‘കൂട്ടം ചേര്‍ന്ന് വളഞ്ഞ് നായ്ക്കള്‍, അലറി വിളിച്ച് കുഞ്ഞ്…; കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ ദൃശ്യം വൈറൽ

തെരുവ് നായ ആക്രമണം കേരളത്തിലെ തെരുവുകളില്‍ ഒരു പുതിമയുള്ള പ്രശ്നമല്ല. ഓരോ വര്‍ഷവും തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സതേടുവന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കേരളത്തില്‍ മാത്രമല്ല, തെരുവ് നായ ശല്യം രൂക്ഷമായിട്ടുള്ളതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഓരോ ദിവസവും പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള ഒരു വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. Sukhie Brar എന്ന എക്സ് ഉപയോക്താവ് രണ്ട് കുരുന്നുകളെ തെരുവ് നായ്ക്കള്‍ ആക്രമിക്കുന്ന വീഡിയോ പങ്കുവച്ചപ്പോള്‍, ഒറ്റ ദിവസം കൊണ്ട് മൂന്നേമുക്കാല്‍ ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. പഞ്ചാബിലെ ബത്തിൻഡയിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് കൊണ്ട് അവര്‍ ഇങ്ങനെ എഴുതി,’ഒരു ദിവസം തെരുവ് നായ്ക്കളും ബന്ധുക്കള്‍, തെരുവ് പശുക്കളുടെ അമ്മമാര്‍, കാളയമ്മമാര്‍ എന്നിവരെ ഞങ്ങള്‍ ഇങ്ങെടുക്കും.’

സന്ധ്യമയങ്ങി, സ്ട്രീറ്റ് ലൈറ്റുകള്‍ തെളിഞ്ഞ മൂന്നും കൂടിയ ഒരു തെരുവിലെ സിസിടിവി ദൃശ്യമായിരുന്നു അത്. അടുത്ത വീട്ടിലേക്ക് പോകാനായി തെരുവിലേക്ക് ഇറങ്ങിയതായിരുന്നു രണ്ട് പെണ്‍കുട്ടികള്‍. കുട്ടികള്‍ തെരുവിന്‍റെ മധ്യത്തിലെത്താറായപ്പോള്‍ ഒരു ബൈക്ക് കുട്ടികളെ കടന്ന് പോയി. ബൈക്കിന്‍റെ വരവും പോക്കും ശബ്ദവും അവിടെവിടെയായി നിന്ന നായ്ക്കളുടെ ശ്രദ്ധ കുട്ടികളിലേക്കെത്താന്‍ കാരണമായി. കൂട്ടത്തിലെ ഒരു കുട്ടി സാധാരണ പോലെ നായ്ക്കളെ ശ്രദ്ധിക്കാതെ നടന്ന് പോയപ്പോള്‍ രണ്ടാമത്തെ കുട്ടിയുടെ ശ്രദ്ധമാറുകയും അവള്‍ അല്പനേരം ബൈക്ക് പോയ വഴിക്ക് നോക്കിയ ശേഷം തിരിച്ച് നോക്കിയപ്പോള്‍ കൂട്ടുകാരിക്ക് പകരം ഒരു തെരുവ് നായെയാണ് കണ്ടത്. ഭയന്ന് പോയ കുട്ടി ഓടി. കുട്ടി ഓടിയപ്പോള്‍ നായകള്‍ പുറകെ ഓടി. ഭയന്ന കുട്ടി തെരുവില്‍ വീണപ്പോഴേക്കും ഏതാണ്ട് അഞ്ചോളം നായ്ക്കള്‍ കുട്ടിയെ വളഞ്ഞിരുന്നു. അവളുടെ നിലവിളി കേട്ട് ഒരു സ്ത്രീ ഓടിയെത്തുകയും അവരുടെ നിലവിളിയില്‍ ഭയന്ന നായ്ക്കള്‍ ഓടിപ്പോവുകയും ചെയ്തു. ഈ സമയത്ത് മൂന്നാല് സ്ത്രീകള്‍ കൂടി സംഭവസ്ഥലത്തെത്തുന്നതും വീഡിയോയില്‍ കാണാം.

https://x.com/BrarSukhie/status/1775375631749972126?s=20
പഞ്ചാബിലെ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഘുമർവിൻ പ്രദേശത്ത് ഇരുപതോളം പേരെ തെരുവ് നായ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ വൈറലായതിന് പിന്നാലെ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഉത്തരവാദിത്വം കാണിക്കുന്നില്ലെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ‘ഏതേലും നായ സ്നേഹികള്‍ ഈ ആക്രമണത്തെ ന്യായീകരിക്കുന്നുണ്ടോ?’ ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. തെരുവ് നായ്ക്കള്‍ക്കെതിരെ ദേശീയ ക്യാമ്പൈന്‍ തന്നെ സംഘടിപ്പിക്കണമെന്ന് ചിലര്‍ കുറിച്ചു.

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.

ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍

ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

എടവക ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മാനന്തവാടി ഗവ കോളേജ് ഡിജിറ്റല്‍ തിയറ്ററില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്

ട്യൂട്ടര്‍ – ഡെമോണ്‍സ്ട്രറേറ്റര്‍ ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍,

വയനാട് ടൗൺഷിപ്പിലെ ഒരുവീടിന് ചെലവായത് 30 ലക്ഷവും 20 ലക്ഷവുമല്ല! കണക്കുനിരത്തി മന്ത്രി കെ. രാജൻ

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്ക് ടൗൺഷിപ്പിലെ വീടുകൾക്കുള്ള ചെലവ് എത്രയാണെന്ന് വ്യക്തമാക്കി റവന്യൂമന്ത്രി കെ. രാജൻ. മാതൃകാ വീട് നിർമാണം പൂർത്തിയായതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയായിട്ടാണ് മന്ത്രി കണക്കുനിരത്തിയത്. ഒരുവീടിന് 30

നിമിഷ പ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം, ‘ചർച്ച നടക്കുന്നത് കുടുംബങ്ങൾക്കിടയിൽ

യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ അടക്കം പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം. ആറംഗ

കുടിക്കാന്‍ വെള്ളം ചോദിച്ചു, അദീന നല്‍കിയത് കളനാശിനി ചേര്‍ത്ത വെള്ളം, സിസിടിവി ഓഫാക്കി, മൊബൈലും വലിച്ചെറിഞ്ഞു.

കൊച്ചി: കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് പ്രതി അദീന, ആണ്‍ സുഹൃത്തായ അന്‍സിലിനെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.