ബാങ്കുകളിൽ അവകാശികളില്ലാതെ 1.5 ലക്ഷം കോടി; ബോധവത്കരണത്തിലൂടെ തിരികെ നല്‍കിയത് 5729 കോടി മാത്രം

ന്യൂഡൽഹി: ബാങ്കുകളിൽ അഞ്ചുവർഷമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,43,619 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 42,272 കോടി രൂപയാണ് പൊതു-സ്വകാര്യ ബാങ്കുകളിലായി കുമിഞ്ഞുകൂടിയത്. പൊതുമേഖലാ ബാങ്കുകളിൽ 36,185 കോടിയും സ്വകാര്യ ബാങ്കുകളിൽ 6087 കോടിയുമാണുള്ളത്.

2014-ൽ രൂപവത്കരിച്ച ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലാണ് ഈതുക നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപകനെ കണ്ടെത്താനും തിരികെനൽകാനുമുള്ള ബോധവത്കരണപ്രവർത്തനങ്ങളിലൂടെ അഞ്ചുവർഷത്തിനുള്ളിൽ മടക്കിനൽകാനായത് 5729 കോടി രൂപ മാത്രം. ബാക്കി ഇപ്പോഴും ബാങ്കുകളിൽത്തന്നെയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

സാധാരണക്കാരായ അക്കൗണ്ടുടമകളുടെ ചെറിയതുകകൾമുതൽ ഇതിൽപ്പെടും. പൊതുമേഖലാ ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് കൂടുതൽ അനാഥപ്പണം. 2022-23 സാമ്പത്തികവർഷംമാത്രം 8086 കോടിരൂപ ആരും വരാതെ ബാങ്കിൽ ബാക്കിയായി. 2.18 കോടി അക്കൗണ്ടുകളിലായാണ് ഇത്രയും തുക. പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് എന്നിവയാണ് തൊട്ടുപിന്നിൽ.

സാമ്പത്തികവർഷം, പൊതുമേഖലാ ബാങ്ക്, സ്വകാര്യബാങ്ക്, തുക എന്ന ക്രമത്തിൽ

2018-2019 2019-2020 2020-21 2021-22 2022-2023

പൊതുമേഖലാ ബാങ്ക് 15,090 19,425 23,683 27,921 36,185

സ്വകാര്യബാങ്ക് 2694 3380 4141 5013 6087

പ്രധാന പൊതുമേഖലാ ബാങ്കിലെ തുക കോടിയിൽ (2022-23 സാമ്പത്തികവർഷം)

*എസ്.ബി.ഐ.: 8086 കോടി (2.18 കോടി അക്കൗണ്ട്) *പി.എൻ.ബി.: 5340 കോടി (1.5 കോടി അക്കൗണ്ട്) *കനറാ ബാങ്ക്: 4558 കോടി (1.56 കോടി അക്കൗണ്ട്) *ബാങ്ക് ഓഫ് ബറോഡ: 3904 കോടി (89 ലക്ഷം അക്കൗണ്ട്) *യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 3177 കോടി (11 ലക്ഷം അക്കൗണ്ട്) *ബാങ്ക് ഓഫ് ഇന്ത്യ: 2557 കോടി (92,56,380 അക്കൗണ്ട്) *ഇന്ത്യൻ ബാങ്ക്: 2445 കോടി (85,21,423 അക്കൗണ്ട്) *ഇന്ത്യൻ ഓവർസീസ് ബാങ്ക്: 1790 കോടി (46,17,573 അക്കൗണ്ട്) *സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 1240 കോടി (30,84,349 അക്കൗണ്ട്) *ബാങ്ക് ഓഫ് മഹാരാഷ്ട്ര: 838 കോടി (18,63,192 കോടി അക്കൗണ്ട്) *യൂക്കോ ബാങ്ക്: 583 കോടി (14,78,743 കോടി അക്കൗണ്ട്) *പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: 494 കോടി (12,56,602 അക്കൗണ്ട്).

പണം തിരികെനൽകാൻ ബാങ്ക് നടപടിക്രമം

*10 വർഷത്തിനുമുകളിലുള്ള അവകാശികളില്ലാത്ത നിക്ഷേപത്തെക്കുറിച്ച് വെബ്‌സൈറ്റിൽ വിവരം നൽകും.

*ഇടപാടുകാരനെയോ അവകാശികളെയോ കണ്ടെത്താൻ ശ്രമംനടത്തും

*അക്കൗണ്ടുകൾ നിബന്ധനകൾക്കനുസൃതമായി തരംതിരിക്കും.

*കാലാകാലങ്ങളിൽ അവകാശി എത്തിയോ എന്ന് പരിശോധിക്കും.

*അര്‍ഹതപ്പെട്ട അക്കൗണ്ട് ഉടമകളെ നിശ്ചിതസമയത്തിനുള്ളില്‍ കണ്ടെത്താനുള്ള തീരുമാനം റിസര്‍വ് ബാങ്ക് കൈക്കൊള്ളണം. അത് പാലിക്കാനും സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കാനും ബാങ്കുകളെ ബാധ്യസ്ഥരാക്കണം. കെ.വൈ.സി. ഇല്ലാത്ത എല്ലാ ഇടപാടുകാരുടെയും അക്കൗണ്ടിലുള്ള തുക റിസര്‍വ് ബാങ്കിന് കൈമാറാനാണ് പ്രധാനമായും ഇപ്പോഴുള്ള നിര്‍ദേശം. നേരത്തേയുള്ള അക്കൗണ്ടുകളില്‍ കൃത്യമായ വിലാസവും നോമിനിയെ രേഖപ്പെടുത്തുന്നതിനുള്ള നിര്‍ബന്ധവും ഉണ്ടായിരുന്നില്ല. ഇതുകാരണമാണ് പല അക്കൗണ്ടുകളും മരവിച്ചുപോകുന്നത്.

-എ. രാഘവന്‍, മുന്‍ ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.