രാജ്യാന്തര എണ്ണവില 70 ഡോളറിലേക്ക്, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയില്ല; കാരണം

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഗണ്യമായി കുറഞ്ഞെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പ്രതിഫലിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഈ പാദത്തിന്റെ തുടക്കത്തില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. ഇതുമൂലം ഉണ്ടായ നഷ്ടം നികത്താന്‍ എണ്ണ വിതരണ കമ്പനികള്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്ത് ഉടന്‍ പെട്രോള്‍, ഡീസല്‍ വില കുറയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2022 മെയ് മാസത്തിന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു ബാരല്‍ എണ്ണയ്ക്ക് 100 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. ഇപ്പോള്‍ 72 ഡോളറില്‍ എത്തി നില്‍ക്കുകയാണ് എണ്ണ വില. ബാങ്കിങ് മേഖലയില്‍ ഉണ്ടായ പ്രതിസന്ധിയാണ് എണ്ണവില ഗണ്യമായി താഴാന്‍ കാരണം. കൂടാതെ മാന്ദ്യഭീഷണിയും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ പാദത്തിന്റെ തുടക്കത്തില്‍ എണ്ണവില ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. എണ്ണ ഇറക്കുമതി വഴി ഏകദേശം 18,000 കോടിയുടെ നഷ്ടം നേരിട്ടതായാണ് എണ്ണ വിതരണ കമ്പനികള്‍ അവകാശപ്പെടുന്നത്. ഇത് നികത്തുന്നത് വരെ രാജ്യത്ത് എണ്ണവില കുറയാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ അടുത്തകാലത്ത് എണ്ണവില കുറയാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധരും പറയുന്നു.
മെയ് 2022ന് ശേഷം എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. അന്ന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. പെട്രോള്‍ ലിറ്ററിന് എട്ടുരൂപയും ഡീസല്‍ ആറുരൂപയുമാണ് എക്‌സൈസ് ഡ്യൂട്ടി കുറച്ചത്.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി

പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂൺ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു

ചുരം ഗതാഗത തടസ്സം: മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കുകുത്തികൾ

കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത

യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു.

ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ

ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലക്കിടി: വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.