കുറുവ ദ്വീപ് നാളെ തുറക്കും;ഒരു ദിവസം 1150 പേർക്ക് പ്രവേശനം

രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടത്. കോടതി നിബന്ധനയനുസരിച്ച് ദിവസവും 1150 പേര്‍ക്കാണ് ദ്വീപില്‍ പ്രവേശനം. രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവേശനമെന്നും സംഘാടകര്‍ അറിയിച്ചു.

വനം വകുപ്പ് വനംവകുപ്പ് നിയന്ത്രണത്തിലുള്ള വനസംരക്ഷണ സമിതി കേസില്‍ കക്ഷിചേരുകയും ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് വനംവകുപ്പ് നിയന്ത്രിക്കുന്ന കേന്ദ്രങ്ങള്‍ തുറക്കാന്‍ വിധിയായത്. അപൂര്‍വത നിറഞ്ഞ കുറുവ ദ്വീപ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ സഞ്ചാരികള്‍ വന്നിരുന്ന കേന്ദ്രമാണിത്. പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് സഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണവും നല്‍കും. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനവും ഏര്‍പ്പെടുത്തി. ദ്വീപിലേക്ക് പ്രവേശിക്കാന്‍ 50 പേര്‍ക്കിരിക്കാവുന്ന ചങ്ങാടം നിര്‍മിച്ചു. ദ്വീപിനുള്ളില്‍ നടപ്പാത വൃത്തിയാക്കി സംരക്ഷണത്തിന് കമ്പിവേലി നിര്‍മിച്ചു. കാലപ്പഴക്കത്താല്‍ തകര്‍ന്ന ഇരിപ്പിടങ്ങളും ഫോട്ടോഗ്യാലറികളുംപുനര്‍നിര്‍മിച്ചുവരുന്നു.ചെളിയടിഞ്ഞ കവാടവും പരിസരവും വൃത്തിയാക്കി. ഒട്ടേറെപ്പേര്‍ ദിവസങ്ങളോളം ജോലി ചെയ്താണ് കുറുവയുടെ മുഖം മിനുക്കിയത്. ദ്വീപിനുള്ളില്‍ കാട്ടുതീ പ്രതിരോധവും സഞ്ചാരികളുടെ സുരക്ഷയും കണക്കിലെടുത്ത് 50 മീറ്റര്‍ അകലത്തില്‍ ഗൈഡുകളെ നിയോഗിക്കും. പാക്കം-കുറുവ വനസംരക്ഷണ സമിതിയംഗങ്ങളാണ് കുറുവയിലെ ടൂറിസം നിയന്ത്രിക്കുന്നത്. രണ്ടുവര്‍ഷത്തോളം തൊഴില്‍ ഹിതരായിരുന്ന അവരും ഏറെ ആഹ്ലാദത്തിലാണ്. കബനിയിലെ തുരുത്തുകളില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ ആളുകള്‍ക്ക് കുളിക്കാന്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കും.പരീക്ഷ കഴിയുന്നതോടെ കുറുവയിലേക്ക് സഞ്ചാരികളുടെ പ്രവാഹം വര്‍ധിക്കുമെന്നാണ് വനംവകുപ്പ് കണക്കുകൂട്ടല്‍.

പാക്കംചേകാടി വനപാത ഗതാഗതയോഗ്യമാക്കിയതോടെ കുറവ യാത്രയും സുഖകരമായി. കുറുവ ദ്വീപ് തുറക്കുന്നതോടെ പാക്കം, ദാസനക്കര, പയ്യമ്പള്ളി, പാല്‍വെളിച്ചം, മാനന്തവാടി, പുല്‍പള്ളി പ്രദേശങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നും ടൂറിസം മേഖലയ്ക്കു ഉത്തേജനകമാകുമെന്നുമാണ് വിലയിരുത്തല്‍. കുറുവ അടച്ചതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.

ചെളിയടിഞ്ഞ കവാടവും പരിസരവും വൃത്തിയാക്കി. ഒട്ടേറെപ്പേര്‍ ദിവസങ്ങളോളം ജോലി ചെയ്താണ് കുറുവയുടെ മുഖം മിനുക്കിയത്. ദ്വീപിനുള്ളില്‍ കാട്ടുതീ പ്രതിരോധവും സഞ്ചാരികളുടെ സുരക്ഷയും കണക്കിലെടുത്ത് 50 മീറ്റര്‍ അകലത്തില്‍ ഗൈഡുകളെ നിയോഗിക്കും. പാക്കം കുറുവ വനസംരക്ഷണ സമിതിയംഗങ്ങളാണ് കുറുവയിലെ ടൂറിസം നിയന്ത്രിക്കുന്നത്. രണ്ടുവര്‍ഷത്തോളം തൊഴില്‍ ഹിതരായിരുന്ന അവരും ഏറെ ആഹ്ലാദത്തിലാണ്. കബനിയിലെ തുരുത്തുകളില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ ആളുകള്‍ക്ക് കുളിക്കാന്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കും.

പരീക്ഷ കഴിയുന്നതോടെ കുറുവയിലേക്ക് സഞ്ചാരികളുടെ പ്രവാഹം വര്‍ധിക്കുമെന്നാണ് വനംവകുപ്പ് കണക്കുകൂട്ടല്‍. പാക്കംചേകാടി വനപാത ഗതാഗതയോഗ്യമാക്കിയതോടെ കുറവ യാത്രയും സുഖകരമായി. കുറുവ ദ്വീപ് തുറക്കുന്നതോടെ പാക്കം, ദാസനക്കര, പയ്യമ്പള്ളി, പാല്‍വെളിച്ചം, മാനന്തവാടി, പുല്‍പള്ളി പ്രദേശങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നും ടൂറിസം മേഖലയ്ക്കു ഉത്തേജനകമാകുമെന്നുമാണ് വിലയിരുത്തല്‍. കുറവ അടച്ചതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ

പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു.

കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. 18-60 നുമിടയില്‍ പ്രായമുള്ള,

തീറ്റപ്പുൽ കൃഷി പരിശീലനം

ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലായ് 30, 31 തീയ്യതികളിലായി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്കായി തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകും. പരിശീലന സമയത്ത് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ

വാക്ക്-ഇൻ-ഇന്റർവ്യൂ

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ എൻട്രി

അധ്യാപക നിയമനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ വർക്ക്ഷോപ്പ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിങ്‌, ട്രേഡ്സ്മാൻ ഇൻ

സീറ്റൊഴിവ്

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. എസ് സി /എസ്ടി/ഒബിസി (എച്ച്)/ ഒഇസി വിദ്യാർത്ഥികൾക്ക് ഫീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *