മറുനാടന്‍ പൂക്കളുടെ നിറപ്പകിട്ടില്ലാതെയാണ് കോവിഡ്ക്കാലത്തെ ഒാണമെത്തുന്നത്. പൂക്കച്ചവടത്തിന് സര്‍ക്കാര്‍ ലോക്കിട്ടതും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവരവ് കുറഞ്ഞതും കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി.മറുനാടന്‍ പൂക്കളുടെ വരവില്ല,വരുന്ന ചെട്ടിക്കും വാടാര്‍മല്ലിക്കും ചെമന്തിക്കുമെല്ലാം പൊന്നിന്‍വില.പാടത്തും പറമ്പത്തുമൊക്കെ പൂപറിക്കാന്‍ പോയി പത്തുനാള്‍ പൂക്കളമൊരുക്കാനൊക്കെ ആര്‍ക്കുണ്ട് നേരം. ബംഗളുരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമൊക്കെ നിറയെ പൂക്കളെത്തിയിരുന്നു.ഇക്കുറി അതുണ്ടാവാത്തതിനാല്‍ അത്തം പോലെ തിരുവോണവും പൂവിളി കേള്‍ക്കാതെ കടന്നുപോകും.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന