ചിക്കുന്‍ഗുനിയ പിടിമുറുക്കുമെന്ന് WHO മുന്നറിയിപ്പ്; ചിക്കുന്‍ ഗുനിയ പകരുമോ? അറിയാം

ആഗോളതലത്തില്‍ ചിക്കുന്‍ഗുനിയ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ്. ഇത്തവണ ഇന്ത്യന്‍ മഹാസമുദ്ര ദീപുകളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ദക്ഷിണേന്ത്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും പോലും വൈറസ് ശക്തമായ തിരിച്ചുവരവ് നടത്തും.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം 119 രാജ്യങ്ങളിലെ 5.6 ബില്യണ്‍ ആളുകള്‍ ഇപ്പോള്‍ അപകടത്തിലാണ്. ടൈഗര്‍ കൊതുക്(ഈഡിസ് ആല്‍ബോപിക്റ്റ്‌സ്) എന്നറിയപ്പെടുന്ന കൊതുകുകള്‍ ബാധിക്കുന്ന യൂറോപ്പിന്റെയും ഏഷ്യയുടെയും ചില ഭാഗങ്ങളും ഉള്‍പ്പെടുന്നു.

ഇത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടാകുമെന്നുള്ളതുകൊണ്ടുതന്നെ ചിക്കുന്‍ ഗുനിയ അണുബാധ സമയത്ത് എന്താണ് സംഭവിക്കുന്നത്, ആരാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്, അപകട സാധ്യത കുറയ്ക്കാന്‍ എന്തൊക്കെ നടപടികള്‍ സഹായിക്കും എന്നതിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇതാ.

ചിക്കുന്‍ഗുനിയ വെറുമൊരു പനിയല്ല
ലക്ഷണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നതിനാല്‍ ചിക്കുന്‍ഗുനിയയെ ഡെങ്കി പനിയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ചിക്കുന്‍ ഗുനിയ വ്യത്യസ്തമാകുന്നത് അത് ഉണ്ടാക്കുന്ന സന്ധിവേദനയുടെ തീവ്രത കൊണ്ടാണ്. Makonda ഭാഷയില്‍ നിന്നാണ് ചിക്കുന്‍ഗുനിയ എന്ന വാക്ക് വരുന്നത്. ‘ വളഞ്ഞുപോകുക’ എന്നാണ് ഇതിനര്‍ഥം. അസഹ്യമായ സന്ധിവേദന മൂലം രോഗികള്‍ കുനിഞ്ഞിരിക്കുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. മിക്ക കേസുകളിലും രോഗം 7 മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ചിലരില്‍ സന്ധി വേദന മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്നതായിരിക്കും.
അണുബാധയുണ്ടാകുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്
കൊതുകുന്റെ കടിയേറ്റ് 4 മുതല്‍ 8 ദിവസങ്ങള്‍ക്കുള്ളില്‍ ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ സാധാരണയായി പ്രത്യക്ഷപ്പെടുമെന്ന് WHO സ്ഥിരീകരിക്കുന്നു. പെട്ടെന്നുളള ഉയര്‍ന്ന പനി, സന്ധികളില്‍ വേദന (പ്രത്യേകിച്ച് കൈകളിലും കാലുകളിലും, പേശിവേദന, ക്ഷീണം, ചുണങ്ങ്, സന്ധികളിലെ വീക്കം, അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കണ്ണ്, ഹൃദയം അല്ലെങ്കില്‍ നാഡീസംബന്ധമായ സങ്കീര്‍ണതകള്‍ എന്നിവയുണ്ടാവുക. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന സന്ധിവേദന അസ്വസ്ഥതയും വൈകല്യവും ഉണ്ടാക്കുകയും ചെയ്യുന്നു.

വൈറസ് പടരുന്നത് സമ്പക്കര്‍ക്കത്തിലൂടെയല്ല
ചിക്കുന്‍ ഗുനിയ ഒരിക്കലും ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ല. രോഗബാധിതനായ കൊതുകിന്റെ കടിയേറ്റാല്‍ മാത്രമേ ഈ രോഗം പകരുകയുള്ളൂ. പകല്‍ സമയത്താണ് കൊതുകുകള്‍ കടിക്കുന്നത്. പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരവും. ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ഒരാള്‍ക്ക് ഒരു ആഴ്ചയോളം വൈറസിന്റെ ഉറവിടമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഈ സമയത്ത് കടിച്ചാല്‍ കൊതുകിന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ത്താന്‍ കഴിയും. അങ്ങനെയാണ് പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടരുന്നത്.

പ്രതിരോധം എങ്ങനെ
ഒരു വാക്‌സിനോ പ്രത്യേക ആന്റിവൈറല്‍ ചികിത്സയോ ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിരോധം മാത്രമാണ് ശക്തമായ കവചമെന്ന് WHO അറിയിക്കുന്നു.

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന

മണ്ണ് പരിശോധന ക്യാമ്പയിനും കർഷക പരിശീലന പരിപാടിയും നടത്തി

മാനന്തവാടി: ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ഷീരോത്പാദക സഹകരണ സംഘം ഹാളിൽ ഏകദിന കർഷക പരിശീലന പരിപാടിയും മണ്ണ് പരിശോധന ക്യാമ്പയിനും സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക്‌

സംവരണ വിഭാഗങ്ങളുടെ ജീവിതമാണ് ഓരോ പരാതിയുമെന്ന് നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി

സംവരണ വിഭാഗങ്ങളുടെ ജീവിതമാണ് ഓരോ ഫയൽ പരാതിയെന്നും അതിനാൽ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണമെന്നും   നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി  അധ്യക്ഷൻ വി ആർ സുനിൽകുമാർ എംഎൽഎ. കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന നിയമസഭ

സ്ത്രീ സ്വാതന്ത്ര്യം; ശക്തമായ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷനംഗം

ജില്ലയിൽ സ്ത്രീ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ച് ശക്തമായ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ പലരും ഭയം കാണിക്കുന്നുവെന്നും വനിത കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ ജനം കൃത്യമായി

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു.

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും, അക്കാദമിക് മികവ് പുലർത്തുന്നവരുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം എന്ന സ്വപ്നം യഥാർത്ഥ്യമാക്കുന്നതിനായി ഒരു സുപ്രധാന സംരംഭത്തിന് തുടക്കമിട്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും ആഗോളതലത്തിൽ അറിയപ്പെടുന്ന

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും ഗൂഗിള്‍മാപ്പ് ഉപയോഗിക്കാം; ഈ മാര്‍ഗങ്ങളിലൂടെ

യാത്ര പോകുന്നവര്‍ക്ക് ഗൂഗിള്‍മാപ്പ് വഴി കണ്ടെത്തുന്നതിനുള്ള പ്രധാന ഉപകരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമാകുമ്പോള്‍ യാത്രയ്ക്കിടയിലാണെങ്കില്‍ അത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ ഓഫ്‌ലൈനായിരിക്കുമ്പോഴും മാപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.