.