പച്ചമുളകിലെ മുരടിപ്പ്; ജൈവമാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കാം

അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്നതാണ് മുളക്. പച്ചമുളകില്ലാത്ത അടുക്കള തന്നെയുണ്ടാകില്ല. ഇതിനാല്‍ അടുക്കളത്തോട്ടത്തില്‍ രണ്ടോ മൂന്നോ ചുവട് മുളക് വളര്‍ത്തുന്നവരാണ് എല്ലാ കര്‍ഷകരും. എന്നാല്‍ കീടങ്ങളും രോഗങ്ങളും മുളകിനെ എളുപ്പം ബാധിക്കും. ഇതില്‍ പ്രധാനമാണ് മുരടിപ്പ്.

മുരടിപ്പ് ലക്ഷണങ്ങള്‍

മുളക് ചെടി വളര്‍ന്ന് ഇലകള്‍ വന്നു തുടങ്ങിയാല്‍ മുരടിക്കല്‍ രോഗവും ബാധിക്കും. ഇലകള്‍ ചുരുണ്ട് ചെടി വളര്‍ച്ചയില്ലാതെ നില്‍ക്കും. കായ് പിടുത്തമുണ്ടാകില്ല, ഉണ്ടെങ്കില്‍ തന്നെ ചെറിയ കായ്കളായിരിക്കും. നിരവധി ജൈവകീടനാശിനികള്‍ പ്രയോഗിച്ചാലും രോഗം വിട്ടുമാറാന്‍ പ്രയാസമായിരിക്കും.

ചികിത്സ തുടക്കം മുതല്‍

മുരടിപ്പ് കാണുമ്പോള്‍ തന്നെ ഇതിനെതിരേയുള്ള കീടനാശിനികള്‍ പ്രയോഗിച്ചു തുടങ്ങണം. രോഗം ബാധിച്ചു ദിവസങ്ങള്‍ കഴിഞ്ഞു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചാല്‍ വലിയ ഫലം ചെയ്യില്ല. കീടനാശിനികള്‍ തളിക്കുമ്പോള്‍ ഇലയുടെ രണ്ടു ഭാഗത്തും തണ്ടിലുമെത്തുന്ന തരത്തില്‍ വേണം ചെയ്യാന്‍. വൈകുന്നേരമാണ് കീടനാശിനികള്‍ പ്രയോഗിക്കാന്‍ നല്ലത്.

വേപ്പെണ്ണയും വെളുത്തുള്ളിയും

വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതമാണ് മുരടിപ്പിനെതിരേ പ്രയോഗിക്കാന്‍ മികച്ച ജൈവകീടനാശിനി. നിഷ് പ്രയാസം ഇതു വീട്ടിലുണ്ടാക്കാം. വെളുത്തുള്ളി ഒരു പിടിയെടുത്ത് അരച്ച് 50 മില്ലി ലിറ്റര്‍ വേപ്പെണ്ണയില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കാം. ഇതു പോലെ വേപ്പെണ്ണയും ബാര്‍സോപ്പും ചേര്‍ത്തുള്ള ലായനിയും നല്ലതാണ്. മുളക് തൈകള്‍ ഗ്രോബാഗിലേക്കും തടത്തിലേക്കും പറിച്ചു നട്ട് പത്താം ദിവസം മുതല്‍ ഈ ലായനികള്‍ തളിക്കുന്നത് നല്ലതാണ്, മുരടിപ്പ് രോഗം വരാതെയിരിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കുന്നതാണ് നല്ലത്.

നന്മയും നല്ലതാണ്

കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന നന്മ എന്ന ജൈവമിശ്രിതവും മുരടിപ്പിനെതിരേ ഉപയോഗിക്കാം. നന്മ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി പ്രയോഗിക്കാം. ലെക്കാനിസീലിയം ലെക്കാനി എന്ന ജൈവമിത്ര കുമിള്‍ പ്രയോഗിക്കുന്നതും നല്ലതാണ്. പൊടിരൂപത്തിലുള്ള ലെക്കാനിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത് തളിക്കാം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.