സംവരണ വിഭാഗങ്ങളുടെ ജീവിതമാണ് ഓരോ പരാതിയുമെന്ന് നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി

സംവരണ വിഭാഗങ്ങളുടെ ജീവിതമാണ് ഓരോ ഫയൽ പരാതിയെന്നും അതിനാൽ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണമെന്നും   നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി  അധ്യക്ഷൻ വി ആർ സുനിൽകുമാർ എംഎൽഎ.
കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വയനാടൻ ചെട്ടി സമുദായ അംഗങ്ങളുടെ കൂട്ടായ്മയായ എലിമെന്ററി സ്കൂൾ അസോസിയേഷൻ നടത്തിവരുന്ന ചീരാൽ എയുപി സ്കൂളിന് അനുവദിച്ചു കിട്ടിയ മൂന്ന് ഏക്കർ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി സർക്കാർ തീരുമാനം ആവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.  

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സ്വയം സന്നദ്ധ പദ്ധതി പ്രകാരം റിസർവ് വന ഭൂമിയിൽ നിന്നും ഒഴിഞ്ഞു പോകുന്നവർക്കുള്ള  സാമ്പത്തിക സഹായവിതരണം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 14 സെറ്റിൽമെന്റുകളിൽ നിന്നായി 422 കുടുംബങ്ങൾക്ക് തുക അനുവദിച്ചിട്ടുണ്ട്. 384 കുടുംബങ്ങൾക്ക് 2017 വരെയുള്ള പുനരധിവാസ ധനസഹായ തുകയായ 10 ലക്ഷം രൂപയും 38 കുടുംബങ്ങൾക്ക് പുതുക്കിയ തുകയായ 15 ലക്ഷം രൂപയും അനുവദിച്ചു.
സ്വയം സന്നദ്ധ പുനരധിവാസ ധനസഹായ തുക ലഭിച്ച 422 കുടുംബങ്ങളിൽ 320 കുടുംബംങ്ങൾ സെറ്റിൽമെന്റിൽ നിന്നും വനത്തിന് പുറത്തേക്ക് മാറി താമസം തുടങ്ങിയതായി സമിതി അറിയിച്ചു.

മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന്  നാട്ടിലിറങ്ങിയ വന്യ മൃഗങ്ങളെ കാട്ടിലേക്ക് തിരികെ അയക്കുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീമുകൾ പ്രവൃത്തിക്കുന്നു. സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകി വരുന്നു. മനുഷ്യ-വന്യമൃഗ സംഘർഷത്തിൽ ജീവഹാനി സംഭവിക്കുന്ന വ്യക്തികളുടെ നിയമപരമായ അവകാശികൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിവരുന്നു.

തേനീച്ച, കടന്നൽ എന്നിവയുടെ കുത്തേറ്റ് വനത്തിനുള്ളിൽ ജീവഹാനി സംഭവിക്കുകയാണെങ്കിൽ പത്ത് ലക്ഷം രൂപയും വനത്തിന് പുറത്ത് വച്ച് സംഭവിക്കുന്ന ജീവഹാനിയ്ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കും. വനത്തിന് പുറത്ത് പാമ്പ് കടിയേറ്റ് മരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിവരുന്നു.

സംഘർഷത്തിൽ സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയും പരിക്ക് പറ്റുന്നവർക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലും നൽകുന്നുണ്ട്. പട്ടികവർഗക്കാർക്ക് ചികിത്സാർത്ഥം ചെലവാകുന്ന മുഴുവൻ തുകയും നൽകി വരുന്നു.

ജില്ലയിൽ നിന്നും ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിന്മേൽ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുത്തു. സർക്കാർ സർവീസ്, പൊതുമേഖല സ്ഥാപനങ്ങൾ, സർവകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാധിനിധ്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാർ അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും മൂന്ന് പരാതികൾ സ്വീകരിച്ചു.

പിന്നാക്ക സമുദായ ക്ഷേമ അംഗങ്ങളും നിയമസഭ സാമാജികരുമായ കുറുക്കോളി മൊയ്തീൻ, എ പ്രഭാകരൻ,
ജി സ്റ്റീഫൻ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, നിയമസഭ പിന്നാക്ക സമുദായ ക്ഷേമ ജോയിന്റ് സെക്രട്ടറി ദീപ ആർ കൃഷ്ണൻ,
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മാനന്തവാടി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ബദൽ നയങ്ങൾക്ക് കരുത്തുപകരുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, 12ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ.

തിരുനെല്ലി പഞ്ചായത്തിലേക്ക് കോൺഗ്രസ്‌ മാർച്ച്

തൃശ്ശിലേരി ബഡ്സ് സ്കൂളിനെ പഞ്ചായത്ത് അവഗണി ക്കുന്നുവെന്നാരോപിച്ചും, ആശ്രമം സ്കൂൾ തിരുനെല്ലിയിൽ നിന്ന് മാറ്റുന്നതിനെതിരെയും തിരുനെല്ലി പഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ച്‌ നടത്തി.കെപിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. തൃശ്ശിലേരി മണ്ഡലം പ്രസിഡന്റ് സതീശൻ

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ലീഡേഴ്സ് ക്യാമ്പ് തരുവണയിൽ സമാപിച്ചു.

കൽപ്പറ്റ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിയേഷൻ 25 തരുവണയിൽ സമാപിച്ചു.ജില്ലാ ലീഡേഴ്സ് ക്യാമ്പ് മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും സംസ്ഥാന ഓർഫനേജ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുലിക്കാട് കൊടക്കാട് കുന്ന് ഭാഗങ്ങളിൽ നാളെ (ജൂലൈ 30) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കർക്കിടക മഹോത്സവത്തിന് തുടക്കം കുറിച്ചു.

മുണ്ടക്കുറ്റി: മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂളിൽ കർക്കിടക മാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കർക്കിടക മഹോത്സവത്തിന് തുടക്കം കുറിച്ചു.കർക്കിടകത്തിലെ കരുത്ത് പത്തിലയായിരുന്നു.പുതുതലമുറയും അത് തിരിച്ചറിയണം എന്ന ലക്ഷ്യത്തോടെ 10 ദിവസങ്ങളിലായി 10 ഇലകൾ പരിചയപ്പെടുത്തുന്ന കർക്കിടക

ഛത്തീസ്ഗഡിലെ അതിക്രമം സംഘപരിവാറിന്റെ തനിസ്വഭാവം; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കന്യാസ്ത്രീകൾക്കെതിരായ ഛത്തിസ്ഗഢിലെ അതിക്രമം സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് എന്ന് സംശയരഹിതമായി വ്യക്തമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിനെതിരായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.