മെലിഞ്ഞവർക്ക് പ്രമേഹം വരില്ലേ? പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം ഒഴിവാക്കാമോ?, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രമേഹം ഏറ്റവും സാധാരണവും എന്നാല്‍ തെറ്റിദ്ധരിക്കപ്പെടുന്നതുമായ ഒരു രോഗാവസ്ഥയാണ്. പ്രമേഹത്തെക്കുറിച്ചുളള മിഥ്യാധാരണകള്‍ ഒട്ടനവധിയാണ്. ഇത്തരത്തിലുളള മിഥ്യാ ധാരണകള്‍ രോഗ നിര്‍ണയം വൈകിപ്പിക്കുകയോ സങ്കീര്‍ണതകള്‍ വഷളാക്കുകയോ ചെയ്‌തേക്കാം. പ്രമേഹത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ച് അറിയാം.

പഞ്ചസാര കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ
പ്രമേഹം ഉണ്ടാകുന്നത് ജനിതക ഘടകങ്ങളുടെയും ജീവിതശൈലീ ഘടകങ്ങളുടെയും സംയോജനം മൂലമാണ്. പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും പൊണ്ണത്തടിക്ക് കാരണമാകും. ഇത് ഒരു അപകട ഘടകമാണെങ്കിലും പഞ്ചസാര പ്രമേഹമുണ്ടാകാന്‍ നേരിട്ടുള്ള കാരണമല്ല.

അമിത ഭാരമുളളവര്‍ക്ക് മാത്രമേ പ്രമേഹം വരൂ
ഭാരം ഒരു ഘടകമാണെങ്കിലും, മെലിഞ്ഞ ആളുകള്‍ക്ക് പോലും ടൈപ്പ് 2 പ്രമേഹം വരാം, പ്രത്യേകിച്ച് വിസറല്‍ കൊഴുപ്പ് ഉണ്ടെങ്കിലോ പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിലോ മെലിഞ്ഞവര്‍ക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. മെലിഞ്ഞിരിക്കുകയാണ് എനിക്ക് പ്രമേഹം ഉണ്ടാവില്ല എന്നുകരുതി ഇത്തരക്കാര്‍ പ്രമേഹ പരിശോധന വൈകിപ്പിക്കുകയോ ലക്ഷണങ്ങള്‍ അവഗണിക്കുകയോ ചെയ്യുന്നത് അപകടമാണ്.
Image
പ്രമേഹം ഗുരുതരമല്ല
പ്രമേഹം ഗുരുതരമല്ല എന്ന് കരുതുന്നത് വലിയ മണ്ടത്തരമാണ്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദ്രോഗം, വൃക്ക തകരാറ്, അന്ധത, നാഡികളുടെ തകരാറ് എന്നിവയ്ക്ക് കാരണമാകും.ഗുരുതരമല്ല എന്ന് കരുതി രോഗത്തെ കുറച്ചുകാണുന്നത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് നിങ്ങളെ തടഞ്ഞേക്കാം.

നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടെന്ന് സ്വയം മനസിലാക്കാന്‍ സാധിക്കും
പ്രമേഹം ഉണ്ടെന്ന് ഒരിക്കലും സ്വയം മനസിലാക്കാന്‍ സാധിക്കില്ല. ടൈപ്പ് 2 പ്രമേഹമുള്ള പലര്‍ക്കും സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതുവരെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടില്ല.രോഗനിര്‍ണയം നടത്താതിരുന്നാല്‍ പ്രമേഹം അവയവങ്ങളെ നിശബ്ദമായി തകരാറിലാക്കും.
പ്രമേഹമുള്ളവര്‍ക്ക് കാര്‍ബോഹൈഡ്രേറ്റ് കഴിക്കാന്‍ കഴിയില്ല

പ്രമേഹമുള്ളവര്‍ക്കും ഊര്‍ജ്ജത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ അത്യാവശ്യമാണ്. സങ്കീര്‍ണ്ണവും നാരുകളാല്‍ സമ്പുഷ്ടവുമായ കാര്‍ബോഹൈഡ്രേറ്റുകള്‍ തിരഞ്ഞെടുത്ത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് പ്രധാനം. കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് പോഷകാഹാര അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.
ഇന്‍സുലിന്‍ ഒരു അവസാന ആശ്രയമാണ്
ഇന്‍സുലിന്‍ ഒരിക്കലും പ്രമേഹത്തിന്റെ അവസാന ആശ്രയമല്ല. ഇന്‍സുലിന്‍ ഒരു ജീവന്‍ രക്ഷിക്കുന്ന ഹോര്‍മോണാണ്. ഭയം കാരണം ഇന്‍സുലിന്‍ ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണം വഷളാക്കിയേക്കാം.

പ്രകൃതിദത്ത പരിഹാരങ്ങള്‍ പ്രമേഹം ഭേദമാക്കും
സ്വയം ചെയ്യുന്ന പ്രകൃതിദത്ത ചികിത്സകള്‍ കൊണ്ട് ഒരിക്കലും പ്രമേഹം ഭേദമാക്കാന്‍ സാധിക്കില്ല. ഒരു ഔഷധത്തിനും പ്രമേഹം സുഖപ്പെടുത്താന്‍ കഴിയില്ല. ചിലത് പ്രമേഹ നിയന്ത്രണത്തിന് സഹായിച്ചേക്കാം. സ്വയം ചികിത്സകള്‍ ഫലപ്രദമായ പരിചരണം വൈകിപ്പിക്കാന്‍ കാരണമാകും.
ടൈപ്പ് 2 പ്രമേഹം നേരിയ തോതില്‍ മാത്രമേ ഉണ്ടാകൂ
ടൈപ്പ് 2 പ്രമേഹം എന്നല്ല ഒരു തരത്തിലുള്ള പ്രമേഹവും നിസ്സാരമല്ല. ടൈപ്പ് 2 പ്രമേഹം അവഗണിക്കുന്നത് ജീവിതത്തെ മാറ്റിമറിക്കുന്ന സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.
Image

പ്രമേഹരോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയില്ല
പ്രമേഹരോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയില്ല എന്നത് തെറ്റായ തോന്നലാണ്. ശരിയായ ജീവിതശൈലിയും ചികിത്സയും ഉണ്ടെങ്കില്‍, പ്രമേഹമുള്ളവര്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും.
കുട്ടികള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരില്ല
കുട്ടികള്‍ക്കും ടൈപ്പ് 2 പ്രമേഹം വരും. കുട്ടിക്കാലത്തുള്ള പൊണ്ണത്തടി വര്‍ദ്ധിച്ചുവരികയാണ്. അതോടൊപ്പം, ടൈപ്പ് 2 പ്രമേഹവും നേരത്തെ തന്നെ ആരംഭിക്കുന്നു. കൊച്ചുകുട്ടികളിലെ പല ലക്ഷണങ്ങളും മാതാപിതാക്കള്‍ അവഗണിക്കുന്നത് അവരില്‍ അസുഖത്തിന്റെ തോത് വര്‍ധിക്കാനിടയാക്കും.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.