ഹിജാബ് സൗഹൃദ കോളേജുകൾ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്; തള്ളി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് മുസ്ലീം വിദ്യാർത്ഥികൾക്കായി 10 ഹിജാബ് സൗഹൃദ സ്‌കൂളുകളും കോളേജുകളും തുറക്കാൻ കർണാടക ഖഖഫ് ബോർഡിന് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ തള്ളി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഈ വിഷയം സർക്കാർ ചർച്ച ചെയ്തിട്ടില്ലെന്നും സർക്കാരിന് ഇത്തരമൊരു നിലപാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദക്ഷിണ കന്നഡ, ശിവമോഗ, കുടക്, ചിക്കോടി, നിപ്പാനി, കലബുറഗി എന്നിവിടങ്ങളിൽ മുസ്ലീം പെൺകുട്ടികൾക്കായി കോളേജ് തുടങ്ങാൻ ബോർഡ് തീരുമാനിച്ചതായി കർണാടക വഖഫ് ബോർഡ് ചെയർമാൻ മൗലാന ഷാഫി സാദി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഹിന്ദു അനുകൂല സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തി. തുടർന്നാണ് വിശദീകരണവുമായി മുഖ്യമന്ത്രി രം​ഗത്തെത്തിയത്. വിജയപുര, ബാഗൽകോട്ട് ജില്ലകളിലും കോളേജുകൾ സ്ഥാപിക്കുമെന്നും ഓരോ കോളേജിനും 2.5 കോടി രൂപ അനുവദിക്കുമെന്നും വഖഫ് ബോർഡ് വ്യക്തമാക്കിയിരുന്നു.

സർക്കാർ കോളേജുകളിൽ ഹിജാബ് നിരോധിക്കാനുള്ള സർക്കാർ തീരുമാനം കർണാടക ഹൈക്കോടതി ശരിവച്ചതിനാലാണ് മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് പഠിക്കാൻ സൗകര്യമൊരുക്കുന്ന കോളേജുകൾ സ്ഥാപിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹജ്ജ്, വഖഫ് മന്ത്രി ശശികല ജോല്ലെ ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിയെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിയെ കാണാൻ ഒരു പ്രതിനിധി സംഘത്തെ ദില്ലിയിലേക്ക് അയച്ചിട്ടുണ്ടെന്നും വഖഫ് ചെയർമാൻ പറഞ്ഞിരുന്നു.

വിഷയം ചൂടുപിടിച്ചതോടെ സർക്കാരിന് മുമ്പാകെ ഇത്തരമൊരു നിർദ്ദേശം വന്നിട്ടില്ലെന്ന് ശശികല ജോല്ലെ പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നടത്തിയതിൽ വിശദീകരണം നൽകാൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പിന്നാലെ വിശദീകരണവുമായി ചെയർമാൻ രം​ഗത്തെത്തി. തന്റെ പ്രസ്താവന മാധ്യമങ്ങളിൽ തെറ്റായി വ്യാഖ്യാനിച്ചെന്ന് ചെയർമാൻ പറഞ്ഞു, മുസ്ലീങ്ങൾക്ക് മാത്രമുള്ള സ്കൂൾ പദ്ധതി ഇല്ലെന്നും ബോർഡിന് 25 കോടി രൂപ ഫണ്ടുണ്ടെന്നും 10 ജില്ലകളിലും സ്ത്രീകൾക്കായി കോളേജുകൾ തുറക്കുന്നതിന് 2.5 കോടി രൂപ നൽകുമെന്നും താൻ ചില വാർത്താ മാധ്യമങ്ങളോട് പറഞ്ഞിരുന്നതായും അദ്ദേഹം വിശദീകരിച്ചു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി

പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂൺ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു

ചുരം ഗതാഗത തടസ്സം: മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കുകുത്തികൾ

കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത

യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു.

ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ

ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലക്കിടി: വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.