കേരളത്തിലെ പുരുഷൻമാർക്ക് പെണ്ണ് കിട്ടാനില്ല; വില്ലനാകുന്നത് ഗാമോഫോബിയ, ഈ മാനസിക വൈകല്യം ചില്ലറക്കാരനല്ല

രാജ്യത്തെ പുരുഷൻമാർക്ക് വിവാഹം കഴിക്കാൻ സ്ത്രീ പങ്കാളികളെ കിട്ടാനില്ല എന്ന തരത്തിൽ പലവിധ സർവേഫലങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. 2018നു ശേഷമാണ് ഇങ്ങനെ ഒരു മാറ്റം കാണുന്നത് എന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ സ്‌ത്രീ- പുരുഷ അനുപാതം 1084: 1000 ആണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിട്ടും എന്തുകൊണ്ടായിരിക്കാം പുരുഷൻമാർക്ക് സ്‌ത്രീകളെ കിട്ടാനില്ലാത്തത്?

വിവിധ സ്രോതസ്സുകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് മുപ്പത്തിയൊന്ന് മുതൽ തൊണ്ണൂറ്റിയെട്ട് ശതമാനംവരെ പെൺകുട്ടികൾ വിവാഹത്തിന് താല്പര്യപ്പെട്ട് മുന്നോട്ടു വരുന്നില്ല എന്നാണ്. പ്രണയ വിവാഹങ്ങൾ കൂടുന്നതും ലിവിംഗ് ടുഗെതർ വർദ്ധിക്കുന്നതും ജാതക പ്രശ്നങ്ങളും പോലുള്ള കാരണങ്ങൾ കൊണ്ടുമാത്രമല്ല പെൺകുട്ടികളുടെ പ്രൊഫൈൽ എണ്ണം കുറയുന്നത്. ഇന്നത്തെ കാലത്ത് മിക്ക പെൺകുട്ടികളും ഇതിന് കാരണമായി പറയുന്നത് ഗാമോഫോബിയ ആണ്. വിവാഹത്തിനോടും ബന്ധങ്ങളോടും ഉള്ള ഭയമാണ് ഗാമോഫോബിയ. വിവാഹത്തിനെക്കുറിച്ചും കമ്മിറ്റ്മെന്റിനെക്കുറിച്ചുമൊക്കെ ചിന്തിക്കുമ്പോൾ തന്നെ പലർക്കും പാനിക്ക് അറ്റാക്ക് ഉണ്ടാവുന്നു.

എന്താണ് ഗാമോഫോബിയ?
വിവാഹം, പ്രണയബന്ധം പോലുള്ള വലിയ ഉത്തരവാദിത്തങ്ങളിൽ ഏർപ്പെടാനുള്ള ഭയമാണ് ഗാമോഫോബിയ. മറ്റെല്ലാ ഫോബിയകളെയും പോലെ ഇതും ഒരു മാനസികാരോഗ്യ പ്രശ്‌നമാണ്. ഗാമാഫോബിയ സ്‌ത്രീകളിലും പുരുഷൻമാരിലും ഉണ്ടാകാറുണ്ടെങ്കിലും സ്‌ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. അഞ്ചുമുതൽ പത്തുശതമാനം പേരിൽ ഈ മാനസികവൈകല്യം ഉണ്ടാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിവാഹത്തിന്റെ ഗ്രീക്ക് നാമമാണ് ‘ഗാമോസ്’. ഫോബിയ എന്നാൽ ഭയവും. ഇതിൽ നിന്നാണ് ഗാമോഫോബിയ എന്ന വാക്ക് ഉണ്ടാവുന്നത്.

അടിസ്ഥാനമില്ലാത്ത ഭയം ഉള്ളവരാണ് ഗാമോഫോബിയ ഉള്ളവർ. ഇവർക്ക് നീണ്ടുനിൽക്കുന്ന സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ പോലും ഭയമായിരിക്കും. ഒരു ബന്ധം പെട്ടെന്ന് അവസാനിച്ചുപോകുമോയെന്ന ഭയമാണ് ഗാമോഫോബിയയുടെ പ്രധാനകാരണമായി കണക്കാക്കുന്നത്. പ്രണയബന്ധങ്ങൾ ഇല്ലാത്തവർ ഇന്നത്തെ കാലത്ത് വളരെ ചുരുക്കമായിരിക്കും. അവയിൽ തന്നെ മാനസിക- ശാരീരിക പീഡനങ്ങൾ ഏറ്റുവാങ്ങി ബന്ധം അവസാനിപ്പിക്കേണ്ടി വന്നവരുമുണ്ട്. ബന്ധം അവസാനിച്ചെങ്കിലും അതേൽപ്പിച്ച ആഘാതവും മുറിവും വർഷങ്ങളെടുത്തും ഉണങ്ങാത്തവരായിരിക്കും പലരും. ഇത്തരക്കാരിലും ഗാമോഫോബിയ ഉണ്ടാവും. ഇനിയും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരുമോയെന്ന ഭയമായിരിക്കും വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ പലരും ഭയപ്പെടുത്തുന്നത്.

