കഷണ്ടിക്കാരില്‍ കോവിഡ് ഗുരുതരമാകുന്നു; കാരണമെന്ത്..?

കഷണ്ടിക്കാരില്‍ കോവിഡ്-19 ഗുരുതരമാകാനുള്ള സാധ്യത 2.5 ഇരട്ടി കൂടുതലാണെന്ന് പഠനം. 50 വയസ് പിന്നിട്ട പുരുഷന്മാരില്‍ ഏതാണ്ട് പകുതിപേര്‍ക്ക് കഷണ്ടിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കഷണ്ടിയും കോവിഡും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ കോവിഡിനെതിരായ പുതിയ ചികിത്സാ രീതികളിലേക്കും മരുന്നിലേക്കുപോലുമുള്ള സാധ്യതയാണ് തുറക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.
ആഡ്രോജന്‍ റിസെപ്ടര്‍ (എആര്‍) ജീനിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് പുരുഷന്മാരിലെ കഷണ്ടിക്ക് കാരണമാകുന്നത്. ഈ ജീനുകളാണ് പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണിനേയും ആന്റോസ്റ്റിറോണിനേയും അടക്കം നിയന്ത്രിക്കുന്നത്. TMPRESS2 എന്നുവിളിക്കുന്ന എന്‍സൈമുകളുടെ കാര്യത്തിലും ആന്‍ഡ്രോജന്‍ ഹോര്‍മോണുകള്‍ സ്വാധീനം ചെലുത്താറുണ്ട്. ഈ TMPRESS2 എന്‍സൈമുകള്‍ക്ക് കോവിഡ്–19 രോഗത്തിന്റെ രൂക്ഷതയേയും സ്വാധീനിക്കാനാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കഷണ്ടിയുള്ളവരിലും ഇല്ലാത്തവരിലും വ്യത്യസ്തമായ തോതില്‍ കോവിഡ്–19 രൂക്ഷമാകുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് വിശദപഠനത്തിന് ഗവേഷകര്‍ തയാറായത്. കഷണ്ടിയുള്ള കോവിഡ്–19 ബാധിച്ചവരില്‍ 79 ശതമാനത്തിനും ഗുരുതരാവസ്ഥയിലേക്ക് പോകുന്നുണ്ട്. നേരെ മറിച്ച് കഷണ്ടിയില്ലാത്ത ഇതേ പ്രായക്കാരില്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെ ശതമാനം 31 നും 53നും ഇടക്കാണ്. കോവിഡ്–19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 65 പുരുഷന്മാരിലാണ് സംഘം വിശദമായ പഠനം നടത്തിയത്.

പുരുഷന്മാരില്‍ എആര്‍ സിഎജി 22 ന്യൂക്ലിയോടൈഡുകളിലും കുറവായ കോവിഡ് 19 രോഗികളില്‍ രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 രോഗികളില്‍ ഐസിയു പ്രവേശനത്തിന് സാധ്യതയുള്ളവരെ കണ്ടെത്താന്‍ എആര്‍ സിഎജിയുടെ ന്യൂക്ലിയോടൈഡിന്റെ എണ്ണത്തെ ഒരു ജൈവ സൂചകമായി കണക്കാക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കോവിഡ്–19 ചികിത്സയില്‍ ആന്‍ഡ്രോജനുകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ചൂണ്ടിക്കാണിക്കുക കൂടിയാണ് ചെയ്യുന്നതെന്നും ഗവേഷകസംഘത്തിന് നേതൃത്വം നല്‍കിയ ആന്‍ഡി ഗോരന്‍ പറയുന്നു.

തങ്ങളുടെ കണ്ടെത്തലുകള്‍ വഴി കോവിഡ്–19 രോഗത്തിനുള്ള പുതിയ ചികിത്സാ മാര്‍ഗം തുറന്നുകിട്ടുമോ എന്നതാണ് ഇപ്പോള്‍ ഡോ. ഗോരനും സംഘവും വിശദമായി പഠിക്കുന്നത്. പ്രത്യേകിച്ചും TMPRESS2 എന്‍സൈമുകള്‍ വഴി ആന്‍ഡ്രോജന്‍ ഹോര്‍മോണുകളെ സ്വാധീനിക്കാനാവുമോ എന്നതിലും പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഈവര്‍ഷത്തെ യൂറോപ്യൻ അക്കാദമി ഓഫ് ഡെർമറ്റോളജി ആൻഡ് വെനിറോളജി (EADV) സിംപോസിയത്തിലാണ് ഡോ. ഗോരന്റേയും സംഘത്തിന്റേയും പഠനം പൂര്‍ണമായും അവതരിപ്പിച്ചത്.

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ

അനിശ്ചിതകാല സമരം അരംഭിച്ച് എൻഎഫ്എസ്എ തൊഴിലാളികൾ;റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്

മാനന്തവാടി: സർക്കാർ പ്രഖ്യാപിച്ച കൂലിവർധനവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് എൻഎഫ്എസ്എ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. മെയ് 19 മുതൽ സർക്കാർ നിശ്ചയിച്ച 13% കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻഎഫ്എസ്എ തൊഴിലാളികൾ സമരം

വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കണം: മുസ്ലിം ലീഗ്

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യശൂന്യമായ പഴയ കെട്ടിടങ്ങൾ ഉടൻ പൊളിച്ചു നീക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എരുമത്തെരുവ് കമ്മറ്റി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുള്ള യോഗം ഉദ്‌ഘാടനം ചെയ്തു.

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്

കരിങ്കുറ്റി ഗവ. വിഎച്ച് എസ്എസിൽ വിജയോത്സവവും കെട്ടിടോദ്ഘാടനവും മന്ത്രി കേളു നിർവഹിച്ചു

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവ അനുമോദനവും കെട്ടിടോദ്ഘാടനവും പട്ടികജാതി പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. ഒരു കോടി രൂപ ചെലവിൽ രണ്ട്

കുടിവെള്ളം മുടങ്ങും

കൽപ്പറ്റ നഗരസഭ ശുദ്ധജല വിതരണ പദ്ധതിയിലെ കാരാപ്പുഴ പമ്പിങ് സ്റ്റേഷൻ ട്രാൻസ്‌ഫോർമർ യാർഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (ജൂലൈ 11) ന് കൽപ്പറ്റ നഗരസഭ പരിധിയിൽ ശുദ്ധജല വിതരണം പൂർണമായോ ഭാഗികമായോ തടസപ്പെടും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.