സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ദുരന്തം.

സ്ഥിരമായി പോണ്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ പ്രശ്നങ്ങള്‍ എന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. അമിതമായി പോൺ കാണുന്നവര്‍ ഒരുഘട്ടം കഴിഞ്ഞാല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുമെന്നാണ് മുന്നറിയിപ്പ്. ദില്ലിയിലെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ദില്ലി എയിംസ് എന്നിവിടങ്ങളിലെ മാനസികാരോഗ്യവിഭാഗങ്ങളിലെ വിദഗ്ധരെ ഉദ്ധരിച്ച് ഐഎഎന്‍എസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പോണ്‍ വീഡിയോകള്‍ക്ക് അടിമയാകുന്നയാള്‍ പിന്നീട് ജീവിത കാഴ്ചപ്പാട് തന്നെ മാറിയ രീതിയിലാണ് കാണുന്നത്. ഇത് വ്യക്തികളുടെ ലൈംഗിക ജീവിതത്തെ മാറ്റിമറിക്കുക തന്നെ ചെയ്യും ദില്ലിയിലെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിലെ മാനസികാരോഗ്യവിഭാഗം തലവന്‍ സമീര്‍ പരീഖ് പറയുന്നു. പ്രത്യേകിച്ചും ചെറുപ്രായത്തില്‍ തന്നെ അമിതമായി പോണിന് അടിമയാകുന്നവ സ്വഭാവവൈകല്യമുള്ളവരാകുമെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം.

ദില്ലി എയിംസിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസര്‍ നന്ദ കുമാറിന്‍റെ അഭിപ്രായ പ്രകാരം, ദീര്‍ഘ സമയം പോണിന് വേണ്ടി ചിലവഴിക്കുന്നവരുടെ പെരുമാറ്റത്തിലും വാക്കുകളിൽ പോലും അമിത ലൈംഗികതയുടെ സ്വാധീനം കണ്ടുവരാറുണ്ടെന്നാണ് അഭിപ്രായം പറയുന്നത്. പല അശ്ലീല ദൃശ്യങ്ങളും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. പോൺ വിഡിയോകളിൽ കാണുന്നതാണ് സ്ത്രീ പുരുഷ ബന്ധമെന്ന തെറ്റിദ്ധാരണ മൂലം പലരും ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യാമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഗാര്‍ഹിക പീഢനങ്ങളിലും ബലാത്സംഗങ്ങളിലും മറ്റും ഇത്തരം പോണ്‍ വീഡിയോകളുടെ സ്വാധീനം ഉണ്ടായേക്കാം. അമിതമായി പോൺ കാണുന്നവരുടെ ദിവസവുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇതിന്‍റെ സ്വധീനം കാണാം. വ്യക്തികളുടെ ഉറക്കം, ജോലി, പഠനം, സമൂഹത്തിലെ ഇടപെടല്‍ ഇവയില്‍ എല്ലാം ഇത് പ്രതിഫലിക്കും. അതേസമയം, പോൺ നിരോധിക്കുക എന്നത് ഇതിനൊരു പരിഹാരമല്ലെന്നാണ് സമീര്‍ പാരിക്ക് വ്യക്തമാക്കുന്നത്. നിരോധനം വന്നാല്‍ ഇതിന് അടിപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു മാര്‍ഗം കണ്ടുപിടിക്കും. ഇതിന് പകരമായി ചെറുപ്രായം മുതല്‍ തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.