മലബാർ വന്യജീവി സങ്കേത കരട് വിജ്ഞാപനം റദ്ദ് ചെയ്യണം:കർഷക ജനസംരക്ഷണ സമിതി

കൽപ്പറ്റ :മലബാർ വന്യജീവി സങ്കേത കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്ന് യു.ഡി.എഫ് നേതൃത്വത്തിൽ രൂപീകരിച്ച കർഷക ജനസംരക്ഷണ സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു . വിജ്ഞാപനം വന്നാൽ നിർദ്ദിഷ്ഠ പരിസ്ഥിതി ലോല പ്രദേശത്ത് വാഹന ഇന്ധന നിയന്ത്രണം, ആദിവാസികൾക്കടക്കം കൃഷിക്ക് മുൻകൂർ അനുവാദം തേടൽ, എല്ലാവിധ നിർമാണ പ്രവർത്തനങ്ങൾക്കും നിരോധനം, താമസ സൗകര്യങ്ങൾ പോലും മുൻകൂർ അനുമതി തേടൽ, അടിസ്ഥാന വികസന സൗകര്യങ്ങളും കൃഷിയും കടമുറികൾ അടക്കമുള്ള വാണിജ്യ ആവശ്യ കെട്ടിടനിർമ്മാണം, പുതിയ ഭവന നിർമ്മാണം, ചെറുകിട നാമമാത്ര വ്യവസായങ്ങളുടെ ആരംഭം എന്നിവയൊക്കെ തടയപ്പെടും.
പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 26ന്
നിൽപ്പ് സമരം നടത്തുമെന്നും ഒക്ടോബർ ഒന്നിന് അടിവാരത്ത് ഏകദിന ഉപവാസം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

റോഡുകളുടെ ബലപ്പെടുത്തലും ടാറിങ്ങും, വീതികൂട്ടലും റോഡുകളുടെ നിർമാണവും , രാത്രിയാത്രാ നിരോധനം, കന്നുകാലി കോഴിഫാമുകൾ , ഡയറി ഫാം നിലവിലുള്ള കാർഷികവൃത്തികൾ, മത്സ്യകൃഷി തുടങ്ങിയവയ്ക്കെല്ലാം നിയന്ത്രണം വരും. പരിസ്ഥിതി ലോലമേഖലകളിൽ ഒരു കിലോമീറ്റർ ദൂരം വരെ നിർമ്മാണ നിയന്ത്രണങ്ങൾ ഉണ്ടാകും .ഇതുമൂലം സാധാരണക്കാരന് ജീവിതം വഴിമുട്ടും. ഇക്കോ സെൻസിറ്റീവ് ആകുന്നതോടുകൂടി വികസനം സാധ്യമല്ലാതെയായി തീരുന്ന ഈ പ്രദേശങ്ങളിൽ ഭൂവുടമകൾക്ക് ന്യായമായ വില പോലും ഭൂമി വിൽക്കുമ്പോൾ ലഭിക്കുകയില്ലെന്നും സ്പഷ്ടമാണ്. കർഷകർക്ക് സ്വന്തം ഭൂമിയിൽ ഉള്ള മരങ്ങൾ മുറിക്കാൻ അനുവദിക്കുന്നതല്ല എന്ന കരിനിയമം കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ്.
കുടിവെള്ളത്തിന് കിണർ കുഴിക്കാൻ പോലും പ്രത്യേക അനുവാദം വേണം,കർഷകരെയും കർഷകത്തൊഴിലാളികളെയും കൃഷിയിടങ്ങളെയും തകർക്കുന്ന രീതിയിൽ സാധാരണജനങ്ങൾ ഇതിനെല്ലാം ബലിയാടാവുകയാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശ ലംഘനവും മേലുള്ള കടന്നുകയറ്റമാണിത്’ .ഉപജീവനത്തിന് ആവശ്യമായ തൊഴിൽ ചെയ്ത് സ്വന്തം ഭൂമിയിൽ കൃഷിചെയ്ത് ജീവിക്കാനുള്ള പൗരന്റെ മൗലിക അവകാശത്തിൽ ഇതുവഴി കടന്നുകയറ്റമാണ് നടക്കുന്നത് എന്ന് ഇവർ കുറ്റപ്പെടുത്തി.കർഷക ജനസംരക്ഷണ സമിതി ചെയർമാൻ അഡ്വക്കറ്റ് ടി .സിദ്ദിഖ് ,വയനാട് ഡി.സി.സി പ്രസിഡൻറ് ഐ സി ബാലകൃഷ്ണൻ എം എൽ എ, ട്രഷറർ രക്ഷാധികാരി കെ .സി റോസക്കുട്ടി ടീച്ചർ,
പി പി ആലി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

ജിമ്മും യോഗയും മാത്രം മതിയോ ഹൃദയത്തെ സംരക്ഷിക്കാന്‍? ഹൃദ്രോഗ ചികിത്സാ ചിലവുകളെ നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായകരമാകുന്നതെങ്ങനെ?

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ

നിയമനം

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *