ബൈക്കിലെത്തി മാലപൊട്ടിച്ച സംഭവം: പ്രതി പിടിയില്‍

മാനന്തവാടി:മാനന്തവാടിയില്‍ നിന്നും കാല്‍നടയാത്രികയുടെ മാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രികനെ മാനന്തവാടി പോലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കായംകുളം കൃഷ്ണപുരം കളിയ്ക്കത്തറ വീട്ടില്‍ സച്ചു എന്ന സജിത്ത് കുമാര്‍ ജിമ്മന്‍ (36) ആണ് താമരശ്ശേരിക്ക് സമീപം വെച്ച് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐപി.എസിന്റെ നിര്‍ദേശപ്രകാരം മാനന്തവാടി ഡി വൈ എസ് പി പി എല്‍ ഷൈജുവിന്റെ മേല്‍നോട്ടത്തില്‍ മാനന്തവാടി സി ഐ എം.എം അബ്ദുള്‍ കരീമടങ്ങുന്ന സംഘമാണ് പ്രതിയെ
പിടികൂടിയത്.
പ്രതിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ തമിഴ്നാട് സ്വദേശിനി മുതലമ്മള്‍ എന്ന് അംബിക (42) എന്ന സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്
കവര്‍ച്ചയ്ക്ക് ശേഷം ഇരുവരും ബൈക്കില്‍ കടന്നു കളയുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 37 ഓളം കേസുകളിലെ പ്രതിയാണ് സജിത്ത്. ബൈക്കിലെത്തി മാല കവരുന്ന രീതിയാണ് ഇയ്യാള്‍ പ്രധാനമായും പിന്‍തുടരുന്നത്. ‘പ്രൊഫഷണല്‍ ‘ രീതിയില്‍ മാല കവരുന്ന സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധ കവര്‍ച്ചക്കാരനായ സജിത്തിനെ കുടുക്കിയതും ഈ പ്രൊഫഷണലിസം തന്നെയാണ്.

ഇന്നലെ വൈകീട്ടോടെ പ്രതിയെന്ന് സംശയിക്കുന്ന സജിത്തിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കൃത്യമായും ചടുലമായും ആയാസരഹിതമായും മാനന്തവാടിയില്‍ നിന്നും മാല കവര്‍ന്നതോടെ ആ രീതിയില്‍ കവര്‍ച്ച നടത്തുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയതിലാണ് സജിത്തിലേക്ക് എത്തിചേര്‍ന്നത്. തുടര്‍ന്ന് ജില്ലാതിര്‍ത്തികളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച പോലീസിന് മൂന്ന് ദിവസം മുമ്പ് പ്രതിയും , വനിതാ സുഹൃത്തും ബാവലി ചെക്ക് പോസ്റ്റ് കടന്ന് ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യം ലഭിച്ചു.ഇതോടെ കവര്‍ച്ചക്ക് പിന്നില്‍ സജിത്താണെന്ന് പോലീസിന് വ്യക്തമായി.
സിഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പോലീസ് ക്രൈം സ്‌ക്വാഡ് അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘം അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും ഇന്ന് രാവിലെ 11.30 ഓടെ താമരശ്ശേരിക്ക് സമീപം വെച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മുതലമ്മാള്‍ ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താമരശ്ശേരി പോലീസിന്റെ സഹായത്തോടെ അവരേയും പോലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കും മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു.പൊതുവെ പിടികൂടുന്ന സമയങ്ങളില്‍ അക്രമ സ്വഭാവം പ്രകടിപ്പിക്കുന്ന ഇയ്യാള്‍ക്ക് ജിമ്മന്‍ എന്ന വിളിപ്പേരുമുണ്ട്. താമരശ്ശേരി സ്റ്റേഷനില്‍ വെച്ചും, മാനന്തവാടി സ്റ്റേഷന്‍ പരിസരത്തും ഇയ്യാള്‍ അക്രമ സ്വഭാവം പ്രകടിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറയുകയും, കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

32 കേസുകളില്‍ പ്രതിയായിരുന്ന സജിത്ത് പിന്നീട് ജയിലിലായിരുന്നു. തുടര്‍ന്ന് 2022 നവംബറില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും ഇയാള്‍ ആറോളം കേസുകളില്‍ പ്രതിയായിട്ടുണ്ട്. 2022 നവംബറില്‍ നാഗമ്പടത്തെ ബൈക്ക് മോഷണം, അതിനടുത്ത ദിവസം ചിങ്ങവനത്ത് മാല കവര്‍ച്ച, ഡിം സംബറില്‍ ചങ്ങനാശ്ശേരിയിലെ ഉത്സവ നഗരിയില്‍ നിന്നും 71 വയസായ സ്ത്രീയുടെ കഴുത്തില്‍ നിന്നും മാല കവര്‍ച്ച, ജനുവരിയില്‍ ചങ്ങനാശേരിയില്‍ തന്നെ യാത്രക്കാരിയുടെ അഞ്ചര പവന്റെ മാല കവര്‍ച്ച, അതേ മാസം ഗുരുവായൂരില്‍ മറ്റൊരു സത്രീയുടെ 3 പവന്റെ മാല കവര്‍ച്ച എന്നിങ്ങനെയാണ് അടുത്തിടെ സജിത്തിനെതിരെയുള്ള കേസുകള്‍.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പിടിച്ചുപറി, മോഷണ കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. പിടികൂടാന്‍ ശ്രമിക്കുമ്പോഴൊക്കെ പോലീസിനെ വിദഗ്ധമായി വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലാണ് ഇയ്യാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഉള്ളത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് ഇയാള്‍ പിടിച്ചുപറി നടത്തിയിരുന്നത്.

പോലീസിനെ കബളിപ്പിക്കാന്‍ ബൈക്കിന് വ്യാജ നമ്പര്‍ പിടിപ്പിക്കും. വേഷം മാറിയും സഞ്ചരിക്കും. സ്ഥിരമായ താമസ സ്ഥലമില്ല. പുറമ്പോക്ക് സ്ഥലങ്ങള്‍, ആളില്ലാത്ത വീടുകള്‍, കടല്‍ തീരപ്രദേശങ്ങള്‍, കനാല്‍ പുറമ്പോക്ക്, പുഴ തീരം, ഉത്സവ പറമ്പ് തുടങ്ങിയ ഇടങ്ങളില്‍ അന്തിയുറങ്ങുന്ന ഇയാള്‍ പുലര്‍ച്ചെ എഴുന്നേറ്റ് മോഷണത്തിനായി നീങ്ങും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. കാലങ്ങളായി ഇയ്യാള്‍ പോലീസിനെ വട്ടം കറക്കുകയായിരുന്നു
മാനന്തവാടി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം, എസ്‌ഐമാരായ സോബിന്‍ കെ.കെ, നൗഷാദ്.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് കുമാര്‍ വി.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജാസിം ഫൈസല്‍, രഞ്ജിത് വി.കെ, ദീപു എന്‍.ജെ, ജെറിന്‍.കെ ജോണി,പ്രവീണ്‍,ബൈജു കെ.ബി, നൗഫല്‍ സി.കെ, വിപിന്‍ കെ.കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.