അമിതാബ് ബച്ചന്റെ 2800 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ മകനും മകൾക്കും തുല്യമായി വീതിക്കുന്നു

ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍, തന്റെ സ്വത്തുക്കള്‍ മക്കളായ മകന്‍ അഭിഷേകിനും (43) മകള്‍ ശ്വേതയ്ക്കും (45) തുല്യമായി വിഭജിക്കുമെന്ന് സൂപ്പര്‍സ്റ്റാര്‍ വെളിപ്പെടുത്തി. ‘ദ റിച്ചസ്റ്റ്’ എന്ന വെബ് പോര്‍ട്ടല്‍ പ്രകാരം, ഇതിഹാസ നടന്റെ ആസ്തി 400 മില്യണ്‍ അല്ലെങ്കില്‍ 2800 കോടിയാണ് (ഏകദേശം).

എസ്‌കോര്‍ട്ട്സ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നിഖില്‍ നന്ദയെ വിവാഹം കഴിച്ച ശ്വേതയ്ക്ക് അമിതാഭും ഭാര്യ ജയയും തങ്ങളുടെ ജുഹു ബംഗ്ലാവ് ”പ്രതീക്ഷ” സമ്മാനിച്ചതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. മുംബൈയില്‍ അറബിക്കടലിനോടുചേര്‍ന്നുള്ള ജുഹുവില്‍ നടന്‍ അമിതാഭ് ബച്ചന്‍ താമസിച്ചിരുന്ന ബംഗ്ലാവായ ‘പ്രതീക്ഷ’ മകള്‍ക്ക് ഇഷ്ടദാനമായി നല്‍കാന്‍ സ്റ്റാമ്ബ് ഡ്യൂട്ടി, നികുതി ഇനത്തില്‍ ബച്ചന് അടയ്‌ക്കേണ്ടിവന്നത് 50.65 ലക്ഷം രൂപയാണ്. സ്റ്റാമ്ബ് ഡ്യൂട്ടി 200 രൂപയും ബാക്കി തുക മെട്രോ നികുതിയുമാണ്.

കഴിഞ്ഞ എട്ടിനാണ് 16,840 ചതുരശ്രയടിയുള്ള ഫ്‌ളാറ്റ് കൈമാറിയത്.അമിതാഭിന്റെയും ഭാര്യ ജയ ബച്ചന്റെയും പേരിലുള്ള ഭൂമിയിലും അമിതാഭിന്റെ പേരിലുള്ള മറ്റൊരു ഭൂമിയിലുമായാണ് ബംഗ്ലാവ്. അതിനാല്‍ രണ്ടു പ്രമാണങ്ങളിലായാണ് വസ്തു കൈമാറ്റം. ജല്‍സ, ജനക് തുടങ്ങി രണ്ടു ബംഗ്ലാവുകള്‍കൂടി അമിതാഭ് ബച്ചന് ജുഹുവിലുണ്ട്.

പിതാവ് ഹരിവംശ റായ് ബച്ചനില്‍നിന്നാണ് ‘പ്രതീക്ഷ’ അമിതാഭിന് ലഭിച്ചത്. അച്ഛന്റെയും അമ്മയുടെയും കൂടെ ഏറെക്കാലം അമിതാഭ് ജീവിച്ച വീടാണിത്. അതിനാല്‍ തന്റെ മറ്റു വീടുകളില്‍നിന്ന് ഏറെ വ്യത്യസ്തമായാണ് ഇതിനെ അദ്ദേഹം കാണുന്നതും. ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകളേറെയും അമിതാഭ് അനുഭവിച്ചത് ഇവിടെ കഴിയുമ്ബോഴാണ്. വിത്തല്‍ നഗര്‍ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായി 674 ചതുരശ്ര മീറ്ററും 890.47 ചതുരശ്ര മീറ്ററും വ്യാപിച്ചുകിടക്കുന്നു, ഇത് സൂപ്പര്‍സ്റ്റാറിന്റെ മുംബൈയിലെ ആദ്യത്തെ സ്വത്താണെന്നാണ് റിപ്പോര്‍ട്ട്. ജുഹുവില്‍ ബച്ചന്‍ കുടുംബത്തിന് മൂന്ന് ബംഗ്ലാവുകള്‍ ഉണ്ട്.

നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും

നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ്

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.