പോക്സോ കേസിൽ കുടുക്കി; മംഗളൂരുവിൽ മലയാളി വനിതാഎസ്.ഐ.ക്ക് ഉൾപ്പെടെ അഞ്ചുലക്ഷം രൂപ പിഴ

മംഗളൂരു : നിരപരാധിയെ പോക്സോ കേസിൽ കുടുക്കി ഒരുവർഷത്തോളം ജയിലിൽ കിടക്കേണ്ടിവന്ന കേസിൽ മലയാളി എസ്.ഐ. ഉൾപ്പെടെ രണ്ട്‌ വനിതാ പോലീസുകാർക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ചു. മംഗളൂരു വനിതാ പോലീസ് സ്റ്റേഷനിലെ മലയാളി എസ്.ഐ. പി.പി. റോസമ്മ, ഇൻസ്‌പെക്ടർ രേവതി എന്നിവരെയാണ് സെക്കൻഡ് അഡീഷണൽ പോക്‌സോ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷമാണ് നവീൺ സക്കറിയയെ മംഗളൂരു റൂറൽ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്യുന്നത്.

പെൺകുട്ടി പറഞ്ഞ പേരുമാത്രം മുഖവിലയ്ക്കെടുത്ത് നവീൺ സക്കറിയക്കെതിരേ റോസമ്മ എഫ്.ഐ.ആർ. ഫയൽചെയ്തു. തുടരന്വേഷണം ഇൻസ്‌പെക്ടർ രേവതിയായിരുന്നു നടത്തിയത്‌. ഇവർ നടത്തിയ അന്വേഷണത്തിലും സക്കറിയ തെറ്റ്‌ ചെയ്‌തെന്ന്‌ കണ്ടെത്തി. കോടതി ഇയാളെ റിമാൻഡ്‌ ചെയ്തു. ജാമ്യമെടുക്കാൻ ആൾ വരാത്തതിനെത്തുടർന്ന് ഇയാൾ ഒരുവർഷത്തോളം ജയിലിൽ കിടന്നു. കേസ് കോടതിയിൽ വന്നപ്പോൾ നവീണിന്റെ വക്കീലുമാരായ രാജേഷ് കുമാർ അംടാഡിയും ഗിരീഷ് ഷെട്ടിയും തെളിവുസഹിതം വാദിച്ചതോടെ കോടതിക്ക് സത്യം ബോധ്യപ്പെട്ടു.
മതിയായ തെളിവില്ലാതെ പെൺകുട്ടി പറഞ്ഞ പേരുമാത്രം കേട്ടാണ് നവീണിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് ജഡ്ജ് കെ.യു. രാധാകൃഷ്ണൻ നിരീക്ഷിച്ചു. തുടർന്ന് നവീൺ നിരപരാധിയാണെന്ന് കോടതി വിധിക്കുകയായിരുന്നു. രണ്ടു പോലീസ് ഉദ്യോഗസ്ഥരോടും പിഴത്തുകയായ അഞ്ചുലക്ഷം രൂപ നിരപരാധിയായ നവീൺ സക്കറിയക്ക് നൽകാനും കോടതി വിധിച്ചു. നിരപരാധിയെ പോക്‌സോ കേസിൽ കുടുക്കിയ രണ്ട്‌ വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് ചീഫ് സെക്രട്ടറിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.