തൃശൂരിലെ യുവതിക്ക് ഹോളണ്ടിൽ നിന്നും വിവാഹ ആലോചന; നഷ്ടമായത് 85,000 രൂപ..

തൃശൂരിലെ യുവതിക്ക് ഹോളണ്ടിൽ നിന്നും വിവാഹ ആലോചന; സൈബർ തട്ടിപ്പിൽ നഷ്ടമായത് 85,000 രൂപ നെതർലാന്റ്സിലെ ആംസ്റ്റർഡാമിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പ് തൃശൂരിലെ ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിക്ക് വാട്സ്ആപ്പിലൂടെ വിവാഹാലോചന നടത്തി 85,000 രൂപ തട്ടിയെടുത്തതായി പരാതി.

നെതർലാന്റ്സിലെ ആംസ്റ്റർഡാമിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പു നടത്തിയത്. തൃശൂരിലെ യുവതിയുടെ വിവാഹാലോചനകൾക്കായി മാതാപിതാക്കൾ മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകിയിരുന്നു. വിവാഹാലോചനകൾ തകൃതിയായി നടന്നുവരവേ, നെതർലാന്റ്സിലെ ആംസ്റ്റർഡാമിൽ ഡോക്ടറായി ജോലിചെയ്യുന്ന യുവാവ് എന്ന പരിചയപ്പെടുത്തി, ഒരാൾ യുവതിയുടെ വാട്സ്ആപ്പിലേക്ക് സന്ദേശം അയച്ചിരുന്നു.

ഇയാൾക്ക് യുവതിയെ വിവാഹം കഴിക്കാൻ താൽപ്പര്യമാണെന്നും, വിവാഹശേഷം ആംസ്റ്റർഡാമിലേക്ക് പോകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ വാട്സ്ആപ്പിലൂടെ ചാറ്റിങ്ങ് നടത്തുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഇതിനിടയിൽ ഒരു ദിവസം യുവാവിന്റെ അമ്മയാണെന്നു പരിചയപ്പെടുത്തി, ഒരു സ്ത്രീ വിളിക്കുകയും, അവരുടെ മകന് യുവതിയെ നല്ല ഇഷ്ടമായിയെന്നും, വിവാഹത്തിന് പൂർണ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തു.

യുവാവും യുവതിയും തമ്മിൽ ഇഷ്ടത്തിലാകുകയും, വാട്സ്ആപ്പ് വഴിയുള്ള ചാറ്റിങ്ങ് തുടരുകയും ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബർ 2 ന് യുവാവ് ആംസ്റ്റർഡാമിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും, അപ്പോൾ തൃശൂരിലെത്തി യുവതിയെ കാണാമെന്നും പറയുകയുണ്ടായി. ഇതു പ്രകാരം യുവതി വിവാഹം കഴിക്കാൻ പോകുന്നയാളെ കാത്തിരിക്കവേ, ഒക്ടോബർ 3ന് രാവിലെ 10.30 ന് ഡൽഹി കസ്റ്റംസ് ഓഫീസിൽ നിന്നുമാണെന്ന് പറഞ്ഞ് ഒരു ടെലിഫോൺ കോൾ വരികയുണ്ടായി.

ന്യൂഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിന്റെ കൈവശം കുറേയധികം യൂറോ കറൻസി കണ്ടെടുത്തു എന്നും, അതിനാൽ അയാളെ തടഞ്ഞു വെച്ചിരിക്കയാണെന്നും, അതിന്റെ പിഴയായി 85,000 രൂപ അടക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.യുവാവിന് ഇന്ത്യയിൽ മറ്റാരുമില്ലാത്തതിനാലാണ് യുവതിയെ വിളിക്കുന്നതെന്നും, പിഴയടക്കുകയാണെങ്കിൽ യുവാവിനേയും പിടിച്ചെടുത്ത യൂറോയും വിട്ടു നൽകുമെന്നും, യൂറോ കറൻസി പിന്നീട് ഇന്ത്യയിലെ ഏതു ബാങ്കിൽ നിന്നും രൂപയാക്കി മാറ്റിയെടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, യുവതിയുടെ എക്കൌണ്ടിൽ നിന്നും 85,000 രൂപ അയാളുടെ എക്കൌണ്ടിലേക്ക് ഗൂഗിൾ പേ വഴി അയച്ചുകൊടുക്കുകയുണ്ടായി.

ഈ പണം കിട്ടിക്കഴിഞ്ഞ് ഏതാനും സമയം കഴിഞ്ഞപ്പോൾ വീണ്ടും വിളിക്കുകയും, യുവാവിന്റെ കൈവശമുള്ള യൂറോ കറൻസി ഏതെങ്കിലും ബാങ്കിൽ നിന്നും രൂപയായി മാറ്റിയെടുക്കാൻ 3 ലക്ഷം രൂപ കൂടി പ്രൊസസിങ്ങ് ഫീസ് ഇനത്തിൽ ഉടനെത്തന്നെ അടക്കണം എന്നു പറയുകയുണ്ടായി.

ആ സമയം 3 ലക്ഷം രൂപ തന്റെ എക്കൌണ്ടിൽ ഇല്ലാത്തതിനാൽ യുവതി ഇത് നൽകുകയുണ്ടായില്ല. ഇതേ ആവശ്യം പറഞ്ഞ് തുടരെത്തുടരെ യുവതിയെ വിളിച്ചപ്പോൾ സൈബർ തട്ടിപ്പാണെന്ന് സംശയം തോന്നി പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവതിയെ വിളിച്ച യുവാവിന്റേയും, അമ്മയുടേയും ഫോൺ നമ്പറുകൾ പിന്നീട് നിശബ്ദമാകുകയാണുണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ

അപ്രന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

പരിശീലകർ-പ്രൊജക്റ്റ് കോർഡിനേറ്റർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് നിയമനം. പരിശീലക തസ്തികയിലേക്ക് ഡിഗ്രി,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്

അഭിമുഖം റദ്ദാക്കി

വൈത്തിരി ഗവ. പ്രീ മെട്രിക്ക് ഹോസ്റ്റലിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് 2025 മെയ് 30ന് നടത്തിയ അഭിമുഖം റദ്ദാക്കിയതായി കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോക്കടവ്-കോപ്രയിൽ അമ്പലം, നടാഞ്ചേരി, നാരോക്കടവ്, മയിലാടുംകുന്ന്, എടത്തിൽ വയൽ പ്രദേശങ്ങളിൽ ഓഗസ്റ്റ് 7ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.