ഗാമോഫോബിയ ഉള്ളവ‌ർക്ക് സന്തുഷ്ടരായ ദമ്പതികളെയും പ്രണയിതാക്കളെയും കാണുമ്പോൾതന്നെ ഉത്കണ്ഠ അനുഭവപ്പെടാം. മറ്റുള്ളവരെ തന്നിൽ നിന്ന് അകറ്റി നിർത്തുന്നതും ബന്ധങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കുന്നതും പുതിയൊരു ബന്ധത്തിലേയ്ക്ക് കടക്കാതിരിക്കുന്നതും ഇത്തരക്കാരിൽ സാധാരണമാണ്.

ആ‌ർക്കൊക്കെ ഗാമോഫോബിയ ഉണ്ടാവാം?
ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർ‌‌ഡർ(ബിപിഒ) ഉള്ളവരിൽ ഗാമോഫോബിയയ്ക്കുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡർ എന്നത് ഒരു വ്യക്തിയുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ബാധിക്കുന്ന ഒരു മാനസിക രോഗമാണ്. ഇത്തരത്തിൽ വൈകാരിക നിയന്ത്രണം നഷ്ടപ്പെടുന്നത് സ്വത്വബോധത്തെയും മറ്റുള്ളവരുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കുന്നു. ബിപിഒ സ്ത്രീകളിലാണ് കൂടുതലായും കാണപ്പെടുന്നത്. ഉത്കണ്ഠാ രോഗം (ആൻസൈറ്റിയ) പാരമ്പര്യമായി ലഭിക്കാനിടയുള്ള രോഗമായതിനാൽ ഗാമോഫോബിയയും അത്തരത്തിൽ രൂപപ്പെടാൻ സാദ്ധ്യതയേറെയാണ്. മാത്രമല്ല, ജനിതകമാറ്റങ്ങളും പലവിധ ഫോബിയകളും ഉണ്ടാകുന്നതിന് കാരണമാവുന്നു.

ഗാമോഫോബിയയുടെ കാരണങ്ങൾ

മാതാപിതാക്കളുടെ ബന്ധത്തിലെ തകർച്ച, മാതാപിതാക്കളുടെ വിവാഹമോചനം
പ്രണയബന്ധത്തിലോ വിവാഹത്തിലോ മുൻപ് നേരിട്ട തകർച്ചയും അനുഭവങ്ങളും
തെറ്റായ പങ്കാളിയെ തിരഞ്ഞെടുക്കുമോയെന്ന പേടി
സാംസ്‌കാരികവും മതപരവുമായ സമ്മർദ്ദങ്ങൾ
ഗാമോഫോബിയയുടെ ലക്ഷണങ്ങൾ

വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വിറയൽ ഉണ്ടാവുക
തളർ‌ച്ചയും തലകറക്കവും
അമിതമായി വിയർക്കുക
നെഞ്ചിടിപ്പ് വർദ്ധിക്കുക
ശ്വാസതടസം നേരിടുക
വയറിളക്കം അനുഭവപ്പെടുക
ഗാമോഫോബിയ എങ്ങനെ നിർണ്ണയിക്കാം?
ഗാമോഫോബിയ നിർണ്ണയിക്കാൻ മാനസികാരോഗ്യ വിലയിരുത്തൽ നടത്തുകയാണ് സാധാരണയായി ചെയ്യുന്നത്. ഇതിന് ഒരു പ്രത്യേക പരിശോധനയില്ല. രോഗലക്ഷണങ്ങളെക്കുറിച്ചും മാനസികാരോഗ്യ ചരിത്രത്തെക്കുറിച്ചും മറ്റ് ഭയങ്ങളുണ്ടോയെന്നും മാനസികാരോഗ്യ വിദഗ്ദ്ധ ചോദിച്ച് മനസിലാക്കുന്നു.

സൈക്കോതെറാപ്പി (ടോക് തെറാപ്പി)യുടെ വിഭാഗത്തിൽ വരുന്ന കൊഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി (സിബിറ്റി)യാണ് ഗാമോഫോബിയയുടെ ചികിത്സയ്ക്കായി പ്രധാനമായും ഉപയോഗിക്കുന്നത്. എക്‌സ്‌പോഷർ തെറാപ്പി, കൗൺസലിംഗ് എന്നിവയും ഗാമോഫോബിയയുടെ ചികിത്സയിൽ പ്രധാനമാണ്.

ഗാമോഫോബിയ ഗുരുതരമാകുന്നത് എപ്പോൾ?

വിഷാദരോഗം, ആത്മഹത്യാപ്രവണത
ഉത്കണ്ഠ, പാനിക് അറ്റാക്ക്
ഉദ്ധാരണക്കുറവ്
സബ്‌സ്റ്റൻസ് യൂസ് ഡിസോർഡർ അനുഭവപ്പെട്ടുതുടങ്ങിയാൽ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്
ഗാമോഫോബിയയുമായി ബന്ധപ്പെട്ട് വരുന്ന മറ്റ് ഫോബിയകൾ

ഫിലോഫോബിയ (പ്രണയത്തോടുള്ള ഭയം)
പിസ്റ്റാൻത്രോഫോബിയ (മറ്റുള്ളവരെ വിശ്വസിക്കാനുള്ള ഭയം അല്ലെങ്കിൽ സ്നേഹിക്കുന്ന ഒരാളിൽ നിന്ന് വേദനിപ്പിക്കപ്പെടുമോ എന്ന ഭയം)
ജെനോഫോബിയ (ലൈംഗികതയെയോ ലൈംഗിക അടുപ്പത്തെയോ കുറിച്ചുള്ള ഭയം)
ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.