പിണങ്ങോട്:ഉത്തർപ്രദേശിലെ ഹത്റാസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാൽസംഘത്തിനിരയായി അരുംകൊല ചെയ്യപ്പെട്ടത് സംഘ്പരിവാറിന്റെ സവർണ്ണ വംശീയതയാണെന്ന് വെൽഫെയർ പാർട്ടി. മനുവാദികളുടെ ‘ധർമ്മം’ സംരക്ഷിക്കാനുള്ള ഉപകരണമായിട്ടാണ് ഇന്ത്യയിലെ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ സംഘ് പരിവാർ കാണുന്നതെന്നും സവർണ്ണവംശീയതയെ ശക്തമായി ചെറുത്ത് തോൽപിക്കണമെന്നും പാർട്ടി അഭിപ്രായപ്പെട്ടു.ഹത്റാസിലെ കൂട്ടക്കൊലക്കെതിരെ വെൽഫെയർ പാർട്ടി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പിണങ്ങോട് ടൗണിൽ പ്രകടനം നടത്തി. കെ.റഫീഖ്, എ.സി. അലി ,സി.കെ. ജാബിർ ,വി.ജാഫർ ,വി.മുജീബ് എന്നിവർ നേതൃത്വം നൽകി.

15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത് 1.75 ലക്ഷം രൂപ
മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.