ക്യാൻസർ ചികിത്സയിൽ ഇത് പുതുവിപ്ലവം; ഇന്ത്യയിൽ വികസിപ്പിച്ച ‘കാർ-ടി’ ചികിത്സയിലൂടെ ആദ്യ രോഗി ക്യാൻസർ മുക്തനായി

ദില്ലി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ (CAR-T Cell Therapy) ആദ്യ രോഗി ക്യാൻസര്‍ മുക്തനായി. അടുത്തിടെയാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്‍ഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ ചികിത്സാ രീതി വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്. ക്യാൻസർ രോഗത്തെ പ്രതിരോധിക്കാവുന്ന തരത്തിലേക്ക് രോഗിയുടെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തന്നെ പുനർസജ്ജമാക്കുന്നതാണ് ഈ ചികിത്സാ രീതിയുടെ ഉള്ളടക്കമെന്ന് വിദഗ്ധര്‍ പറയുന്നു. ഡൽഹി സ്വദേശിയായ ഉദരരോഗ വിദഗ്ധൻ ഡോ. (കേണൽ) വി.കെ ഗുപ്തയാണ് ഈ ചികിത്സയിലൂടെ ക്യാൻസ‍ർ മുക്തനായ ആദ്യ രോഗി. വിദേശത്ത് നാല് കോടിയോളം രൂപ ചെലവ് വരുന്ന ഈ ചികിത്സ 42 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തിന് ഇന്ത്യയിൽ ലഭ്യമായത്.

ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിക്കുന്ന ശ്വേത രക്താണുവാണ് ടി – കോശങ്ങള്‍. ഇവയെ ജനിതക സാങ്കേതിക വിദ്യയിലൂടെ ക്യാൻസര്‍ കോശങ്ങളെ നശിപ്പിക്കാൻ പ്രാപ്തമാക്കി മാറ്റുകയാണ് ‘കാര്‍-ടി’ സെൽ ചികിത്സയിൽ ചെയ്യുന്നത്. ഇതിനായി രോഗിയുടെ ശരീരത്തിൽ നിന്ന് ടി-കോശങ്ങളെ ശേഖരിച്ച് അവയിൽ ലബോറട്ടറിൽ വെച്ച് മാറ്റം വരുത്തും. കൈമറിക് ആന്റിജൻ റിസപ്റ്റർ (Chimeric Antigen Receptor – CAR) എന്ന പ്രത്യേക പ്രോട്ടീൻ പ്രവര്‍ത്തന സജ്ജമാക്കുന്ന പ്രക്രികയയാണ് ലബോറട്ടറിയിൽ ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെയ്യുന്നത്. തുടർന്ന് ഇത്തരത്തിൽ മാറ്റം വരുത്തിയ ടി-കോശങ്ങളെ രോഗിയുടെ ശരീരത്തിൽ തന്നെ തിരികെ നിക്ഷേപിക്കും. ഈ കോശങ്ങള്‍ ക്യാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതാണ് ചികിത്സാ രീതി.

2023 ഒക്ടോബർ മാസമാണ്, ഇന്ത്യയിൽ മരുന്നുകള്‍ക്ക് അംഗീകാരം നൽകുന്ന സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO)ഇന്ത്യയിൽ CAR-T ചികിത്സയ്ക്ക് വാണിജ്യ അടിസ്ഥാനത്തിൽ അനുമതി നൽകിയത്. CAR-T സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ ഇമ്യൂണോആക്ട് (ImmunoACT) എന്ന കമ്പനി പ്രദേശികമായി വികസിപ്പിച്ച NexCAR19 എന്ന ചികിത്സയാണ് ഇവിടെ നൽകുന്നത്. ബോംബൈ ഐഐടിയുടെയും ടാറ്റ മെമ്മോറിയൽ ആശുപത്രിയുടെയും പിന്തുണയോടെ സ്ഥാപിതമായ കമ്പനിയാണ് ഇമ്യൂണോആക്ട്. ബി-കോശ ക്യാൻസറുകളെന്ന് അറിയപ്പെടുന്ന ലുക്കീമിയ, ലിംഫോമ (Leukaemia, Lymphoma) തുടങ്ങിയവയ്ക്ക് ഫലപ്രദമാണ് ഈ ചികിത്സയെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. രാജ്യത്തെ 10 നഗരങ്ങളിലുള്ള മുപ്പതിലധികം ആശുപത്രികളിൽ ഈ ചികിത്സ നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. 15 വയസിന് മുകളിൽ പ്രായമുള്ള ക്യാൻസർ രോഗികള്‍ക്കാണ് ഈ ചികിത്സ സ്വീകരിക്കാനാവുന്നതെന്നും വിദഗ്ധ‍ർ പറയുന്നു.

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *