ഇനി കടലാസ് രഹിത വിമാന യാത്ര; ഡിജി യാത്ര സംവിധാനം മൂന്ന് വിമാനത്താവളങ്ങളില്‍

ഇന്ത്യയിലെ വിമാനത്താവളങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ആദ്യ ഘട്ടം നിലവിൽ വന്നു. ഡിജി യാത്ര സംവിധാനത്തിലൂടെയാണ് കടലാസ് രഹിത യാത്രയ്ക്ക് വഴിതുറന്നിരിക്കുന്നത്. ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി (എഫ്ആർടി) അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിൽ യാത്രക്കാരെ തിരിച്ചറിയുന്നതാണ് പുതിയ സംവിധാനം. ഡൽഹി, ബെംഗളൂരു, വാരണാസി വിമാനത്താവളങ്ങളിലാണ് പദ്ധതി ആദ്യം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയിലൂടെ യാത്ര പൂർണമായും ഡിജിറ്റൽ ആയി മാറുമെന്നതാണ് പ്രത്യേകത. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമാണ് ഡിജി യാത്രയിലൂടെ സാധ്യമാകുന്നത്.

2023 മാർച്ചോടെ യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്ന സാങ്കേതിക വിദ്യ ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, വിജയവാഡ എന്നീ നാല് വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. വൈകാതെ രാജ്യത്തെ വിമാനത്താവളങ്ങളിലാകെ പുതിയ സാങ്കേതികവിദ്യ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഡിജി യാത്ര ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകും. ഇതിനായി ഡിജി യാത്ര ആപ്പിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. ആധാർ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്ട്രേഷൻ ചെയ്യുന്ന സമയം ഉപയോ​ക്താവിന്റെ മുഖം സ്കാൻ ചെയ്ത് അപ്‌ലോഡ്‌ ചെയ്യണം. ഇതിലൂടെ ഐഡിയും മറ്റ് യാത്രാ രേഖകളും യാത്രക്കാരന്റെ സ്‌മാർട്ട്‌ഫോണിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് യാത്രാരേഖകൾ സൂക്ഷിക്കാനും വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ വേഗത്തിലാക്കാനും ഇത് സഹായകമാകും.തുടക്കത്തിൽ, ആഭ്യന്തര യാത്രക്കാർക്ക് മാത്രമായിരിക്കും ഡിജി യാത്ര സേവനം ലഭ്യമാവുക.

നേരത്തെ, വാരണാസി, പൂനെ, കൊൽക്കത്ത, വിജയവാഡ എന്നീ വിമാനത്താവളങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സംവിധാനം 2022 മാർച്ച് മുതൽ ലഭ്യമാകുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിങ് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും എൻഇസി കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെയും സഹകരണത്തോടെയാണ് ഡിജി യാത്ര സാങ്കേതിക വിദ്യ നടപ്പിലാക്കിയിരിക്കുന്നത്. യാത്രക്കാർ വിമാനത്താവളത്തിൽ പ്രവേശിക്കുന്നത് മുതൽ വിമാനത്തിൽ കയറുന്നത് വരെ യാതൊരു തടസ്സങ്ങളും സൃഷ്ടിക്കാതെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ വളരെ വേ​ഗത്തിലാക്കുന്നതിനാണ് ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി സംവിധാനം കൊണ്ടു വന്നിരിക്കുന്നത്. യാത്ര പൂർണമായും ഡിജിറ്റൽ ആകുന്നതിലൂടെ കടലാസ് രഹിത വിമാന യാത്രയാണ് സാധ്യമാകുന്നത്.

അതേസമയം, വ്യക്തികളുടെ സ്വകാര്യതയെ പുതിയ നടപടിക്രമങ്ങള്‍ ബാധിക്കുമെന്ന വിമർശനങ്ങളും ഇതിനോടകം ഉയർന്നുകഴിഞ്ഞു. ഡാറ്റ ദുരുപയോഗം ചെയ്യുമെന്ന മുന്നറിയിപ്പാണ് പല കോണിൽ നിന്നും ഉയർന്നിരിക്കുന്നത്. നിലവിൽ, രാജ്യത്ത് വിവിധ മേഖലകളിലായി 126 ഫേഷ്യൽ റെക്കഗ്നിഷൻ ടെക്‌നോളജി (FRT) സംവിധാനങ്ങളാണുള്ളത്.

15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത് 1.75 ലക്ഷം രൂപ

മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിഗ് ബോസിൽ നിന്ന് സ്വയം പുറത്തുവന്നത് എന്തിന്? മാധ്യമങ്ങളോട് പ്രതികരിച്ച് രേണു സുധി; വിശദാംശങ്ങൾ

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്ന് സ്വയം വാക്കൗട്ട് നടത്തിയ നടിയും അവതാരകയുമായ രേണു സുധി ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു.ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ മാനസിക സമ്മർദ്ദങ്ങളുമാണ് ഷോയില്‍ നിന്ന് പുറത്തുവരാൻ തന്നെ പ്രേരിപ്പിച്ചതെന്ന്

സുപ്രീം കോടതി വിധി തിരിച്ചടിയാകും; അരലക്ഷം സ്കൂൾ അധ്യാപകർ തൊഴിൽ നഷ്ട ഭീഷണിയിൽ

അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാകാത്തവർക്ക് തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകർക്ക് തൊഴില്‍ ഭീഷണി.2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആർടിഇ) വരുന്നതിനുമുൻപ് അധ്യാപകരായവർക്കും ടെറ്റ് യോഗ്യത നിർബന്ധമാണെന്നാണ് കോടതിവിധി. ഇതോടെ, ഇത്രയുംകാലം അധ്യാപകർക്ക്

121 ഫെരാരി എസ്‌യുവി സ്വന്തമാക്കി ഫഹദ് ഫാസിൽ; കേരളത്തിൽ ആദ്യത്തെത്

മലയാള സിനിമ താരങ്ങളില്‍ ഏറ്റവും സമ്ബന്നമായ വാഹന ഗ്യാരേജ് ആരുടേതാണെന്ന ചോദ്യത്തിന് ഇനി ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ, ഫഹദ് ഫാസില്‍. ലംബോർഗിനിയുടെ സൂപ്പർ എസ്യുവി മുതല്‍ ടൊയോട്ടയുടെ ആഡംബര എംപിവി വരെയുള്ള ഫഹദ് ഫാസിലിന്റെ

മുഖംമൂടി ധരിച്ച് യുവതിയുടെ സ്വർണ്ണമാല കവർന്നയാൾ അറസ്റ്റിൽ

ബത്തേരി: രാത്രിയിൽ യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാലകവർന്ന കേസിൽ മുഖംമൂടി ധരിച്ചെത്തിയ യുവാവിനെ ബത്തേരി പോലീസ് പിടികൂടി. കുപ്പാടി വെള്ളായിക്കുഴി ഉന്നതിയിൽ ബിനു (29) ആണ് അറസ്റ്റിലായത്. സാക്ഷിമൊഴികളും സി.സി.ടി.വി. ദൃശ്യ ങ്ങളും കേന്ദ്രീകരിച്ച്

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം

കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.