ഗൂഗിൾ പേയും, ഫോൺ പേയും പൂട്ടുമോ? യുപിഐയിൽ പുതു വിപ്ലവത്തിന് ഒരുങ്ങി ജിയോ പേ

ഇന്ത്യയിൽ ഓൺലൈൻ പേമെന്റ് സംവിധാനങ്ങൾക്ക് വലിയ ആരാധകരുണ്ട്. നമ്മളിൽ നല്ലൊരു ശതമാനവും യുപിഐ ഉപയോഗിക്കുന്നുണ്ടാവും. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. യുപിഐയിൽ വലിയൊരു വിപ്ലവത്തിന് തുടക്കമിടാൻ പോവുകയാണ് റിലയൻസ് സിഇഒ മുകേഷ് അംബാനി. നിലവിൽ യുപിഐ മേഖലയിൽ വലിയ ആധിപത്യം നടക്കുന്നുണ്ടെങ്കിലും, നേട്ടമുണ്ടാക്കുന്നത് അന്താരാഷ്ട്ര കമ്ബനികളാണ്.

നേരത്തെ തന്നെ എൻപിസിഐയൊക്കെ അത് ചൂണ്ടിക്കാണിക്കുന്നതാണ്. ഇന്ത്യൻ സർക്കാർ വിദേശ യുപിഐകള നിയന്ത്രിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. അതേസമയം അംബാനിയുടെ ജിയോ പുതിയതായി യുപിഐ ആരംഭിക്കാൻ പോവുകയാണ്. വിദേശ കമ്ബനികളുടെ എല്ലാം ആധിപത്യം ഇതോടെ അവസാനിക്കാൻ വരെ ഈ നീക്കം വഴിയൊരുക്കിയേക്കും.

ജിയോ നേരത്തെ ടെലികോം മേഖലയിൽ തന്നെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട കമ്ബനിയാണ്. ജിയോ വരുന്നത് വരെ ടെലികോം മേഖലയിൽ കമ്ബനികളെല്ലാം വൻ തുക തന്നെ റീച്ചാർജുകൾക്ക് ഈടാക്കിയിരുന്നു. എന്നാൽ കിടിലൻ ഓഫറുകളും, ചുരുങ്ങിയ ചെലവിൽ കൂടുതൽ കാര്യങ്ങളും വരെ റീച്ചാർജിൽ ഉൾപ്പെടുത്തിയതോടെ ജിയോ അതിവേഗത്തിലാണ് വളർന്നത്.ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സർവീസാണ് ജിയോയുടേത്. 44 മില്യൺ യൂസർമാരിൽ അധികം ജിയോയ്ക്കുണ്ട്. ഇതെല്ലാം വളരെ ചുരുങ്ങിയ കാലം കൊണ്ട് ജിയോ സാധ്യമാക്കിയെടുത്തതാണ്.

ലോഞ്ച് ചെയ്യാൻ പോകുന്നത്.യുപിഐ പേമെന്റ് മാർക്കറ്റിലേക്കാണ് ജിയോ വരാൻ ഒരുങ്ങുന്നത്. ജിയോ സൗണ്ട്ബോക്സ് റീട്ടെയിൽ സ്റ്റോറുകളിലെ പേമെന്റുകളെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിക്കുമെന്നാണ് സൂചന. ജിയോ സൗണ്ട് ബോക്സ‌് പേടിഎമ്മിന്റെ സൗണ്ട്ബോക്സ്‌സിന് സമാനമാണിത്. യുപിഐ സർവിസുകൾ വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് നിലവിൽ എടുത്തിരിക്കുന്നത്.ജിയോ പേ ആപ്പുമായി സഹകരിച്ചാണ് സൗണ്ട്ബോക്സ്‌സ് ടെക്നോളജി കൊണ്ടുവരുന്നത്. നിലവിൽ ഇതിന്റെ ട്രയലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണാർത്ഥത്തിൽ ഇവ ഉപയോഗിക്കുന്നതാണ് തുടക്കം.

വൈകാതെ നിരവധി കടകളിൽ സൗണ്ട്ബോക്‌സിനെ ലോഞ്ച് ചെയ്യും. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ പോലുള്ള യുപിഐ ആപ്പുകളെ വെല്ലുവിളിക്കാൻ തന്നെയാണ് ജിയോയുടെ നീക്കം. പേടിഎം പേമെന്റ് ബാങ്ക് വൻ പ്രതിസന്ധിയിൽ നിൽക്കുന്നത് മുതലെടുക്കാൻ കൂടിയാണ് ജിയോയുടെ ശ്രമം. നിലവിൽ പേടിഎമ്മിന്റെ യുപിഐ സേവനങ്ങൾക്ക് ആർബിഐ തടസ്സങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ജിയോ അവരുടെ മാർക്കറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് യുപിഐ സർവീസുകൾ ലോഞ്ച് ചെയ്യുന്നത്.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം,

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് തോന്നുന്നു, എങ്കിൽ നല്ല കാര്യം- ട്രംപ്

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നടപടി ആണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന്

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന

സീറ്റൊഴിവ്

മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.