പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്. എന്നാൽ ലോണിനായി ബാങ്കുകളിൽ പോയാലോ? സിബിൽ സ്‌കോർ ഇല്ലെന്ന് പറഞ്ഞ് ലോൺ നിഷേധിക്കുകയോ കൂടുതൽ പലിശ ഒടുക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യും.
എന്താണ് ഈ സിബിൽ സ്‌കോർ എന്ന് ചിന്തിച്ചിട്ടുണ്ടോ? ആരാണ് ഈ സ്കോറുകള്‍ തീരുമാനിക്കുന്നത് ബാങ്കുകളാണോ? അല്ല, വിദേശരാജ്യങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് കമ്പനികളാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് സ്‌കോർ തീരുമാനിക്കുന്നത്. ഇന്ത്യയില്‍ ഒരാള്‍ക്ക് ലോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദേശരാജ്യങ്ങളിലെ കമ്പനികളാണെന്ന് സാരം. ഞെട്ടേണ്ട അതുതന്നെയാണ് സത്യം.

എന്താണ് സിബിൽ സ്‌കോർ ?

ക്രെഡിറ്റ് സ്‌കോർ കണക്കാക്കുന്ന ഒരു കമ്പനിയുടെ പേരാണ് സിബിൽ. ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്രെഡിറ്റ് സ്‌കോർ കമ്പനി കൂടിയാണിത്. ഈ ക്രെഡിറ്റ് സ്‌കോറാണ് ലോണുകളും ക്രെഡിറ്റ് കാർഡുകളുമൊക്കെ നമുക്ക് തരണോ വേണ്ടയോ
എന്ന് തീരുമാനിക്കുന്നതിന് ബാങ്കുകൾ ഉപയോഗിക്കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മുടെ രാജ്യത്ത് ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത, തിരിച്ചടയ്ക്കാനുള്ള പ്രാപ്തി എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍. സാധാരണയായി ഇത് 300-നും 900-നും ഇടയിലാണ് വരുന്നത്.
സ്‌കോർ കുറഞ്ഞുപോയാല്‍ വായ്പയ്ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും നിങ്ങള്‍ യോഗ്യനല്ലെന്നും നിശ്ചിത ബെഞ്ചിലുള്ള സ്കോറിലെത്തിയാല്‍ ഇതിനെല്ലാം നിങ്ങള്‍ യോഗ്യനാണെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ക്രെഡിറ്റ് എജൻസികൾക്ക് വായ്പ തിരിച്ചടവ് വിവരങ്ങൾ ബാങ്കുകൾ നൽകണമെന്നാണ് നിയമം.
Image
1990കളിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുഖച്ഛായ മാറുന്നത്. സാമ്പത്തിക നയത്തിന്‍റെ ഭാഗമായുണ്ടായ ഉദാരവല്‍ക്കരണ നയങ്ങളായിരുന്നു അതിന് കാരണം. സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നിവ നടപ്പാക്കിയതോടെ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങൾ വലിയ രീതിയിൽ മാറി. ഇതിന് പിന്നാലെ ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിരവധി പ്രശ്‌നങ്ങൾ ബാധിക്കാൻ തുടങ്ങി.

കിട്ടാകടങ്ങൾ വർധിച്ചതായിരുന്നു അതില്‍ പ്രധാനം. ഇന്ത്യയിൽ ക്രെഡിറ്റ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു ഏകീകൃത സംവിധാനം ഉണ്ടായിരുന്നില്ല. ഉപഭോക്താക്കൾക്ക് ഏതൊക്കെ ബാങ്കിൽ ലോൺ ഉണ്ടെന്നോ, തിരിച്ചടവ് ശേഷി എത്രത്തോളം ആണെന്നോ ബാങ്കുകൾക്ക് കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. ഇതിനിടെയാണ് വായ്പാ തിരിച്ചടവ് വലിയതോതില്‍ മുടങ്ങുന്നത്. ഇതോടെ വായ്പനയത്തിൽ ബാങ്ക് നിബന്ധനകൾ കടുപ്പിച്ചു. ഇതോടെ സാധാരണക്കാർക്ക് വായ്പ ലഭിക്കുന്നതിനുള്ള സാധ്യത കുറഞ്ഞു.
1997-ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി കൂടി എത്തിയതോടെ ഇന്ത്യയിൽ ക്രെഡിറ്റ് ബ്യൂറോകളുടെ ആവശ്യകത റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരിച്ചറിഞ്ഞു. തുടർന്ന് എൻഎച്ച് സിദ്ദിഖി ചെയർമാനായി ഒരു കമ്മിറ്റിയെ ആർബിഐ നിയമിച്ചു. ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 2000ത്തിൽ ആണ് ക്രെഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കുന്നത്. ഇത് ചുരുക്കരൂപത്തിൽ സിബിൽ എന്നറിയപ്പെട്ടു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, അമേരിക്കൻ കമ്പനികളായ ട്രാൻസ് യൂണിയൻ, ഡൺ & ബ്രാഡ്‌സ്ട്രീറ്റ് ഹോൾഡിംഗ്സ് എന്നിവയായിയിരുന്നു കമ്പനിയിലെ ഷെയർ ഹോൾഡർമാർ.
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ആക്റ്റ്, 2005

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും അവയുടെ നിയമസാധുത ഉറപ്പാക്കുന്നതിനും വേണ്ടി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ബിൽ 2004 ൽ അന്നത്തെ ധനകാര്യവകുപ്പ് മന്തി പി ചിദംബരം അവതരിപ്പിച്ചു. ഈ ബിൽ പിന്നീട് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്റ്റ്, 2005
(The Credit Information Companies (Regulation) Act, 2005) ആയി മാറി.
ഈ ആക്ട് പ്രകാരമാണ് ഇന്ത്യയിലെ ക്രെഡിറ്റ് ബ്യൂറോകൾ പ്രവർത്തിക്കുന്നത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ രൂപീകരണം, അവയുടെ പ്രവർത്തനം, ക്രെഡിറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചട്ടക്കൂട്, ഉപഭോക്താക്കളുടെ അവകാശങ്ങൾ എന്നിവയെല്ലാം ഈ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ നിയമം മുൻനിർത്തി സിബിലിന് പുറമെ മറ്റ് മൂന്ന് കമ്പനികൾ കൂടി ഇന്ത്യയിൽ നിലവിൽ വന്നു.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.