സണ്‍സ്‌ക്രീന്‍ ഉപയോഗം ദോഷകരമാണോ? വൈറല്‍ വാദങ്ങള്‍ പൊളിച്ച് വിദഗ്ധര്‍

ചര്‍മ്മസംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി സണ്‍സ്‌ക്രീന്‍ മാറിയിരിക്കുകയാണ്. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിരിക്കണമെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍ ഒരു പോലെ നിര്‍ദേശിക്കുന്ന കാര്യവുമാണ്. എന്നാല്‍ ഇന്റര്‍നെറ്റിലുള്‍പ്പടെ സണ്‍സ്‌ക്രീന്‍ ഉപയോഗം ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുമെന്ന തരത്തിലും പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സണ്‍സ്‌ക്രീനില്‍ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകള്‍ ചര്‍മ്മം ആഗീരണം ചെയ്യുകയും ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രചരണം. വൃക്കയെയും കരളിനെയും വരെ ബാധിച്ചേക്കാമെന്നും അവകാശവാദമുണ്ട്. ഈ വാദങ്ങള്‍ ശരിയാണോ? പരിശോധിക്കാം,
മിനറല്‍, കെമിക്കല്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള സണ്‍സ്‌ക്രീനുകളാണ് ഉള്ളത്. സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് എന്നീ ഘടകങ്ങളാണ് മിനറല്‍ സണ്‍സ്‌ക്രീനില്‍ അടങ്ങിയിരിക്കുന്നത്. ചര്‍മ്മത്തിന് മുകളില്‍ ഒരു പാളി പോലെ പ്രവര്‍ത്തിച്ച് അള്‍ട്രാവയലറ്റ് രശ്മികളെ തടയുകയാണ് ഇവ ചെയ്യുന്നത്.
കെമിക്കല്‍ സണ്‍സ്‌ക്രീനുകള്‍, ഒരു സ്‌പോഞ്ച് പോലെ പ്രവര്‍ത്തിച്ച് ഉയര്‍ന്ന തലത്തിലുള്ള യുവി രശ്മികള്‍ വരെ ആഗിരണം ചെയ്യുകയും ചര്‍മ്മത്തിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഇവയില്‍ ഒക്ടോക്രിലീന്‍, ഓക്സിബെന്‍സോണ്‍, അവോബെന്‍സോണ്‍, ഒക്റ്റിസലേറ്റ് തുടങ്ങിയ ഒന്നോ അതിലധികമോ സജീവ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. വിപണിയില്‍ ഇപ്പോള്‍ കോമ്പിനേഷന്‍ സണ്‍സ്‌ക്രീനുകളും ലഭ്യമാണ്.
ചില കെമിക്കല്‍ സണ്‍സ്‌ക്രീനുകള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുവെന്നാണ് ചിലര്‍ നടത്തുന്ന പ്രചാരണം. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മുതല്‍ കാന്‍സര്‍ വരെ ഇതുമൂലമുണ്ടാകുമെന്നും കരളിനെയും വൃക്കയെയും പ്രത്യുല്‍പാദന ശേഷിയെയും വരെ ബാധിക്കുമെന്നും ആവകാശങ്ങളുണ്ട്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ(FDA) പഠനത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയതായും ചില വീഡിയോകളില്‍ പറയുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എഫ്ഡിഎ ഇത്തരത്തില്‍ ഒരു പഠനവും പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ചര്‍മ്മാരോഗ്യ വിദഗ്ധരെല്ലാം ഈ വാദങ്ങള്‍ തള്ളുകയാണ് ചെയ്യുന്നത്.
സണ്‍സ്‌ക്രീനില ചില ഘടകങ്ങള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. കിരണ്‍ സേതി ഇന്ത്യ ടുഡേയോട് പറഞ്ഞു. സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചതുകൊണ്ട് കാന്‍സര്‍ വരില്ലെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.