‘കുംഭമേള എതിര്‍ത്ത മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടോ?’; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്..?

‘ലവ് ജിഹാദിന് സമ്മതിച്ചില്ല, അതുകൊണ്ട് ഹിന്ദു പെണ്‍കുട്ടിയെ നടുറോഡില്‍ ഇട്ട് പിച്ചാത്തി കൊണ്ട് കുത്തി കൊന്നു’. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഒരു വീഡിയോയും അതിനുള്ള വിശദീകരണവുമാണിത്.

സംഭവം തടയാന്‍ ആരും വന്നില്ലെന്നും ഇതാണ് മുസ്‌ലീം ഭൂരിപക്ഷം ആയാല്‍ കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികള്‍ക്കും ഉണ്ടാകാന്‍ പോകുന്ന അവസ്ഥയെന്നും വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.

ഇതിന് പിന്നാലെ കൊല്ലപ്പെട്ടത് പ്രഗ്യാ മിശ്ര എന്ന മാധ്യമപ്രവര്‍ത്തകയാണെന്ന തരത്തിലും പ്രചാരണങ്ങള്‍ ഉണ്ടായി. ഇതിനിടെ പ്രഗ്യ കൊല്ലപ്പെട്ടെന്നും എന്നാല്‍ ലവ് ജിഹാദിനെ കൊണ്ടല്ല കുംഭ മേളയെ തന്റെ മാധ്യമത്തിലൂടെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണെന്നും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഈ രണ്ടും പ്രചാരണങ്ങളും തെറ്റാണെന്നാണ് ഡൂള്‍ന്യൂസ് ഫാക്ട് ചെക്ക് ടീം കണ്ടെത്തിയത്. പ്രഗ്യാ മിശ്രയുടെതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയും ചിത്രങ്ങളും യഥാര്‍ത്ഥത്തില്‍ ഏപ്രില്‍ 11ാം തിയ്യതി ദല്‍ഹിയില്‍ നടന്ന ഒരു കൊലപാതകമാണ്.

എന്നാല്‍ ഇത് ലവ് ജിഹാദ് എതിര്‍ത്തത് കൊണ്ടോ കുംഭ മേളയെ വിമര്‍ശിച്ചത് കൊണ്ടോ ആയിരുന്നില്ല.

മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് നാല്‍പ്പതുകാരനായ ഹരീഷ് മേത്ത എന്ന ഗുജറാത്ത് സ്വദേശി തന്റെ ഭാര്യയായ നീലുവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വാട്‌സാപ്പിലൂടെ ഇത്തരത്തില്‍ പ്രചരിച്ചത്.

വിവാഹ ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന പ്രതിയായ ഹരീഷ് മേത്ത ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയാണ്. ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നീലുവിനെ കണ്ടുമുട്ടിയ ഹരീഷ് അവരെ അടുത്തിടെയാണ് വിവാഹം ചെയ്തത്.

നീലു ജോലി ഉപേക്ഷിച്ച് വീട് നോക്കണമെന്നായിരുന്നു കല്ല്യാണം കഴിഞ്ഞതോടെ ഹരീഷ് പറഞ്ഞത്. എന്നാല്‍ ഇത് എതിര്‍ത്ത നീലു വീണ്ടും ജോലിക്ക് പോകുകയായിരുന്നു. എന്നാല്‍ ഇത് മറ്റാരോടോ ഉള്ള ബന്ധം മൂലമാണെന്ന് ഹരീഷ് ആരോപിക്കുകയും റോഡിലിട്ട് നീലുവിനെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന്റെ വാര്‍ത്തകള്‍ ദ ക്വിന്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുക…

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

തരിയോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക് പട്ടികയുടെ പകർപ്പ് തരിയോട് ഗ്രാമപഞ്ചായത്ത്, വൈത്തിരി താലൂക്ക് ഓഫീസ്, കാവുമന്ദം വില്ലേജ് ഓഫീസ്, കൽപ്പറ്റ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ

ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.

മെച്ചന ഗവണ്‍മെനന്റ് എല്‍.പി സ്കൂളില്‍ കര്‍ക്കിട മാസത്തോടനുബന്ധിച്ച് ഭക്ഷ്യ യോഗ്യമായ ഇലകളുടെ പ്രദര്‍ശനവും ഉച്ചഭക്ഷണത്തോടൊപ്പം ഇലക്കറികള്‍ പാകം ചെയ്ത് നല്‍കുകയും ചെയ്തു. കര്‍ക്കിടകത്തില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട പത്ത് ഇലകളെ പ്രധാന അധ്യാപിക അമ്മുജ കെ.എ

ചൈനയില്‍ തകര്‍ത്ത് വീശിയ വിഫ ഇഫക്ട് കേരളത്തിലും; അടുത്ത അഞ്ച് ദിവസം പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ശക്തമായ വിഫ ചുഴലിക്കാറ്റിന്‍റെ പ്രതിഫലനം കേരളത്തിലും. തെക്കന്‍ ചൈനയിലുൾപ്പെടെ വീശിയടിച്ച വിഫയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതി ശക്തമായ മഴയുണ്ടായേക്കാമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ

വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നു. കരയിലക്കുളങ്ങരയിലേക്ക് എത്തിയ വിലാപയാത്ര അടുത്തതായി ഹരിപ്പാടേക്ക് എത്തിച്ചേരും. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ഹരിപ്പാടിലൂടെ

കാസർകോട് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.