ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; വെറും 15 റൺസിന് എല്ലാവരും പുറത്ത്!

മെൽബൺ: ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് കുപ്പുകുത്തി ഓസ്ട്രേലിയൻ ബി​ഗ് ബാഷ് ലീ​ഗിലെ സിഡ്നി തൺഡർ. വെറും 15 റൺസിനാണ് ടീം ഓൾ ഔട്ടായത്. ബിബിഎല്ലിൽ അ‍ഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെയുള്ള മത്സരത്തിലാണ് തൺ‍ഡേഴ്സിന് ഞെട്ടിക്കുന്ന ​ഗതികേട് ഉണ്ടായത്. നേരത്തെ, 2019ൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ തുർക്കി 21 റൺസിന് പുറത്തായതായിരുന്നു ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് എടുത്തത്.

27 പന്തിൽ 36 റൺസെടുത്ത ക്രിസ് ലിന്നും 24 പന്തിൽ 33 റൺസെടുത്ത ഡി ​ഗ്രാൻഡ്ഹോമും ആണ് സ്ട്രൈക്കേഴ്സിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. തൺഡേഴ്സിനായി ഫസൽഹഖ് ഫറൂഖി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിം​ഗിൽ ആദ്യ ഓവറിൽ തന്നെ തൺഡേഴ്സിന് അവരുടെ സ്റ്റാർ ബാറ്റർ അലക്സ് ഹെയ്ൽസിന്റെ വിക്കറ്റ് നഷ്ടമായി. രണ്ട് പന്ത് നേരിട്ട് പൂജ്യം റൺസുമായാണ് താരം മടങ്ങിയത്. മറ്റൊരു ഓപ്പണർ മാത്യൂ ജിക്സും സ്കോർ ബോർഡ് തുറക്കും മുമ്പ് തിരികെ ഡ​ഗ്ഔട്ടിലെത്തി.

പിന്നീട് ബാറ്റർമാർ വരുന്നതും പോകുന്നതും എല്ലാം വളരെ പെട്ടെന്നായിരുന്നു. റിലെ റോസൗ (3), ജേസൺ സം​ഗ (0), അലക്സ് റോസ് (2), ഡാനിയേൽ സാംസ് (1), ഒളിവർ ഡേവിസ് (1) ക്രിസ് ​ഗ്രീൻ (0), ​ഗുരീന്ദർ സന്ധു (0), ബ്രെൻഡൻ ഡോ​ഗറ്റ് (4) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ പ്രകടനം. ഒരു റൺസുമായി ഫസൽഹഖ് ഫറൂഖി പുറത്താകാതെ നിന്നു.

പത്താം നമ്പറിൽ എത്തിയ ബ്രെൻഡൻ ഡോ​ഗറ്റ് ആണ് ടീമിന്റെ ടോപ് സ്കോറർ. വെസ് അ​ഗറിന്റെ പന്തിൽ ഡോ​ഗറ്റിന് ഇൻസൈഡ് എഡ്ജ് ആയി ബൗണ്ടറി ലഭിച്ചപ്പോൾ കാണികൾ ആരവം ഉയർത്തിയാണ് അത് സ്വീകരിച്ചത്. സ്ട്രൈക്കേഴ്സിനായി ഹെൻ‍റി ത്രോൺടൺ മൂന്ന് റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി. ആറ് റൺസ് വിട്ടുകൊടുത്താണ് വെസ് അ​ഗർ നാല് വിക്കറ്റുകൾ പിഴുതത്. ബാക്കിയുള്ള ഒരു വിക്കറ്റ് മാത്യൂ ഷോർട്ടും സ്വന്തമാക്കി.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.