സണ്‍സ്‌ക്രീന്‍ ഉപയോഗം ദോഷകരമാണോ? വൈറല്‍ വാദങ്ങള്‍ പൊളിച്ച് വിദഗ്ധര്‍

ചര്‍മ്മസംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി സണ്‍സ്‌ക്രീന്‍ മാറിയിരിക്കുകയാണ്. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിരിക്കണമെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍ ഒരു പോലെ നിര്‍ദേശിക്കുന്ന കാര്യവുമാണ്. എന്നാല്‍ ഇന്റര്‍നെറ്റിലുള്‍പ്പടെ സണ്‍സ്‌ക്രീന്‍ ഉപയോഗം ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുമെന്ന തരത്തിലും പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സണ്‍സ്‌ക്രീനില്‍ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകള്‍ ചര്‍മ്മം ആഗീരണം ചെയ്യുകയും ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രചരണം. വൃക്കയെയും കരളിനെയും വരെ ബാധിച്ചേക്കാമെന്നും അവകാശവാദമുണ്ട്. ഈ വാദങ്ങള്‍ ശരിയാണോ? പരിശോധിക്കാം,
മിനറല്‍, കെമിക്കല്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള സണ്‍സ്‌ക്രീനുകളാണ് ഉള്ളത്. സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് എന്നീ ഘടകങ്ങളാണ് മിനറല്‍ സണ്‍സ്‌ക്രീനില്‍ അടങ്ങിയിരിക്കുന്നത്. ചര്‍മ്മത്തിന് മുകളില്‍ ഒരു പാളി പോലെ പ്രവര്‍ത്തിച്ച് അള്‍ട്രാവയലറ്റ് രശ്മികളെ തടയുകയാണ് ഇവ ചെയ്യുന്നത്.
കെമിക്കല്‍ സണ്‍സ്‌ക്രീനുകള്‍, ഒരു സ്‌പോഞ്ച് പോലെ പ്രവര്‍ത്തിച്ച് ഉയര്‍ന്ന തലത്തിലുള്ള യുവി രശ്മികള്‍ വരെ ആഗിരണം ചെയ്യുകയും ചര്‍മ്മത്തിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഇവയില്‍ ഒക്ടോക്രിലീന്‍, ഓക്സിബെന്‍സോണ്‍, അവോബെന്‍സോണ്‍, ഒക്റ്റിസലേറ്റ് തുടങ്ങിയ ഒന്നോ അതിലധികമോ സജീവ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. വിപണിയില്‍ ഇപ്പോള്‍ കോമ്പിനേഷന്‍ സണ്‍സ്‌ക്രീനുകളും ലഭ്യമാണ്.
ചില കെമിക്കല്‍ സണ്‍സ്‌ക്രീനുകള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുവെന്നാണ് ചിലര്‍ നടത്തുന്ന പ്രചാരണം. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മുതല്‍ കാന്‍സര്‍ വരെ ഇതുമൂലമുണ്ടാകുമെന്നും കരളിനെയും വൃക്കയെയും പ്രത്യുല്‍പാദന ശേഷിയെയും വരെ ബാധിക്കുമെന്നും ആവകാശങ്ങളുണ്ട്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ(FDA) പഠനത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയതായും ചില വീഡിയോകളില്‍ പറയുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എഫ്ഡിഎ ഇത്തരത്തില്‍ ഒരു പഠനവും പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ചര്‍മ്മാരോഗ്യ വിദഗ്ധരെല്ലാം ഈ വാദങ്ങള്‍ തള്ളുകയാണ് ചെയ്യുന്നത്.
സണ്‍സ്‌ക്രീനില ചില ഘടകങ്ങള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. കിരണ്‍ സേതി ഇന്ത്യ ടുഡേയോട് പറഞ്ഞു. സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചതുകൊണ്ട് കാന്‍സര്‍ വരില്ലെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.