മുലപ്പാലില്‍ നിന്നും ആഭരണങ്ങള്‍, വിദേശരാജ്യങ്ങളില്‍ നിന്നു പോലും ഡിമാന്‍ഡ്!

മക്കളുടെ കുട്ടിക്കാലത്തെ പ്രിയ വസ്തുക്കള്‍ ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കാത്ത മാതാപിതാക്കളുണ്ടാവില്ല. കുട്ടികള്‍ വളര്‍ന്നു വലുതായി കഴിയുമ്പോള്‍ അവരുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള വലിയ ഓര്‍മ്മകളായി അവ മാറുന്നു. മുമ്പൊക്കെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ കുട്ടിക്കാലത്തെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഒക്കെയാണ് വലുതായി കഴിയുമ്പോള്‍ കുട്ടികളെ കാണിക്കാനായി ശ്രദ്ധാപൂര്‍വ്വം സൂക്ഷിച്ചുവച്ചിരുന്നത്. എന്നാല്‍ കാലം മാറിയതോടെ ഡിജിറ്റല്‍ ഫോട്ടോകളുടെയും വീഡിയോകളുടെയും സഹായത്തോടെ, കുട്ടികളുടെ ഫോട്ടോകള്‍ സൃഷ്ടിച്ച് ഓര്‍മ്മകള്‍ മാഞ്ഞു പോകാതെ സൂക്ഷിച്ചു തുടങ്ങി.

എന്നാല്‍ ഇപ്പോള്‍ മാതൃത്വത്തിന്റെ പ്രതീകമായ മുലപ്പാല്‍ തന്നെ ആഭരണരൂപത്തില്‍ സൂക്ഷിക്കുകയാണ് ഒരു ദന്തഡോക്ടര്‍. സൂറത്തില്‍ നിന്നുള്ള ഡോ. അദിതിയാണ് വ്യത്യസ്തമായ ഒരു ഐഡിയയിലൂടെ ലോകത്തെ അതിശയിപ്പിക്കുന്നത്. അമ്മയുടെ മുലപ്പാലില്‍ നിന്ന് ആഭരണങ്ങള്‍ ഉണ്ടാക്കുകയാണ് ഡോ. അദിതി.
സ്വര്‍ണ്ണം, വെള്ളി എന്നിവ കൊണ്ടുള്ള ആഭരണങ്ങളാണ് മുലപ്പാല്‍ ഉപയോഗിച്ച് അദിതി ഡിസൈന്‍ ചെയ്യുന്നത്. ബ്രേസ്‌ലറ്റുകള്‍ മറ്റ് ആഭരണങ്ങള്‍ എന്നിവയാണ് ഇവര്‍ മുലപ്പാല്‍ കൊണ്ട് നിര്‍മിക്കുന്നത്. അമ്മയുടെ മുലപ്പാലാണ് ഇതിനായി ഉപയോഗിക്കുന്നത്. അമ്മമാരുടെ പാല്‍ വാങ്ങി അതു സംരക്ഷിച്ച് കട്ടിയാക്കി മാറ്റുകയും അതുപയോഗിച്ച് ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണ് അദിതി ചെയ്യുന്നത്. മുലപ്പാലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും കേടാകില്ല എന്നാണ് ഡോ. അദിതി പറയുന്നത്.

ഒരു ആഭരണം നിര്‍മിക്കാന്‍ ഇവര്‍ ഏകദേശം 15 ദിവസമെടുക്കും. ഈ പുത്തന്‍ ആഭരണം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായതോടെ വിദേശരാജ്യങ്ങളില്‍ നിന്നു പോലും നിരവധി പേരാണ് ബന്ധപ്പെടുന്നതെന്ന് അദിതി പറയുന്നു. വിദേശങ്ങളില്‍ നിന്നു പോലും അവളെ തേടി കൊറിയറില്‍ ഇപ്പോള്‍ അമ്മയുടെ മുലപ്പാല്‍ എത്താറുണ്ട്.

അടുത്തിടെ ഒരു കസ്റ്റമര്‍ക്ക് അമ്മയുടെ പാലില്‍ നിന്ന് ഒരു ശിവലിംഗ പെന്‍ഡന്റ് രൂപകല്പന ചെയ്ത അദിതി ഇതിനായി പാലിനൊപ്പം കുഞ്ഞിന്റെ മുടിയും ഉപയോഗിച്ചിട്ടുണ്ട്. കാനഡയില്‍ നിന്നുള്ള ദമ്പതികള്‍ക്കായി അവള്‍ മറ്റൊരു ആഭരണം ഡിസൈന്‍ ചെയ്തു നല്‍കി. ഇതില്‍ എസ് ആകൃതിയിലുള്ള കുഞ്ഞിന്റെ മുടിയുടെ സഹായത്തോടെ കുട്ടിയുടെ പേര് കൊത്തിവച്ചിരുന്നു. ഏഴ് ഒറിജിനല്‍ വജ്രങ്ങളാണ് ഇത് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ

കാട്ടുചെടി എന്ന് കരുതി പറിച്ചെറിയരുത്; മില്ലി ഗ്രാമിന് വില 6000 വരെ: മുറികൂടിപച്ചയുടെ ഉപയോഗം ഇത്…

പണ്ടൊക്കെ മുത്തശ്ശിമാർ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവ് പറ്റിയാല്‍ പറമ്ബില്‍ തന്നെയുള്ള ഒരു ഇല പിഴിഞ്ഞെടുത്ത സത്ത് ആ മുറിവില്‍ പുരട്ടി കെട്ടിവച്ച്‌ തരുമായിരുന്നു.എത്ര വലിയ മുറിവായാലും ഇങ്ങനെ കെട്ടിവച്ചാല്‍ മുറിവ് കരിയുകയും ചെയ്യും.

സംസ്ഥാനത്ത് ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം, കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 66 പേര്‍ക്ക് രോഗ ബാധയും

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ നേരത്തെ ഉണ്ടായ ആശങ്കകള്‍ക്ക് ഒടുവില്‍ വ്യക്തത വരുത്തി.ഇതുവരെ 17 പേര്‍ക്ക് അമീബിക്ക് മസ്തിഷ്ക ജ്വരമുെട മരണമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ആദ്യം കണക്കുകളില്‍ രണ്ട് മരണങ്ങളേ മാത്രം സ്ഥിരീകരിച്ചതായിരുന്നെങ്കിലും, പ്രാഥമിക കണക്കുകളില്‍

കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി.

കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്.കെ.എം.ജെയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെൻ യു – റിയു

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ്‌ കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.