ദേശീയ പതാകയെ അപമാനിച്ചു; ജിയോ മച്ചാനെതിരെ പരാതി

എം4 ടെക് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ താരമാണ് ജിയോ ജോസഫ്. വ്യത്യസ്തമായ കണ്ടന്റുകളിലൂടെ മലയാളികള്‍ക്കിടയില്‍ മാത്രമല്ല, ഇന്ത്യക്ക് അകത്തും പുറത്തും ആരാധകരുള്ള വ്ളോഗറാണ് ജിയോ മച്ചാന്‍ എന്ന് അറിയപ്പെടുന്നു ജിയോ ജോസഫ്.

എംഫോർ ടെക് എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് യൂട്യൂബില്‍ മാത്രം 11.7 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് അദ്ദേഹത്തിനുള്ളത്. ടെക് മേഖലയുമായി ബന്ധപ്പെട്ട വീഡിയോയാണ് കൂടുതലായും പങ്കുവെക്കാറുള്ളതെങ്കിലും ഇടക്കൊക്കെ ഫുഡ് വ്ലോഗും ജിയോ പങ്കുവെക്കാറുണ്ട് .

അത്തരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ താരത്തിന് തലവേദന ആയിട്ടുള്ളത്. ഇത് പൊലീസില്‍ പരാതി നല്‍കുന്നതിലേക്ക് വരെ എത്തി നിൽക്കുന്നുണ്ട്.

സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്നാണ് ജിയോയ്ക്കെതിരായ പരാതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ജിതിന്‍ എസ് എന്ന യുവാവാണ് യൂട്യൂബർക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ എംഫോർ ടെക്നെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലൂടെ യുവാവ് ആവശ്യപ്പെടുന്നത്. ദേശീയപതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമർശം നടത്തിയെന്നും ആരോപണമുണ്ട്.

സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ കോഴിയുടെ ഗ്രില്‍ ചെയ്യുന്ന വീഡിയോയായിരുന്നു എംഫോർ ടെക് പങ്കുവെച്ചത്. കുങ്കുമം, വെള്ള, പച്ച നിറങ്ങള്‍ക്കായി വ്യത്യസ്ത മസാലകള്‍ തേച്ചുപിടിപ്പിച്ചുകൊണ്ടാണ് വീഡിയോയില്‍ കോഴിയെ തയ്യാറാക്കുന്നത്. ഒരു ദിസം കൊണ്ട് ഏഴ് ലക്ഷത്തിലേറെ ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

പൊലീസില്‍ പരാതി ലഭിച്ചെങ്കിലും വീഡിയോ ഇപ്പോഴും യൂട്യൂബില്‍ തന്നെയുണ്ട്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയും വീഡിയോക്ക് ലഭിക്കുന്നു. ഏറെ രസകരമായ അഭിപ്രായ പ്രകടനങ്ങളാണ് ആളുകള്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്തുന്നത്. ഇത്തരം വ്യത്യസ്തമായ വീഡിയോകള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, യൂട്യൂബർക്കെതിരായ പരാതി അനാവശ്യമാണെന്നാണ് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. സ്വാതന്ത്രദിനത്തില്‍ ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള കേക്ക് ഉള്‍പ്പെടേയുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനൊക്കെ ഇങ്ങനെ പോയാല്‍ കേസ് എടുക്കേണ്ടി വരുമല്ലോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.